Sunday, May 12, 2019

കേരളത്തിലെ സിൻക്രറ്റിക് പാരമ്പര്യങ്ങൾ

കേരളത്തിലെ സിൻക്രറ്റിക് പാരമ്പര്യങ്ങൾ മസ്നസ്സിലാക്കിയാൽ തന്നെ വിഭാഗീയ വർഗീയ ചിന്താഗതികൾ കുറയും . Joy Kallivayalilഎഴുതിയ സുറിയാനി -മലയാളം ഭാഷാന്തര പ്രക്രിയ അറിയേണ്ടവർ വായിക്കുക
ഓര്ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്ബ്ബാന
ആരംഭിക്കും മുമ്പുള്ള "വെളിവു നിറഞ്ഞോരീശോ..."
എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്ര പേർക്ക് അറിയാം?. ഐതിഹ്യമാല എന്ന
കൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായ
കൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈ ഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല വിശുദ്ധ കുര്ബ്ബാന മദ്ധ്യേയുള്ള ഭൂവിലശേഷം, പൗലോസ്
ശ്ലീഹാ ധന്യന് ചൊല്കട്ടെ, അമ്പുടയോനെ നിന്വാതില് തുടങ്ങിയ ഗീതങ്ങളും അദ്ദേഹം
രചിച്ചവയാണ്.
19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്ഥം വരെ ആരാധനാ ഗീതങ്ങളെല്ലാം സുറിയാനി ഭാഷയിലുള്ളവയായിരുന്നു. ഇതു കാവ്യഭംഗിയോടെ തര്ജ്ജമ ചെയ്യപ്പെട്ടത് സി.പി. ചാണ്ടിയുടെ
നേതൃത്വത്തില് 1940 മുതലാണ്. എന്നാല് അതിനും മുമ്പേതന്നെ സുറിയാനി ഗീതങ്ങള്
മലയാളത്തിലേക്ക് മാറ്റാന് ശ്രമം തുടങ്ങിയിരുന്നു.
1897ല് പരിശുദ്ധ പരുമല തിരുമേനിയായിരുന്നു ഈ
ഉദ്യമത്തിനു മുന്കൈയ്യെടുത്തത്. അന്ന് കൊച്ചി സന്ദര്ശിച്ച അന്ത്യോക്യാ പാത്രിയര്ക്കീസ്
പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ
ബാവായില് നിന്നു ഇതിനുള്ള സമ്മതം അദ്ദേഹം വാങ്ങി. അതിപുരാതനമായ അന്ത്യോക്യന്
സുറിയാനി നമസ്കാരത്തിലെ ചില ഭാഗങ്ങള് തര്ജ്ജമ ചെയ്ത് ചെറുതാക്കി ആരാധനയ്ക്കു
ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
മാതാവിനോടും പരിശുദ്ധാത്മാവിനോടും
ഉള്ള പ്രാര്ത്ഥന, മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്ത്ഥന
എന്നിവ സുറിയാനി ഭാഷയിലെഴുതി അന്ത്യോക്യ
ബാവായ്ക്കു സമര്പ്പിച്ചു. ചെറായി
പള്ളിയിലെത്തിയ പാത്രിയര്ക്കീസ് ബാവാ അതു മുഴുവന് വായിച്ച ശേഷം മലയാളത്തില്
പ്രസിദ്ധീകരിക്കാന് അനുമതി നല്കുകയും ചെയ്തു.
മാർ അപ്രേം, മാർ യാക്കോബ്, മാർ ഇസഹാക്ക, മാർ ബാലായി തുടങ്ങിയ പിതാക്കന്മാരാണ്
അന്ത്യോക്യന് പ്രാര്ത്ഥനാക്രമം
തയ്യാറാക്കിയിട്ടുള്ളത്.
ഗീതങ്ങളും, പ്രാര്ത്ഥനാഭാഗങ്ങളും
തയ്യാറാക്കാന് പരുമല തിരുമേനി
കണ്ടെത്തിയതാവട്ടെ ഭാഷാനിപുണരായ
വള്ളത്തോള്, കൊട്ടാരത്തില് ശങ്കുണ്ണി, കണ്ടത്തില് വര്ഗ്ഗീസ് മാപ്പിള എന്നിവരെ.
അന്ത്യോക്യന് ആരാധനാ ക്രമത്തിന്റെ പദാനുപദ
തര്ജ്ജമയാണ് നടന്നത്. പക്ഷേ, അതിന്റെ ഇൗണത്തിനോ അര്ത്ഥത്തിനോ ഒരു കോട്ടവും
തട്ടിയില്ല എന്നുമാത്രമല്ല കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്നതുമായി . തര്ജ്ജമക്കായി
സുറിയാനി ഗീതങ്ങളുടെ അര്ത്ഥം പറഞ്ഞു കൊടുത്ത് സഹായിച്ചത് മാര് ദിവന്ന്യാസിയോസായിരുന്നു.
എന്നാല് പുസ്തകം പുറത്തു വരുംമുമ്പെ പരുമല തിരുമേനി കാലംചെയ്തു.
1910ല് കോനാട്ട്
അബ്രഹാം മല്പ്പാനാണ് പാമ്പാക്കുട നമസ്കാരം
എന്നറിയപ്പെടുന്ന മലയാളത്തിലെ ആദ്യ ആരാധനാഗീതങ്ങള് പുറത്തിറക്കിയത്.

No comments: