Sunday, July 29, 2018

ഒരു മായാജാല കഥ

ഒരിടത്തു ഒരിടത്തു ഒരു മായ വിദ്യക്കാരൻ ഉണ്ടായിരുന്നു. 
ഇല്ലാത്ത കാര്യങ്ങൾ ശൂന്യതയിൽ നിന്ന് സൃഷ്ട്ടിച്ചു ആളുകളെ കൺകെട്ടി ഇല്ലാത്ത പായസം വിളമ്പിയ, ആട് തേക്ക് മാഞ്ചിയം ബിസിനസിലൂടെ എല്ലാ പ്രജകൾക്കും പതിനഞ്ചു ലക്ഷം കാട്ടികാണിച്ചു വോട്ടു നേടിയ മറിമായ ലാട വൈദ്യനെ സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ പ്രജകൾ പ്രജാപതിയാക്കി തേരിൽകേറ്റി.
പ്രജാപതി വേഷമാറി പുതു പുത്തൻ ഉടുപ്പുകളിട്ടു സർക്കസ്സ്, മായജാലം, കൺകെട്ടു, സൈക്കിളജ്ഞൻ , പിന്നെ മിമിക്സ് പരേഡ്‌, ബോളിവുഡ് ജുമല എല്ലാം കാട്ടി ലോകമുഴുവൻ പോയി ഇല്ലാത്ത പ്ളേറ്റിൽ സദ്യ വിളമ്പി ആളുകളെ പുളകം കൊള്ളിച്ചു. എല്ലാരേം കെട്ടിപിടിച്ചു പോക്കറ്റടിച്ചു മറി മായ മായാജാലം കാണിച്ചു. ആകാശത്തിലെ നക്ഷത്രത്തെ കാട്ടി അതും നമ്മുളുണ്ടാക്കിയതാണ് എന്ന് വിളിച്ചു പറഞ്ഞപ്പോൾ പുള്ളാരെല്ലാം വീണ്ടും കൈയ്യടിച്ചു സ്തുതി ഗീതം പാടി.
നാട്ടിലെ കച്ചവടക്കാർ മായാജാല വീരന്റെ അതുഭുതങ്ങൾ ചെണ്ടകൊട്ടി റിപ്പബ്ലിക്കിൽ എങ്ങുമറിയിച്ചു ശിങ്കിടികളായി.
അവർക്ക് സമ്മാനമായി ഒരു ഞൊടിയിടയിൽ വായുവിൽ നിന്ന് രണ്ടായിരത്തിന്റ നോട്ട് കെട്ടുകൾ വീശിഎറിഞ്ഞു പതിന്മടങ്ങു തൊപ്പിയിൽ തിരിച്ചു പിടിച്ചു. ചേട്ടൻ ശിങ്കിടി മോലാളിക്കു ഇനീയും പിറക്കാത്ത വിദ്യപീഡത്തിന് രാജമുദ്ര . അനിയൻ ബാവക്കു ഇല്ലാത്ത കമ്പിനിക്ക് പുഷ്പക വിമാന കരാർ.
അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും രാജാവു കുള്ളനാണെങ്കിലും മാടനെപ്പോലെ വലുതായി പൊയ്ക്കാലിൽ നാട് ചുറ്റി. നാട്ടുകാർ പറഞ്ഞു " നമ്മുടെ രാശാവിനു എന്തുയരം "!!
പഠിക്കാത്ത ഡിഗ്രികൾക്ക് സെര്ടിഫികെറ്റു വായുവിൽ നിന്നുണ്ടാക്കി പണ്ഡിതനാണ് എന്ന് ഒടി വിദ്യൻ പറഞ്ഞു പരത്തി.. ഇല്ലാത്ത ചരിത്രമുണ്ടാക്കി അണികളെ പുളകം കൊള്ളിച്ചു. പുള്ളാരെല്ലാം കൈയ്യടിച്ചു സ്‌തുതി ഗീതം വീണ്ടും പാടി.
ഒന്നുമില്ലായ്മയിൽ നിന്ന് അത്ഭുങ്ങൾ സൃഷ്ട്ടിക്കുന്ന , വെള്ളം വീഞ്ഞാണെന്ന് പറഞ്ഞു വിളമ്പുന്ന മായജാലം. വായുവിൽ നിന്ന് ഭസ്മം എടുത്തു തരുന്ന മറിമായം. ജുമല പ്രജാപതിയുടെ മായ വിദ്യയുടെ ട്രിക്ക് കെട്ടിപിടിച്ചു പോക്കറ്റടിക്കുന്നതാണെന്ന് പപ്പു എന്ന ഒരു കുട്ടി ഒരു ദിവസം കണ്ടു പിടിച്ചു .
അങ്ങനെയാണ് അവസരമൊത്തപ്പോൾ പപ്പു എന്ന കുട്ടി ഒരു ദിവസം കെട്ടിപിടിച്ചു പ്രജാപതിയുടെ നെഞ്ചിടിപ്പ് അളന്നു. കഥ കഴിയാറായെന്ന് എല്ലാരേയും കണ്ണിറുക്കി കാണിച്ചു.
രാജാവിന് ഇല്ലാത്ത തുണിയും ഇല്ലാ ത്ത നാണവും പപ്പു വെന്ന കുട്ടി വിളിച്ചു പറഞ്ഞു വീണ്ടും കണ്ണിറുക്കിയപ്പോൾ തൊണ്ട വറ്റിയ രാജാവ് രണ്ടു മൂന്നു ഗ്ലാസ് വെള്ളം കുടിച്ചു കൊഞ്ഞനം കുത്തികാണിച്ചു. കൊഞ്ഞനം കുത്തി കൊഞ്ഞനം കുത്തി കൊഞ്ഞനം കുത്തി പരവശാനായി തൂറാൻ മുട്ടി.
അപ്പോഴും ചെണ്ടകൊട്ടുകാർ കൂകി വിളിച്ചു ആർത്തു " ദാണ്ടെ ഞങ്ങളുടെ സ്വർണ്ണ കണ്ടിയിടുന്ന രാജാവ് " ഹാ ഹാ എന്തൊരു രസം എന്തൊരു സുഖം!!! എന്തൊരു രായാവ് "!"
സ്വർണ്ണ കണ്ടികളുള്ള കിണ്ടികളുമായി നടന്ന് നാടിന്റ സുവർണ്ണകാലം എന്നു പാണൻമാർ പാടി നടന്നപ്പോൾ മായാജാലക്കാരൻ നീട്ടി ഒരു വളി വിട്ടു. കോട്ടുവായിട്ടു. എന്നിട്ട് ഇല്ലാത്ത ഗോല്യാത്തായി മാറ് വിരിച്ചു വെല്ലുവിളിച്ചു.
പപ്പു ഒരു കവിണിയുമായി വന്നു ദാവീദിനെപ്പോലെ കണ്ണിറുക്കി.
ചെണ്ടകൂട്ടുകാർ കൂകി വിളിച്ചു 'ഈ പീക്രി പയ്യൻ വെറുതെ കണ്ണിറുക്കി കവിണി കാണിച്ചാൽ ഗൊല്യാത്തിന് എന്ത്?"
പയ്യൻ പപ്പു കണ്ണിറുക്കിചിരിച്ചു. സ്നേഹത്തോടെ ഒരു കല്ലുവച്ചു കള്ളത്തരത്തിന് നേരെ കവിണി വലിച്ചു.
അതോടെ കഥ കഴിഞ്ഞു

Tuesday, July 24, 2018

വായനകളുടെ മാറി വരുന്ന പരിസരങ്ങൾ

ഒരാൾ എഴുതുന്ന നോവലോ , ചെറു കഥയോ , ലേഖനമോ , ഫേസ്‌ ബുക്ക് പോസ്റ്റോ പലരും പല രീതിയിലായിരിക്കും പല സമയത്തും വായിക്കുന്നത് . ഒരേ ടെക്സ്റ്റിന്റെ വായനയുടെ കോണ്ടെക്സ്റ്റ് വ്യത്യസ്തങ്ങളായിരിക്കും . ഒരാൾ ഒരു വാക്യം അല്ലെങ്കിൽ കുറെ വാക്യങ്ങൾ എഴുതി വിട്ടുകഴിഞ്ഞാൽ അത് സ്വതന്ത്ര വ്യഖാനങ്ങൾക്കു വിധേയമാകാം . വായിൽ നിന്ന് പോയ വാക്കുകൾ പലപ്പോഴും വില്ലിൽ നിന്ന് പോകുന്ന അമ്പ് പോലെയാണ് . ചിലപ്പോൾ അത് കൊള്ളുന്നത് അസ്ഥാനത്തു ആയിരിക്കും .
ഒരാൾ ഒരു വാചകം അല്ലെങ്കിൽ ഒരു കൃതി വായിക്കുന്നത് പല പരിസരങ്ങളിൽ നിന്നാണ് . ചിലർ സാഹിത്യം വായിക്കുന്നത് അവരുടെ ഭാവനയുടെയും ഭാഷയുടെയും അതു വരെയുള്ള വായനയുടെയും പരിസരത്തു നിന്നാണ് . ചിലരുടെ വായന അവരുടെ സാമൂഹ്യ ബോധത്തിലൂന്നിയായിരിക്കും .ഈ സാമൂഹിക ബോധം പലപ്പോഴും അവിടവിടെയുള്ള മുഖ്യ രാഷ്ട്രീയ ബെലാ -ബലങ്ങളേയും മുഖ്യ രാഷ്ട്രീയ വ്യവഹാരത്തെയും ആശ്രയിച്ചിരിക്കും . സാമൂഹിക കാഴ്ചപ്പാടുകൾ അത്കൊണ്ട് തന്നെ രാഷ്ട്രീയ -സാമ്പത്തിക -ഭാഷ സാഹചര്യങ്ങൾ അനുസരിച്ചു മാറികൊണ്ടിരിക്കും .
നാം ഏതൊരു കാര്യം എങ്ങനെ കാണുന്നുവെന്നത് നാം അത് എവിടെ നിന്ന് കാണുന്നു എന്നതനുസരിച്ചു ഇരിക്കും . മലയുടെ മുകളിൽ നിന്ന് ഒരാൾ കാണുന്നതായിരിക്കില്ല കടൽ തീരത്തോ താഴ്വാരങ്ങളിലോ നിന്ന് കാണുന്നത് . അതുപോലെ നമ്മുടെ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും നമുക്ക് ചുറ്റുമുള്ളവർ എങ്ങനെ കാണുന്നു എന്നതനുസരിച്ചു ഇരിക്കും . ഇതിൽ ഒരു പ്രധാന ഘടകം പീയർ പ്രെഷറാണ് . കൂടെയുള്ള അമ്പത് പേർ ഒരു കാര്യം ഒരുപോലെ കാണുമ്പോൾ കൂടെ നിൽക്കുന്ന ഒരാൾക്ക് സ്വതത്രമായി വായന ഉണ്ടെങ്കിലും പലപ്പോഴും പറയില്ല . എല്ലാരും കമ്മ്യുണിസ്റ്റെങ്കിൽ ഞാനും കമ്മ്യുണിസ്റ്റ് . കൂട്ടുകാർ കൂടുതൽ സംഘികളോ സുടാപ്പികളോ ആയാൽ പലരും പതിയെ അത് പോലെ ചിന്തിക്കാൻ തുടങ്ങും . വ്യത്യസ്ത കാഴ്ച്ചപ്പാടുണ്ടെകിലും ചിലർ ഭീതി കാരണം പറയില്ല .
സ്വതന്ത്ര വായനകളും കാഴ്ച്ചപ്പാടുകളും ഉള്ള മനുഷ്യർ ചുരുക്കമാണ് . മിക്ക ആളുകളും എഴുത്തുകാരും വായനക്കാരും ഒഴുക്കിനൊത്തു നീന്തുന്നവരും കൂട്ടത്തിൽ പാടുന്നവരും കണ്ടതിൽ പൂട്ടുന്നവരുമാണ് . സമൂഹത്തിലെ ഭൂരി പക്ഷവും കോൺഫെമിസ്റ്റാണ് . അവരുടെ പ്രതീകരണങ്ങളും പ്രവർത്തികളും അന്നന്ന് സമൂഹത്തിൽ നില നിൽക്കുന്ന ഡോമിനെൻറ്റ് ട്രെൻഡിനോടൊപ്പമായിരിക്കും . ഭക്ഷണത്തിലും ഭാഷയിലും വാക്കുകളിലും വിചാര വികാരങ്ങളിലും , വസ്ത്ര ധാരണത്തിലും , ജോലി തിരഞ്ഞെടുക്കുന്നതിലും , ലൈംഗികത പ്രകടിപ്പിക്കുന്നതിലും വീട് വക്കുന്നതിലും എല്ലാം . അതാണ് 'നോർമൽ ' .അതിനു അപ്പുറമുള്ളത് 'അബ്നോർമൽ ' ആകും . അത് അന്ന് അന്നത്തെ വ്യസ്ഥാപന ഭരണത്തിന് പുറത്താണെങ്കിൽ അവരെ 'ഭ്രാന്തൻമാരെന്നോ ' ' 'എതിരാളികൾ ' എന്നോ ' ശത്രുക്കളെന്നോ ' , രാജ്യ ദ്രോഹിയെന്നോ ' കുലംകുത്തിയെന്നോ ' 'മാവോയിസ്റ്റ് ' എന്നു പറഞ്ഞു ഒറ്റപ്പെടുത്തി പടി അടച്ചു പിണ്ഡം വക്കുകയോ , ആക്രമിച്ചു കൊല്ലുകയോ സാനിറ്റോറിയത്തിൽ തള്ളുകയോ ജെയിലിൽ അടക്കുകയോ ചെയ്യാം . അതുമല്ലെങ്കിൽ കല്ല് എറിഞ്ഞു കൊല്ലുകയും ക്രൂശിക്കുകയോ വെടി വച്ച് കൊല്ലുകയോ ചെയ്യും . ഇവിടെയും നടക്കുന്നതുതൊക്കെ തന്നെയാണ് . അതുകൊണ്ടാണ് അതിന് ബദലായി ചിന്തിച്ച ദാബോൽക്കറെയും പൻസാരയും , കൾബുർഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചു കൊന്നത് . സ്വാമി അഗ്നിവേശിനെ വസ്ത്രാക്ഷേപം ചെയ്തു തല്ലി താഴെയിട്ടു ആക്രമിച്ചത് .
അന്നന്ന് ഭരണത്തിൽ ഉള്ളവരുടെ ഹോശാനാ പാടുക എന്നതായിരുന്നു സ്ഥിതി .കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന പ്രാകൃത രീതിയിൽ നിന്നു ഇന്നും വലിയ മാറ്റങ്ങൾ ഉണ്ടായോ എന്ന് സംശയം .ന്യായ അന്യങ്ങൾ ഒക്കെ പലപ്പോഴും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും പലപ്പോഴും അധികാരത്തിന്റെ വാള് ഉള്ളവരും തേരോടിക്കുന്നവരുമാണ് . അതിനെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തി വകവരുത്തും .
അന്ന് നിലവിലുള്ള റോമാ സാമ്രാജ്യത്ത അധികാര വ്യവസ്ഥയെയും അതിന്റെ ശിങ്കിടി യാഥാസ്ഥിക പരീശ ഭരണത്തെയും യേശു ചോദ്യം ചെയ്തപ്പോഴാണ് ' അവനെ ക്രൂശിക്കുക " എന്ന് ജനം ആർത്തു വിളിച്ചത് .ആ ക്രൗഡ് മെന്റാലിറ്റിയിൽ കൂടെ നിന്നവർ പോലും യേശുവിനെ ഒറ്റു കൊടുക്കുകയോ തള്ളി പറയുകയോ ചെയ്യ്തു . അത് കൊണ്ട് തന്നെയാണ് സ്‌നാപക യോഹാന്നാന്റെ തല വെട്ടിയതും . അതിന് മുമ്പ് സോക്രട്ടീസിന്‌ വിഷം നൽകിയത് . അന്നത്തെ അധികാര വ്യവസ്ഥയെ ചോദ്യം ചെയ്തത് കൊണ്ടാണ് സിദ്ധാര്ത്ഥന് കൊട്ടാരം വിട്ടു കാട്ടിൽ പോകേണ്ടി വന്നത് . അന്നത്തെ അധികാര വ്യവസ്ഥയെ ചോദ്യം ചെയ്തത് കൊണ്ടാണ് മുഹമ്മദിന് മക്ക വിട്ട് പാലായനം ചെയ്യേണ്ടി വന്നത് . പക്ഷെ ഇന്നലെത്തെ ബദലുകൾ ഇന്ന് മുഖ്യ ധാരയും പിന്നെ അധികാര അഹങ്കാര വ്യവസ്ഥ ഭരണങ്ങളും നാളെത്തെ ക്രൂശീകരണക്കാരും എന്നാണ് അധികാരത്തിന്റ ചരിത്രം .
കേരളത്തിൽ ഇന്ന് അധികാരത്തിലുള്ള ആശയങ്ങൾ ഇന്നലെകളിലെ ബദൽ ആയിരുന്നു . ഇന്ന് ഒരു അധികാര അഹങ്കാര വ്യവസ്ഥയാണ് . ഇന്ന് കേരളത്തിൽ സി പി എം നു സ്തുതി പാടുന്നവരിൽ ഒരു പാട് പേർ കമ്മ്യൂണിസ്റ്റുകൾ അല്ല. അവർക്ക് മാർക്സിസം ഒരു വിഷയമേ അല്ല . കൊണ്ഗ്രെസ്സ്കരുടെയും സ്ഥിതി വ്യത്യസ്മല്ല . കൂടുതൽ ആളുകൾ കൺഫെമിസ്റ്റുകളാണ് .അധികാരം പലപ്പോഴും മനുഷ്യരെ കൺഫെർമിസ്റ്റുകളാക്കി വരുതിയിൽ നിർത്തിയാണ് ഭരിക്കുന്നത് . കേരളത്തിൽ സി പി എം ആകുന്നവർ ഗുജറാത്തിൽ ബി ജെ പി ആകുന്നത് അത് കൊണ്ടാണ് . കേന്ദ്രത്തിൽ മോഡി ഭരണത്തിൽ കയറിയപ്പോൾ മോഡിയെ പണ്ട് വിമര്ശിച്ചിരുന്ന പലരും കോൺഫെമിസ്റ്റായി . അത് വരെ മതേതരത്വവും പുരോഗമനും ലിബറലിസവുമൊക്കെ പറഞ്ഞവർ ക്രമേണ മോഡി ഭക്തന്മാരായി ' ഗർവ് സെ കഹോ ഹം ഹിന്ദു ഹെ ' എന്ന പാട്ടു പാടാൻ തുടങ്ങി . മോഡി ഭരണത്തിൽ നിന്നു പോയാൽ കാന്ഫെമിസ്റ്റുകൾ കളം മാറ്റി അയാളെ തള്ളി പ്പറയും . അന്നത്തെ ഭരണത്തിന് കോൺഫെമിസ്റ് ആയി മിക്ക മധ്യ ഉപരി മധ്യ വർഗ്ഗത്തിലുള്ളവർ പാട്ട് മാറ്റും .
ഇപ്പോൾ ലോകത്തു ലിബറൽ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നിയോ ഇല്ലിബറലിസത്തിന്റ അധീനത കൂടുതലാണ് . സത്വ വാദവും , കടും ദേശീയതയും വരുത്തരെ എതിർക്കുന്നതും മനുഷ്യ അവകാശങ്ങളെ ആക്രമിക്കുന്നത് എല്ലാം നിയോ -ഇല്ലിബറലിസത്തിന്റ ചേരുവകളാണ് . ഇതിന്റ ഭാഗമാണ് നവ യാഥാസ്ഥിതികത്വം .അതിന്റ വക്താക്കൾ ആണ് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ഭരിക്കുന്നത് . ട്രമ്പും , തെരേസ മേയും , പുട്ടിനും ഡ്യൂറ്റോർറ്റും മോഡി സാറുമൊക്കെ അതിന്റെ അറിയപ്പെടുന്ന അധികാര മുഖങ്ങളാണ് .
എം ടി നിർമാല്യമെഴുതിയപ്പോൾ ഉണ്ടായിരുന്ന കേരളമല്ല ഇന്നത്തെ കേരളം .ഇന്ന് സെക്റ്ററിയൻ നവ യാഥാസ്ഥികത്വവും ജാതി മത സ്വത്വ ചിന്തകളും കൂടുതലാണ് . " പ്രജാപതിക്കു തൂറാൻ മുട്ടി ' എന്നു തുടങ്ങുന്ന ധർമ്മ പുരാണം ഓ വി വിജയൻ ഇപ്പോൾ എഴുതിയാൽ ആളുകൾ വായിക്കുന്നത് പണ്ടത്തെ പോലെയായിരിക്കില്ല .ഇപ്പോഴത്തെ പ്രജാപതി തൂറുന്നതിൽ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട് . ഹരീഷ് എഴുതിയത് പോലെ നാൽപ്പത് കൊല്ലം മുമ്പ് എഴുതിയാൽ ഇപ്പോൾ ഉള്ള പ്രതീകരണമല്ലായിരിക്കും .അന്ന് ഫേക് ഐഡൻറ്റിറ്റി വച്ച് ഫേസ് ബുക്കിലും സാമൂഹ്യ മാധ്യമത്തിലും സൗകര്യ പൂർവം ഒരു വാചകം അടർത്തി കാമ്പയിന് സാധ്യത ഇല്ലായിരുന്നു . സമൂഹ മാധ്യമത്തിലൂടെ ആർക്കും തന്തക്കു വിളിക്കുകയോ ഭീഷണി പെടുത്താനോ സാധ്യത ഇല്ലായിരുന്നു . നോവലും സാഹിത്യവും ഒന്നും വായിക്കാത്ത അക്ഷര വിരോധികൾ പോലും അവനെ കല്ലെറിയൂ എന്ന് പറഞ്ഞു അശ്ലീലമായി ഉറഞ്ഞു തുള്ളുന്നത് ഇന്ന് സാമൂഹിക മാധ്യമങ്ങളിലാണ്. സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് ഒരു ഇക്കോ ചേമ്പറാണ്. അത് കൊണ്ട് തന്നെ പത്തു പേർ ഒരുമിച്ച് എഴുതിയാൽ നൂറു പേർ പറയുന്നതായി തോന്നും. നൂറു പേർ പറഞ്ഞാൽ ആയിരങ്ങൾ പറയുന്നത് പോലെ തോന്നും. അങ്ങനെ ആയിരം പേരു പറഞ്ഞാൽ അത് സമൂഹത്തിന്റ മൊത്തം മനസ്ഥിതിയാണ് എന്ന് തോന്നിപ്പിക്കും . ചുരുക്കത്തിൽ ഈ കലി കാലത്തിന്റ സങ്കടപെടുത്തുന്ന അടയാളങ്ങളാണിതെക്കെ . പലർക്കും വായിക്കാൻ ഉള്ള സമാധാനവും സാവകാശവും നഷ്ടപ്പെട്ടിരിക്കുന്നു .അതിന് ആക്കം കൂട്ടി സാമൂഹ്യ മാധ്യമങ്ങൾ ആൾക്കൂട്ടങ്ങളുടെ ആക്രമണ ത്വരയെ ആംപ്ലിഫൈ ചെയ്യുന്നു .
ഇന്നത്തെ വായനകളിലെ അക്രമത്വര ഇന്നത്തെ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുഖിപ്പിക്കുന്ന നേർ കാഴ്ച്ചയാണ് . ഇന്ന് എന്ത് എഴുതുന്നു എന്നതിനേക്കാൾ ആരെഴുതുന്നു എന്നതും ആളുകൾ നോക്കുന്നു . എഴുതുന്ന ആളിന്റെ പേരും നാളും ജാതിയും ഉപജാതിയും ജനിച്ച മതവും ഒക്കെ നോക്കി വായിക്കുകയും പ്രതീകരിക്കുകയും ചെയ്യുന്ന ഒരു വൃത്തിഹീന ഹിംസ മനസ്ഥിതിയിലേക്കു കേരളത്തിലും വെളിയിലുമുള്ള നവ യാഥാസ്ഥിതികത്വം പത്തി വിരിച്ചാടുന്നു . നവോത്ഥാന ചരിത്രം എന്നൊക്കെ പഠിപ്പിച്ചത് പഴംകഥകളായിരിക്കുന്നു .
ഇനിയും പുതിയ നവോത്ഥാന ധാരകൾ വരണം . കേരളം ഇന്ന് കെട്ടി കിടന്നു അഴുക്കുകൾ അടിഞ്ഞു കൂത്താടികളും കൊതുകളും നിറഞ്ഞ നമ്മുടെ നാട്ടിലെ ഒരു ജലാശയം പോലെയാണ് . അത് ഒഴുക്കുള്ള അഴുക്കില്ലാത്ത വെള്ളമായെങ്കിലേ ഇപ്പോഴുള്ള നമ്മുടെ മനസ്ഥിതി മാറുകയുള്ളൂ .
ജെ എസ് അടൂർ

വിവരാവകാശത്തിന്റെ ചിറകരിയരുത്

Home News Editorial വിവരാവകാശത്തിന്റെ ചിറകരിയരുത് വിവരാവകാശത്തിന്റെ ചിറകരിയരുത് Monday 23 July 2018 ...

Read more at: https://www.manoramaonline.com/news/editorial/2018/07/23/lp-nottam-24.html



Civil Servants and Uncivil Masters : Different coloures of the IAS Officers.

This is an interesting article by Dr NC Saxena, who retired as one of the senior most IAS officers. Dr. NC Saxena belongs to the rare breed of civil servants who also became one of the best public policy experts in the country. I know him for several years as he was also an adviser to the UN India after he got retired. He has written several books and research papers on public policy and a scholar on social and economic development and planning. Another great officer I know is Dr. Madhav Godbole ( resigned from the post of Home Secretary of India - in protest against the failure of the then government to protect Babri Masjid despite all his advice) - who in fact helped us( when I was at the National Centre for Advocacy Studies) to prepare a very good draft Right to Information Bill in the mid 1990s. His book on Governance is an important work for any civil servants or civil society activist. Dr. Sharad Behar is one of the best officer- activists I have come across. Great human being too- and made significant difference with his life and work- and helped poor to get land rights and also worked on education for several years. Dr BN Yugandar - former member of the Planning Commission of India ( now he is also know as the father of Sathyan Natella, CEO of Microsoft) is also one of the best and empathetic officerx I came across. Dr. SR Shankaran is another one. I also know great officers in the IFS and IPS. Of course, two of my good friends Thettalil Sreenivasan andJacob Punnoose are indeed great officers with tremendous leadership capacity and great human beings. When I got a chance to work closely with Dr. Niveditita P Haran , I was impressed by her professionalism and integrity. And we also know many great young officers including Prasanth NairAmpady K and many others who joned the service with great commitment and enthusiasm .
The long and short of it is that there are several great officers who made a great difference with their life and work.
I have also seen so many excellent and honest IAS officers feeling suffocated and not in a position to quit due to different reasons. I have also worked closely with several former IAS officers who were brave enough to quit the service and make a great difference in the society without fear or favour. Aruna Roy, Harsh Mandir, Ajit Joy, GM Pillai are few of them. I also had several colleagues who left civil service and chose to work within the UN System.
But then I also happen to see so many officers really known for their sheer bureaucratic arrogance. Some of them expect subservience or carry a feudal mentality. In a large world, many of them behave as if they are the local chieftains. Who cares ? Times have changed and people expect everyone to be professional- and no one gives a hoot simply because someone happened to pass an exam and got a service due to some ranking system. But people respect good human beings and officers who really seek to make a difference with the life and work and see it as a mode of true public service rather than a chair of power to show off.
Any way, Dr NC Saxena knows the in and out of the civil service in India as he occupied almost all senior positions in the Government of India.
In many countries all over the world, Civil Service consist of two streams. One that comes via the entry level civil service exams and the other stream consists of top subject experts with specific national and international expertise and domain knowledge. These two streams give a good mix in many countries. Of course, like the UN System, most of the subject experts join mid-career with with a minimum of ten to fifteen years experience in one area with proven leadership track record.
"Despite initial competence and enthusiasm, the hard reality is that many civil servants in the course of the 30 years of their career lose much of their dynamism and innovativeness, and end up as mere pen-pushers and cynics, with no faith in their own contribution to public welfare."
THEPRINT.IN
Most IAS officers end up as pen-pushers and cynics, with no faith in their contribution.

Friday, July 20, 2018

Ayutthaya National Heritage Park - Thailand

Heritage walk at the Wat Maha at Ayutthaya world Heritage Park , Thailand .The royal temple in this earlier capital was constructed in 1374 by the King Borommarcha I.
This was renovated in 1633 and this too was destroyed with the fall of Ayutthaya in 1767 under the attack of the Burmese Kingdom . It is after the fall of Ayutthaya , the Thai Royal capital shifted to Bangkok .

അയൂത്തയ- അല്‍പ്പം തായ് ചരിത്രം

ഇപ്പോഴത്തെ തായ്‌ലാൻഡിനെ നേരെത്തെ അറിഞ്ഞിരുന്നത് സിയാം എന്നാണ് . ച്ചാവോ പ്രായ നദിയാണ് ഇവിടുത്തെ ജീവിതത്തെയും ചരിത്രത്തെയും തഴുകി ഈ നാടിന്റെ ഒഴുക്കാകുന്നത് . ച്ചാവോ പ്രായ നദിക്കരയായ അയൂത്തായ (അയോധ്യയുടെ തായ്വൽക്കരണം ) ആയിരിന്നു ഏതാണ്ട് 400 കൊല്ലത്തിലധികം ഈ രാജ്യത്തിന്റെ തലസ്ഥാനം . 1351 ഇൽ രാമതിബോധി എന്ന രാജാവാണ് അയൂത്തായ തലസ്ഥാനമാക്കി പുതിയ രാജ്യം സ്ഥാപിച്ചത് . അയൽ രാജ്യമായ ബർമ്മ അയൂത്തയാ രാജ്യത്തെ പല പ്രാവശ്യം അക്രമിച്ചിട്ടുണ്ട് . മുപ്പത്തി അഞ്ചു രാജാക്കന്മാർ അയൂത്തായ ആസ്ഥാനമാക്കി ഭരിച്ചു .1569 യിലെ അക്രമത്തിൽ പലതും തകർത്തു വിലപിടിച്ച പലതും ബർമ്മക്കു കടത്തി .അവസാനം 1767 ബർമ്മക്കാർ ആക്രമിച്ചു അമ്പലങ്ങളും കൊട്ടാരങ്ങളും തകർത്തു തീയിട്ടു . അതിന് ശേഷമാണ് അവർ കുറിച്ചു കൂടി സുരക്ഷിതമായ ഛയോ പ്രായ നദിയുടെ അരുകിൽ ബാങ്കോക്കിൽ പുതിയ ആസ്ഥാനം പണിതത് .
ഈ ചിത്രങ്ങൾ വാട്ട് ഛായാവത്തനരാം എന്ന പ്രശസ്ത ബുദ്ധ ക്ഷേത്രമാണ് .1630 പണിത ഈ ബുദ്ധ ക്ഷേത്രം ഖേമർ -അങ്കോർ ശൈലിയിലാണ് പണിതിട്ടുള്ളത് .1767 ഇൽ ബർമ്മക്കാർ നശിപ്പിച്ചതിന്റ ബാക്കി പത്രമാണിത് .
അധികാരം എന്നും സാധുത കണ്ടെത്താൻ ദൈവത്തെയും മതത്തെയും കൂട്ടുപിടിച്ചിരുന്നു .മിക്ക മത സംഹിത വ്യാഖ്യാനങ്ങളും അധികാരത്തിലുള്ളവരുടെ ന്യായീകരണ ഐഡിയോളജികാളായിരുന്നു . അതുകൊണ്ട് തന്നെ രാജാക്കന്മാർ അധികാര ചിഹ്നങ്ങളായി വൻ അമ്പലങ്ങളും പള്ളികളും പണിതു . പലതിന്റെയും നിലവറകളിളിൽ സ്വർണ്ണവും സമ്പത്തും ഒളിച്ചു വച്ചു .അതുകൊണ്ട് തന്നെ ശത്രു രാജ്യങ്ങളോ പുതിയ കൈയൂക്ക് നേടിയവരോ ആദ്യം ആക്രമിക്കുന്നത് ആസ്ഥാന അമ്പലങ്ങളെയും പള്ളികളയുമാണ് . അവിടെയുള്ള ദൈവ പ്രതിമകളെ നശിപ്പിക്കുന്നതും തല വെട്ടുന്നതുമെല്ലാം അധികാരത്തിന്റെ സോഴ്സിൽ വെട്ടി പരിക്കേൽപ്പിച്ചു ഭയപ്പെടുത്തി നിലവിലുള്ള അധികാരത്തെ തു രത്തുക എന്ന യുദ്ധ തന്ത്രത്തിന്റ ഭാഗവുമായിരുന്നു . സമ്പത്തു പിടിച്ചെടുക്കുക എന്നതും ഒരു ലക്ഷ്യമായിരുന്നു . ഇരുപതാം നൂറ്റാണ്ടുമുതലാണ് ഈ അവസ്ഥക്ക് മാറ്റം വന്നത് .

ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു : സ്വാമി അഗ്നിവേശ് എന്റെ സഹോദരൻ.

ഗാന്ധിജിയെ കൊന്നവർ തന്നെയാണ് മിനിഞ്ഞാന്ന് ശശി താരൂറിന്റെ ഓഫിസ് ആക്രമിച്ചു അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും ഇന്നലെ 78 വയസ്സുള്ള സ്വാമി അഗ്നിവേശിനെ അടിച്ചു നിലത്തിട്ടു ചവുട്ടി കൊല്ലുവാൻ ശ്രമിച്ചുതും. അവരെ രണ്ടു പേരെയും വർഗീയ വിഷജീവികൾ വിളിക്കുന്നത് ആന്റി ഹിന്ദു ' വെന്നാണ് .
യഥാർത്ഥത്തിൽ അക്രമികൾ ഭയക്കുന്നത് ഇൻക്ലൂസിവ് ആയ സനാതന ഹിന്ദു ധർമ്മത്തെയാണ് .ശശി തരൂരും അഗ്നീവേശും എന്റെ സുഹൃത്തുക്കൾ ആയത് കൊണ്ടു മാത്രമല്ല ഐക്യദാർഢ്യം കൊടുക്കുന്നത്. അവർ ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന പൗരന്മാരും ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന തുല്യ മനുഷ്യ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന നേതാക്കളുമായതിനാലുമാണ്.
വളരെ വർഷം രാവിലെ സ്‌കൂൾ അസംബ്ലിയിൽ ചൊല്ലികൊടുത്തു ആത്മാവിൽ കയറിഉറപ്പിച്ച ചിലതുണ്ട്. " ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് . ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ', ഇന്ത്യക്കാരൻ എന്നതിലും ഇന്ത്യൻ പൗരൻ എന്ന പേരിൽ അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ.
'ഭാരതം എന്ന് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം , കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ " എന്ന വിചാര , വികാരം മനസിന്റെ ഉള്ളിൽ ഒരു വെളിച്ചം നൽകുന്ന തീയായി സൂക്ഷിക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ എന്നാണ് എന്നും ഞാനെന്നെ അടയാളപ്പെടുത്തുന്നത്.
ജയ് ജവാൻ ജയ് കിസാൻ എന്ന് വിശ്വസിച്ചു 25 കൊല്ലം സൈനീക സേവനവും 20 കൊല്ലം കൃഷിയും ചെയ്ത ഒരു രാജ്യ സ്നേഹിയുടെയും നാൽപ്പത് കൊല്ലം ഇന്ത്യയിലെ ജനങ്ങളുടെ പൊതുജനാരോഗ്യത്തിനും വേണ്ടി രാജ്യത്തെ സേവിച്ച ഒരു അമ്മയുടെ മകൻ. അറുപതുകളിൽ ജർമ്മനിയിലും എഴുപതുകളിൽ അമേരിക്കയിലോ കാനഡയിലോ ജോലിയും കുടിയേറ്റ സൗകര്യവും കിട്ടിയിട്ടും ഇന്ത്യയിൽ രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനം കൊണ്ടവരായിരുന്നു എന്റെ മാതാ പിതാക്കൾ. അവർ ഈ രാജ്യത്തിനും ഈ രാജ്യത്തെ ഭരണാധികൾക്കും എന്നും പ്രാർത്ഥിക്കുന്നത് കേട്ട് വളർന്നവരാണ് ഞാനും എന്റെ പെങ്ങളും.
അത്കൊണ്ട് തന്നെ ലോകത്തെ മിക്ക സമ്പന്ന രാജ്യങ്ങളിലും കുടിയേറുവാനോ പൗരനോ ആകുവാൻ ഒരുപാട് അവസരമുണ്ടായിട്ടും ഇന്ത്യൻ പൗരത്വവും മലായാളി അടയാളവും മനസ്സിൽ പൊന്നു പോലെ സൂക്ഷിക്കുന്നവരാണ് ഞാനും എന്റെ സഹോദരിയും എന്റെ കുടുംബവും.യൂണിവേഴ്സിറ്റി ജോലി ഉപേക്ഷിച്ചു നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലെ ആദിവാസി ഊരുകളിലും ഇന്ത്യയിൽ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഇന്ത്യയിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വേണ്ടി ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചത് ഈ രാജ്യത്തോടുള്ള സ്നേഹവും ഭരണഘടനയോടുള്ള പ്രതിബദ്ധതയും കാരണമാണ് .ഏതാണ്ട് ഇരുപത് കൊല്ലം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഗ്രാമ നഗരങ്ങളിൽ പതിനായിരങ്ങളോട് ഒത്തു പ്രവർത്തിച്ചിട്ട് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങിയെങ്കിലും ഇപ്പോഴും ഈ രാജ്യത്തെ പ്രവർത്തനം തുടരുന്നത് അത് എന്റെ ജീവൽ ബോധത്തിന്റെ ഭാഗമായത് കൊണ്ടാണ് .
തിരെഞ്ഞെടുത്ത ജന നീതിയുടെയും ന്യായത്തിന്റെയും ജനായത്തിന്റെയും മനുഷ്യ അവകാശങ്ങളുടെയും പാത , പാർശ്വവൽക്കരിക്കപെട്ടവർക്കും പീഡിതർക്കും പട്ടിണി അനുഭവിക്കുന്നവർക്കും ഒപ്പം നിന്ന് നീതിക്കു വേണ്ടി നിലകൊള്ളുക എന്ന ജീവിത സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നുമാണ്. വീട്ടിൽ ആണ് ഞാൻ രാജ്യ സ്നേഹവും, ജെണ്ടർ ഇക്വളിറ്റിയും മനുഷ്യ അവകാശങ്ങളും പഠിച്ചത്. വായിക്കാൻ പുസ്തകങ്ങൾ വാങ്ങുവാൻ പൈസ ലോഭമില്ലാതെ തന്ന, പൂർണ്ണ സമയ സാമൂഹിക പ്രവർത്തനത്തിനിറങ്ങാൻ തീരുമാനിചപ്പോൾ എന്നെ എന്റെ വഴിക്കു വിട്ട, ഇഷ്ട്ടപെട്ട പെണ്ണിനെ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കുവാൻ കൂട്ടു നിന്ന എന്റെ പപ്പയിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത് എന്ന് തിരിച്ചറിഞ്ഞത് 23 വര്ഷം മുമ്പ് ഒരു സെപ്റ്റമ്പറിൽ വോട്ട് ചെയ്തിട്ട് ലോകത്തോട് അദ്ദേഹം വിട പറഞ്ഞപ്പോഴാണ്.
സ്വാമി അഗ്നിവേശിനെ ആദ്യമായി കണ്ടത് 1993 ഇൽ മുംബയിലെ വി റ്റി സ്റ്റേഷനിൽ വച്ചാണ്. അദ്ദേഹം മുംമ്പയിൽ ഒരു മീറ്റിങ്ങിൽ വന്നപ്പോൾ സ്വീകരിച്ചു കൊണ്ടുവരുവാൻ എന്നെയാണ് ഉത്തരവാദിത്തം ഏൽപ്പിച്ചത്. അന്ന് താണെ ജില്ലയിൽ ഉള്ള ഉസ്ഗാവിൽ ബോണ്ടഡ് ലേബർ എന്ന അടിമപണിക്കു എതിരെയുള്ള മീറ്റിംഗിൽ പങ്കെടുക്കാൻ വന്ന സുമുഖനായ അദ്ദേഹം എന്നെ ഓർമിപ്പിച്ചത് . വിവേകാനന്ദനെയാണ്. അന്ന് രണ്ടു മണിക്കൂർ ഞങ്ങൾ ചർച്ച ചെയ്തത് ഹിന്ദുയിസമായിരുന്നു. ആ നാളുകളിൽ ഞാൻ ഗഹനമായി വായിച്ചിരുന്നത് ഭഗവത് ഗീതയും വേദ ഉപനിഷത് വ്യഖ്യാനങ്ങളുമാണ്. ഹിന്ദു ഫിലോസഫിയെക്കുറിച്ച് ഗഹനമായ അറിവുള്ള ആ ഹിന്ദു സന്യാസിയുടെ ഹിന്ദുയിസം ഉദാത്തമാണ് എന്ന് മനസ്സിലായി. അന്ന് തുടങ്ങിയ ബന്ധമാണ് സ്വാമിയുമായി.
ആ കാലത്തു ബാല വേലക്കെതിരെ അദ്ദേഹത്തിന്റെ അസിസ്റ്റാന്റായി പ്രവർത്തിച്ച കൈലാസ് സത്യാർദ്ധിക്കാണ്‌ പിന്നീട് നോബൽ പീസ് പ്രൈസ് കിട്ടിയത്. സ്വാമിയും ഞാനും അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. ലോക മത പാർലിമെന്റിൽ ഞങ്ങൾ രണ്ടു പേരും സംസാരിച്ചത് ഹിന്ദുവിസത്തിന്റെ വ്യത്യസ്ത ധാരകളെകുറിച്ചാണ്. ഞാൻ കൂടുതലും സംസാരിച്ചത് ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും. സ്വാമിയേ ആന്റി ഹിന്ദുവെന്നു ആക്രമിച്ച വിഷ ജീവികൾക്കു ഹിന്ദു സനാതന ധർമ്മത്തെക്കുറിച്ച് സ്വാമിയുടെ പതിനായിരത്തിൽ ഒന്ന് അറിവില്ലാത്ത വെറും തെമ്മാടികളാണ്. സ്വാമിയുമായ് എത്രയോ മനുഷ്യാവകാശ, ബഹു മത സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം Why I am a Hindu എന്ന പുസ്തമെഴുതിയ ശശി തരൂരിന്റെ ഓഫീസിനു നേരെ യുവ മോർച്ച നടത്തിയ അക്രമത്തിൽ പ്രതിധേഷിച്ചു പോസ്റ്റിട്ടതിന് വിഷം മുറ്റിയ ഒരു മലയാളി സംഘി വർഗീയൻ എന്നേ വിളിച്ചത് ' ആന്റി ഹിന്ദു " എന്നാണ്. ഇവനെക്കൊ ഹിന്ദുവിസത്തെ കുറിച്ച് ഒരു മണ്ണാങ്കട്ടയുമറിയില്ല. മൂന്നു കൊല്ലം ഗഹനമായി ഹിന്ദുവിസത്തെ കുറിച്ച് പഠിച്ചു ബുദ്ധ -ഹിന്ദു സംസ്ക്കാര വഴികളിൽ സഞ്ചരിക്കുന്ന എന്നെ ആന്റി ഹിന്ദുവെന്നു വിളിച്ചതിൽ എനിക്ക് ഒരു കുന്തവും ഇല്ല.
പക്ഷെ സ്വാമി അഗ്നിവേശിനെ ആന്റി ഹിന്ദു എന്ന് വിളിക്കുന്നവർക്ക് ഹിന്ദു ധർമ്മത്തെ കുറിച് ഒരു ധാരണയുമില്ല. അവരുടെ ഏറ്റവും വലിയ ശത്രുക്കൾ ഇൻക്ളൂസീവ് ഹിന്ദു വിശ്വാസികളാണ്. അത് കൊണ്ടാണവർ ഗാന്ധിജിയെ കൊന്നത്. അതുകൊണ്ടാണ് അവർ സ്വാമി അഗ്‌നിവേശിനെ കൊല്ലാൻ ശ്രമിച്ചത്. അത് കൊണ്ടാണ് അവർ ശശി താരൂരിനെ ടാർജറ്റ് ചെയ്യുന്നത്. അത് കൊണ്ടാണ് മനുഷ്യാവകാശ പ്രവർത്തകരെ ആന്റി ഹിന്ദു വിളിക്കുന്നത്.
ഇന്ന് ഇന്ത്യയിൽ ഒരാൾ ജനായത്തത്തിനും സമാധാനത്തിനും, നീതിക്കും, തുല്യ ന്യായ വ്യവസ്ഥക്കും, മനുഷ്യാ അവകാശത്തിനും വേണ്ടി നിന്നാൽ വർഗീയ വിഷം മൂത്തു അന്ധരായവർക്കും അക്രമിക്കുവാനും കൊല്ലുവാനും മടിയില്ല.
അത്രമാത്രം വിഷലിപ്‌തവും ഹിംസ അനുദിനം വളർന്നു വരുന്ന രാജ്യമായിരിക്കുന്നു ഭാരതം. ഭാരതം നമ്മുടെ ഒരോരുത്തരുടെയും രാജ്യമാണ്. പിറന്ന മണ്ണാണ്. നമ്മുടെ ജീവൽ ബോധത്തിന്റെ ഭാഗമാണ്.
ഇത് മരണം വരെ എന്റെ രാജ്യമാണ്. അതുകൊണ്ടാണ് ലോകത്തിന്റെ ഏത് അറ്റത്തു നിന്നും എന്നും പിറന്ന മണ്ണിന്റെ മണത്തിലേക്കും ഇവിടെയുള്ള നാനാ ജാതി മനുഷ്യരോടും നിറഞ്ഞ സ്നേഹത്തോടെ ഇവിടേക്ക് തന്നെ എപ്പോഴും തിരിച്ചു വരുന്നത് .ഇവിടെ നീതിക്കും ന്യായത്തിനും ജനായത്തത്തിനായി പ്രവർത്തിക്കുന്നതും ശബ്ദമുയർത്തുന്നതും . അനീതിയും അക്രമങ്ങളും കണ്ടാൽ നിശബ്ദവുമായിരിക്കുന്നത് കുറ്റവാളികൾക്ക് കുട പിടിക്കുന്നതിന് തുല്യമാണ് .അതുകൊണ്ട് തന്നെ ഭയത്തിൽ നിന്ന് ഒരു ഒരു നിശബ്ദ വിധേയത്തിന്റെ രാഷ്ട്രീയം സംസ്ക്കാരം ഇവിടെ ഉണ്ടായാൽ അത് സ്വാതന്ത്ര്യത്തിന്റെ അന്ത്യമായിരിക്കും. സ്വാതന്ത്ര്യവും, സമാധാനവും സാഹോദര്യവും ഹനിക്കപെടുമ്പോൾ, ആളുകൾ ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുമ്പോൾ അനീതി നടമാടുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിരിക്കാൻ പറ്റില്ല . അനീതി ആര് കാണിച്ചാലും ചോദ്യം ചെയ്യണം. അത് ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
ഈ രാജ്യത്തെ വർഗീയ ജാതി വിഷം മൂത്തു വിഘടിപ്പിക്കുന്നവർ ഈ രാജ്യത്തെ സ്നേഹിക്കാത്ത രാജ്യദ്രോഹികളാണ്. അവർക്ക് വളം വച്ച് കൊടുക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. അത് കൊണ്ടാണ് അതിന്റ പിന്നിലുള്ള വിഷലിപ്‌ത വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്നത്.
Comments
Abraham Koshy Hard hitting, these people are out to destroy the idea of India and make it a killing field. They, perhaps, don't realize that this will only cut the very root of their own thoughts and the country's peaceful coexistence in the long run if not soon.
Manage
LikeShow More Reactions
Reply3d
Abdul Rafeeq Well written Js Adoor. As you know, so called Sanghi’s , even if they read it, won’t understand this. പോത്തിന്റ കാതിൽ വേദം ഓതുന്ന പോലെ .
Manage
LikeShow More Reactions
Reply3d
Padmanabhan Ck ഒരു ശരാശരി മലയാളി പറയാൻ ആഗ്രഹിക്കുന്ന ആശിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. നാട്ടിലെ ദേശാഭിമാനവും, രാജ്യസ്നേഹവും, പുരോഗമനവും,വിപ്ലവവും എല്ലാം ഒരു ഭൂഷണമായി നെറ്റിയിൽ എഴുതിക്കൊണ്ടു നടക്കുന്ന എല്ലാവർക്കും ഇതൊരു തിരിച്ചറിവ് ആകട്ടെ.
Manage
LikeShow More Reactions
Reply3d
Balakrishnan Iyer Yes any activity damaging the hard-won democratic rights should be dealt with vehemently and rule of law should prevail for which the guilty ( who are involved in such heinous acts directly and/or indirectly) are to be identified, nabbed and got punished.
Manage
LikeShow More Reactions
Reply3dEdited
Ali Afsal Sanghi Terror against a Swami
Manage
LikeShow More Reactions
Reply3d
Ali Afsal Hindu Talibanist Terror against Swami Agnivesh 

That’s the apt word
Manage
LikeShow More Reactions
Reply3d
Raman Krishnan Kutty Those who are targetting the real Hindus in India are the real anti-nationals or one may call them Hindu Talibans. They have only one ambition to make India a Hindu Taliban. That is what Sashi Tharoor really said. To fight that out Swami Agnivesh too iSee more
Manage
LikeShow More Reactions
Reply3d
Sudha Menon Well written and touching..no words.
Manage
LikeShow More Reactions
Reply3d
Ruby Mathew Incredible India. Love one another. God bless my Home Nation.
Manage
LikeShow More Reactions
Reply3d
DinuRaj Yohanan Rajan Great....Well written and touching..no words....
Manage
LikeShow More Reactions
Reply3d
Balakrishnan Iyer It seems that employing violence as an instrument of coercion has become prevalent in India now-a-days- happening everywhere irrespective of the party in power. It is resorted by all irrespective of caste, religion, gender, economic and social status aSee more
Manage
LikeShow More Reactions
Reply3d
LikeShow More Reactions
Reply3d
Babu K Thomas എന്താണ് വ്യത്യാസം.....???

ഒരു വശത്ത്, എതിർപാർട്ടിക്കാരനെ മാത്രമല്ല സ്വന്തം പാർട്ടിക്കാരനെ പോലും കൊലക്ക് കൊടുത്ത, കൊടുക്കുന്ന, കൊടുത്തുകൊണ്ടേയിരിക്കുന്ന, പ്രതികൾക്ക് സംരക്ഷണ കവചം ഒരുക്കുന്ന, സി പി എം എന്ന രാഷ്ട്രീയ ഫാസിസ്റ്റുകൾ... 
See more
Manage
LikeShow More Reactions
Reply3d
Somarajan Panicker Totally agree and violence has no place in democracy and no issue can be resolved by violence or by force or by any weapon . Politics should be freed from violence and forced protests like gharao and harthal and rasta rokko . No gun can solve any issue .
Manage
LikeShow More Reactions
Reply3d
LikeShow More Reactions
Reply3d
Ravi Varma TR It is high time that the opposition politicians give up their petty politics & personal ambitions and unite to kick-out the forces who are out to destroy the concept of Hinduism & India. If they fail, history will not forgive them.
Manage
LikeShow More Reactions
Reply3d
Sivanandan A Sujatha ഉറച്ച നിലപാട്, പിന്തുണ
Manage
LikeShow More Reactions
Reply2d
Rajesh Jacob I am sad from my heart as to where my country is going to
Manage
LikeShow More Reactions
Reply2d
Jinu George ഒരു മതത്തെ കുറിച്ചും ആധികാരികമായി പഠിച്ചിട്ടില്ല. ആകെ വിശ്വസിക്കുന്നത് മനുഷ്യത്വത്തിൽ മാത്രം. മൂല്യബോധവും മാനുഷികതയും മരവിച്ച നരാധമന്മാർ ഇത് വായിച്ച് ഒന്ന് മാറി ചിന്തിക്കും എന്ന പ്രതീക്ഷയും ഇല്ല. പക്ഷെ ഈ വിഷയങ്ങൾ ആധികരികമായി സംസാരിക്കാൻ അറിവുള്ള താങ്കളSee more
Manage
LikeShow More Reactions
Reply2d
LikeShow More Reactions
Reply1d