Friday, June 5, 2020

മാധ്യമ പ്രതിസന്ധികൾ

മാധ്യമ പ്രതിസന്ധികൾ
കോവിഡ് -19 സാമ്പത്തിക രംഗത്തെ ആകമാനം ബാധിച്ചിരിക്കുകയാണ്. ഇന്ന് പത്രങ്ങളും മാധ്യമങ്ങളും പരസ്യ ഔട്ലെറ്റുകളായാണ് അവരുടെ കോർ ബിസിനസ് നടത്തുന്നത്. ഏറ്റവും കൂടുതൽ പരസ്യം കൊടുക്കുന്നത് കൺസ്യൂമർ സെക്റ്ററും, റിയൽ എസ്റ്റേറ്റ് /നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ടതും സർക്കാർ പി ആർ പ്രോപഗണ്ടക്ക് മാണ്.
കൺസ്യൂമർ സെക്റ്ററും റീയൽ എസ്റ്റേറ്റ്, ടൂറിസം, സർക്കാർ സാമ്പത്തികമെന്നിവ പ്രതി സന്ധിയിലാണ്. അതിന്റ ഡെറിവേറ്റിവ് ബിസിനസാണ് മീഡിയ ബിസിനസ്. ഇപ്പോൾ മാധ്യമ രംഗം പ്രൊഫെഷണൽ ആയതിനാൽ മിക്കവാറും പ്രൊഫെഷണൽ മാധ്യമ ബിസിനസ് നല്ല ശമ്പളം കൊടുക്കും.പലർക്കും ഇപ്പഴുളള ശമ്പളം കൊടുക്കാനുള്ള വരുമാനം കാണില്ല.
ഇപ്പോൾ മീഡിയ ബിസിനസ് പ്രതി സന്ധി നേരിടാൻ വളരെ വലിയ സബ്‌സ്‌ക്രിപ്‌ഷനും റിസേർവ് ഫണ്ടും ഉള്ളവർക്കേ സാധിക്കുകയുള്ളൂ.
കോവിഡ് ലോക്കോട്ട് തീർന്നാലും ബിസിനസ്‌ സാധാരണ ഗതിയിലാകാൻ കുറഞ്ഞത് ആറു മാസം എടുക്കും.
പല ബിസിനസ്‌ മോഡലുകളും മാറും. മീഡിയ ബിസിനസും മാറുവാൻ പോകുകയാണ്. അഡ്വെർടൈസ്മെന്റ് ഒട്ടും ഇല്ലാത്ത നെറ്റ് വർക്ക് മോഡൽ ഒന്നാംതരം പ്രൊഫെഷണൽ സിറ്റിസൺ മീഡിയയാണ് എന്റെ കിനാശ്ശേരി.
പ്രൊഫെഷണൽ ജേണലിസ്റ്റ് എന്ന ക്യാറ്റഗറിയിൽ തന്നെ മാറ്റം വരും സ്മാർട്ട്‌ ഫോൺ ടെലിനോലെജി പത്ര പ്രവർത്തനത്തെ തന്നെ മാറ്റി മറിച്ചു ഇന്ന് പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം കുറയുകയും ഓൺലൈൻ വായനക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നു.
ഇന്ന് പത്രം വായിക്കുന്നവരിൽ കൂടുതലും ടിവി കാണുന്നവരിൽ കൂടുതലും മധ്യ വയസ്സ് കഴിഞ്ഞവരും രാഷ്ട്രീയ പാർട്ടി താല്പര്യക്കാരുമാണ്.
മുപ്പതു വയസ്സിന് ( നാല്പതിനും ) താഴെയുള്ളവർ അവർക്കു വേണ്ടത് മാത്രം വളരെ സെലെക്റ്റിവായി ആവശ്യത്തിനോ അല്ലെങ്കിൽ അവരുടെ പ്രൊഫെഷണൽ ആവശ്യത്തിനോ മാത്രം വായിക്കുന്നവരാണ്.
എന്തായാലും മിക്കവാറും കമ്പിനിയുടെ ബിസിനസ് പ്ലാൻ ഇപ്പോൾ ഫ്രീസറിലാണ്. 2020 എഴുതി തള്ളി കണ്ടിജൻസി പ്ലാൻ ഇല്ലെങ്കിൽ പല ബിസിനസ്സ്കാരുടെയും ഉറക്കം നഷ്ട്ടമാകും. ചിലപ്പോൾ അതിന് അപ്പുറവും.
പറയാനുള്ളത് : Go slow, the road may be flooded.
അതു ഞാൻ ഉൾപ്പെടെയുള്ള സംരഭകർക്ക് ബാധകമാണ്.
അതെ സമയം പുതിയ അവസരങ്ങൾ തുറക്കുവാൻ പോകുകയാണ്. അതു കൺസൾട്ടിങ് ബിസിനസ് ചെയ്യുന്നയാൾ ഇവിടെ പറഞ്ഞാൽ നമ്മുടെ ബിസിനസിനെ ബാധിക്കും . പലരും ഇപ്പോൾ വരുന്നത് കണ്ടിജൻസി പ്ലാൻ തയ്യാറാക്കാൻ വേണ്ടിയാണ്
ജേ എസ് അടൂർ

മീഡിയ മസാല ബിസിനസ്

മീഡിയ മസാല ബിസിനസ്
അതാതു സമയത്തുള്ള ഭരണഅധികാരികൾക്കും ഭരണ പാർട്ടിക്കാർക്കും അവരുടെ ശിങ്കിടികൾക്കും കണ്ണിലെ കരടാണ് മീഡിയ -ടിവി റിപ്പോർട്ടുകൾ. പക്ഷെ പ്രതി പക്ഷത്തുള്ളവർ ആഘോഷിക്കും
2014/15 ഇൽ മീഡിയ തുറന്നാൽ ഒരു സ്ത്രീയുടെ ഇക്കിളി മസാല കഥകളാൽ പൂരിതമായിരുന്നു. അന്നത്തെ പ്രതിപക്ഷം അതു ആഘോഷിച്ചു. കണ്ടതും കേട്ടതും കേൾക്കാത്തതും ഗ്യാസുമൊക്കെ കയറ്റിവിട്ടപ്പോൾ അന്നത്തെ പ്രതിപക്ഷം നാടാകെ ഫ്ലെക്സ് വച്ചു മസാല വിളമ്പി, സെക്രട്ടറിയെറ്റ് വളച്ചു. നിയമ സഭ കലക്കി. തിരെഞ്ഞെടുപ്പ് കഴിഞ്ഞതോട് കൂടി മസാല നായിക പ്രതീക്ഷിച്ചത് പോലെ അപ്രത്യക്ഷമായി.തിരെഞ്ഞെടുപ്പ് മസാലയിൽക്കഴിഞ്ഞു ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല
പ്രതിപക്ഷം ഭരണപക്ഷം ആയപ്പോൾ കഥ മാറി. കളം മാറി. കളി മാറി.
വിവാദ ബിസിനസ് മോഡൽ.
അന്ന് പ്രിയങ്കര ഹീറോമാരായിരുന്ന മാധ്യമ പ്രവർത്തകർ അന്നത്തെ പ്രതിപക്ഷം ഭരണ പാർട്ടി ആയപ്പോൾ വില്ലൻമാരായി. അന്നത്തെ മാധ്യമ സ്വാതന്ത്ര്യ ജേതക്കൾക്ക് ഇന്ന് മാധ്യമങ്ങൾ വൃത്തികെട്ടവരായി. ഇഷ്ട്ടമില്ലാത്തതു പറഞ്ഞവരെ സാമൂഹ്യ മാധ്യമത്തിൽ കല്ലെറിഞ്ഞു ഭീഷണിപെടുത്തും.
പക്ഷെ എന്താണ് സംഭവിക്കുന്നത്? മീഡിയ ഇന്ന് ഒരു വ്യവസ്ഥാപിത ബിസിനസ് ആണ്. അതിന്റ പ്രധാന ഉദ്ദേശം സാമാന്യം നല്ല ലാഭത്തിൽ പിടിച്ചു നിൽക്കുക എന്നതാണ് . അതിന് പരസ്യ വരുമാനം കൂടണം . അതു കൂടെണം എങ്കിൽ പത്രങ്ങൾക്ക് സർക്കുലെഷനും ടിവി ക്ക് ടി ആർ പി യും ഓൺലൈൻ മീഡിയക്ക് ക്ലിക്ക് വേണം.
അതു കൂട്ടുക എന്നതാണ് നല്ല ശമ്പളം വാങ്ങുന്ന ഓരോ മീഡിയ പ്രൊഫെഷനീലിന്റെയും പണി . അപ്പോൾ അവരുടെ പ്രധാന പണി എത്രയും കൂടുതൽ വായനക്കാരെയും കാഴ്ച്ചക്കാരയും സംഘടിപ്പിക്കുക എന്നതാണ് .
അതിനുള്ള മൂന്നു ഫോർമുലയാണ്. വിവാദം, അല്പം സെക്സ് മസാല, ക്രൈം ത്രില്ലർ സെൻസെഷൻ, പിന്നെ ഹ്യൂമൻ ഇന്ട്രെസ്റ്, സ്പെഷ്യൽ ഇന്ട്രെസ്റ്റ് .ഈ കറികൾക്കൊപ്പം ന്യൂസ് വിളമ്പിയാണ് ആളെകൂട്ടുന്നത്.
വിവാദത്തിൽ വരുന്ന വാക്കനുസരിച്ചു ഗ്യാസ് കേറ്റും.ആ ചൂടിൽ ഏതാണ് സത്യം ഏതാണ് മിഥ്യ എന്നൊന്നൊന്നും നോക്കാതെ വച്ചു കാച്ചും. കച്ചവടം നടക്കണം. അതിനിടക്ക് ഒരു സ്‌പെഷൽ എഫക്റ്റിന് അല്പം നുണ കൂടെ കൂട്ടി കഥക്ക് കൊഴുപ്പ് കൂട്ടിയാൽ ഒരു പ്രശ്നവും ഇല്ലന്നാണ് പലരും കരുതുന്നത്. 9
ഒരിക്കൽ എന്റെ ഒരു മീഡിയ സുഹൃത്തിനോട് ഒരു സെൻസേഷണൽ ബ്രേക്ക് ത്രൂ കള്ളമല്ലേ എന്ന് ചോദിച്ചു . മറുപടി എന്നെ അത്ഭുതപ്പെടുത്തി ' അതെ ..In war and love, everything is justified and possible '
വിവാദങ്ങൾക്ക് ഒരു ഗുണം ഉണ്ട് അതു ഭരണ പാർട്ടിയും ഭരണവും പ്രതിപക്ഷവും സാധാരണക്കാരും ഒരുപോലെ കാണും. ടി ആർ പി കൂടും. ഇന്ന് വെറും വാർത്തകൾ കറികൾ ഇല്ലാത്ത ചോറ് പോലെയാണ്.
മാത്രം അല്ല വ്യവസ്ഥാപിത മീഡിയയിൽ വരുന്നതിന്നു മുന്നേ ഓൺലൈൻ സോഷ്യൽ മീഡിയയിൽ ന്യൂസ് എത്തും. ഇപ്പോൾ മൂന്നു മണിക്കൂറിൽ ന്യൂസ് സ്‌റ്റൈയിലാകും. അതു കൊണ്ടു അറിഞ്ഞ പഴകിയ ന്യൂസ് മാത്രം വിളമ്പിയാൽ അതു പഴങ്കഞ്ഞിയാകും.
അപ്പോൾ വിവാദവും സെൻസേഷനും ആവർത്തിച്ച് കളിച്ചാൽ അതു പ്രെഡികറ്റബിളാകും. സെക്സ് പോലും പ്രെഡിക്റ്റബിൾ റൂട്ടീൻ ആവർത്തന വിരസതയായാൽ പരമ ബോറാണ് എന്ന് അനുഭസ്ഥർക്കറിയാം. അതു മീഡിയ മാനേജർമാർക്കും അറിയാം .
എത്ര നല്ല മസാലപ്പടമാണെങ്കിലും അതു ഒരു പരിധി കഴിഞ്ഞാൽ ബോറാണ് . പണ്ട് നൂൺ ഷോക്ക് ഒരേ തുണ്ട് പടം വീണ്ടു ഇട്ടാൽ പിള്ളേര് കൂവുമായിരുന്നു.
ഈ ട്രിക്ക് അറിയില്ലെങ്കിൽ മീഡിയ കട പൂട്ടും പഴയ സ്വാതന്ത്ര്യം സമരം പത്രങ്ങൾ സിറ്റിസൺ ജേനലിസം ആയിരുന്നു . പഴയ മാതൃഭൂമിയൊ ഹിന്ദുവോ ഒന്നും അല്ല ഇപ്പോൾ. ഇപ്പോൾ അതു ഒന്നുകിൽ മീഡിയ ഫ്ലാഗ്ഷിപ് ബിസിനസ്സോ അല്ലെങ്കിൽ വൻ ബിസിനസിന്റെ സപ്പ്ളിമെന്ററിയൊയാണ്. കച്ചവടമാണ്. അതിനിടക്കുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റിയാണ് അൽപ്പം പരിസ്ഥിതിയും സ്വല്പം ജനാധിപത്യവും ഇച്ചിരി സോഷ്യൽ ന്യൂസും.
മീഡയ പല തരം. ബഹു വിധം
ഇന്ന് മീഡിയ നാലു തരത്തിലാണ് . ഒന്ന് കോർപ്പറേറ്റ് മീഡിയ. ഇത് മിക്കവാറും ഇപ്പോഴും ഇന്ത്യയിൽ കുടുംബ ബിസിനസാണ്.
രണ്ടാമത്തത് ബിഗ് കോർപ്പറേറ്റ് ബിസിനസ്സ് മീഡിയ . ഇത് ബിസിനസ്‌ കുത്തകകൾ അവരുടെ ബിസിനസ് വളർത്തി രാഷ്ട്രീയ സംരക്ഷണം കിട്ടാൻ വേണ്ടിയുള്ള സപ്പ്ളിമെന്ററി ബിസിനസാണ്. അതിൽ ലാഭം ഇല്ലെങ്കിലും അവരുടെ മെയിൻ ബിസിനസ് ലാഭം കൊണ്ടു ക്രോസ്സ് സബ്‌സിഡി നടത്തും. അംബാനി മീഡിയയും. അതു പോലെ ആമസോൺ നടത്തുന്ന അമേരിക്കൻ പത്രങ്ങളും എല്ലാം ഉദാഹരണങ്ങളാണ്.
മൂന്നാമത്തെതു ക്രോണി മീഡിയയാണ്. ഭരണത്തിൽ ഉള്ള രാഷ്ട്രീയ വരേണ്യരും അവരുടെ ശിങ്കിടി ക്രോണി മുതലാളിമാരും കൂടെ സെലിബ്രിറ്റി മാധ്യമ പ്രവർത്തകരെ വിലക്ക് എടുത്തു അവരിൽ ഇൻവെസ്റ്റ്‌ ചെയ്തു വേട്ട നായ്ക്കളാക്കുന്ന ഏർപ്പാട്. ഇന്ത്യയിൽ റിപ്പബ്ലിക് ടി വി മികച്ച ക്രോണി മീഡിയക്ക് ഉദാഹരണമാണ്
നാലാമത്. പ്രോപ്പണ്ട മീഡിയ. ഇത് നടത്തുന്നത് കാശുള്ള സംഘടിത ശക്തികളാണ്. കാശുള്ള സംഘടിത ശക്തികൾ ഭരണ സുഖ സൗകര്യങ്ങളും വിറ്റ് വരവും സംഭാവന ബിസിസമുള്ള ഭരണ -പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളാണ്. പിന്നെ ആത്മീയ വ്യാപാര വ്യവസായവും രാഷ്ട്രീയ പിടി പാടുമുള്ള ജാതി മത സംഘടനകൾ. ഇതിന്റ ചിലവ് മുഴുവൻ രാഷ്ട്രീയ പാർട്ടി ബിസിനസിലും മത ബിസിനസ്സിലും ഉള്ള വരുമാനം കൊണ്ടാണ് ഓടുന്നത്. മീഡിയ നഷ്ടത്തിൽ ആണെങ്കിലും രാഷ്ട്രീയ പാർട്ടി പെർസെപ്ഷൻ ബിസിനസ് മോഡലിന് അതാവശ്യമാണ്. അതുപോലെ മത വ്യാപാര വ്യവസായത്തിന് മീഡിയ ബ്രാൻഡ് സഹായകരമായ പി ആർ വർക്കാണ്
ഇതെല്ലാം കഴിഞ്ഞു. അഞ്ചാമത്. ചെറുകിട ഓൺലൈൻ മീഡിയ സംരഭങ്ങളുണ്ട്. അതു ഒരാൾ തൊട്ട് ഇരുപത്തി അഞ്ചു പേരുള്ള സെറ്റ് അപ്പ്‌ ആണ് . അവർ ഇപ്പോഴും അല്പം സ്‌പോൺസർഷിപ്പിലും അല്പം ഗൂഗിളിൽ /എഫ് ബി /യു ട്യൂബ് ആഡിലും കുറെ ഗുഡ് വിൽ കൊണ്ടാണ് പിടിച്ചു നില്കുന്നത് . അവരിൽ ചിലർ മുഖ്യധാരയെ അനുകരിക്കും. ചിലർ തരാതരം പോലെ പാട്ടു മാറ്റി ക്ലിക് കൂട്ടും. വളരെ ചെറിയ ഒരു വിഭാഗം സ്വതന്ത്രമായി ക്ലിക് നോക്കാതെ എഴുതും. അതു ഒരു മിക്സഡ് ബോക്‌സാണ്. ഇപ്പോഴും എമേർജിങ് മീഡിയ എന്ന് വിളിക്കാവുന്ന ഒന്നാണ് .
ഇതിൽ ആദ്യത്തെ കോർപ്പറേറ്റ് മീഡിയക്ക് പകിട പന്ത്രണ്ടു കളീച്ചേലെ പിടിച്ചു നിൽക്കാൻ പറ്റു. അന്നന്നത്തെ അത്താഴത്തിനുള്ള ചോറും കറികളും ചൂടോടെ വിളിമ്പിയാൽ മാത്രമാണ് ആളുകൾ കാണുന്നതും വായിക്കുന്നതും. അതിനാണ് ശമ്പളം.
മീഡിയ കൺസ്യുമറിസം.
വിവാദവും സെക്‌സും സ്റ്റൻഡും ക്രൈം ത്രില്ലർ ഒക്കെയൊ ഉള്ള സിനിമകക്കും ടി വി ഷോക്കും മാർക്കറ്റ് ഉണ്ട്.
പിന്നെ മനുഷ്യനു ആവശ്യം വോയറിസമാണ്. അതു രണ്ടു തരത്തിലാണ്.
ഒന്ന് ന്യൂസിൽ സെക്സ് മസാല. അതു അച്ചന്മാരുടെ കുമ്പസാര സെക്സ് മുതൽ, ബിഷപ്പിന്റ ആരോഹണ അവരോഹണണ കഥകൾ തൊട്ട്, ചാര സുന്ദരിമാരുടെ മാദക കഥകൾ, സരിതയുടെ തുണ്ട് ജീവിതം വരെ കഥകറികൾ വച്ചു വിളമ്പും.
ഏറ്റവും അവസാന സീരയൽ കഥ കൂടത്തായി കഥകൾ ആയിരുന്നു. സെക്‌സും സ്റ്റൻഡും ക്രൈം ത്രില്ലറും ഉണ്ടെങ്കിൽ സ്റ്റോറി കലക്കും. ടി ആർ പി മേലോട്ട് കേറും. കച്ചവടം പൊടി പൊടിക്കും. ആനുവൽ ബോണസ് ആറക്ക തുകകളോ, ദേശീയ ചാനലിൽ ഏഴും എട്ടും അക്കമാകും.
വോയറിസം പിന്നെ കേറ്റുന്നത്. ബിഗ് ബോസ് മുതലായ ഗോസിപ്പ് ഡ്രാമയൊ, അല്ലെങ്കിൽ കുടുബ സീരിയലുകളോ അല്പം ഉപ്പും മുളകും ചേർത്ത കുടുംബം കഥകളൊക്കെയാണ്
മീഡിയ ബിസിനസ്‌. ഇന്ന് അഡ്വർടൈസഡന്റ് ബിസിനസ് അണ് . ന്യൂസും വ്യൂസും പരസ്യങ്ങൾകിടക്കു കാണുന്ന കൺസ്യൂമർ ഉപഭോഗ സാമഗ്രികളാണ്.
ഇന്ന് മീഡിയ ഓരോ വായനക്കാരെയും കാഴ്ചക്കാരായും കാണുന്നത് ഒരു കൺസ്യൂമർ ആയിട്ടാണ് ആ കൺസ്യൂമറിന് പരസ്യത്തോട് ഒപ്പം വിൽക്കുന്ന ഇൻഫോർമേഷൻ -എന്റർടൈൻമെൻറ് എന്ന ഇന്ഫോടൈന്മേന്റ് ബിസിനസാണ് മീഡിയ ബിസിനസ്.
സർക്കാർ മീഡിയ ബിസിനസ്സ്
പലപ്പോഴും മീഡിയ സർക്കാരിനെ ചൊറിയുമെങ്കിലും ഭരണ അധികാര ലോജിക്കിലാണ് പ്രവർത്തിക്കുന്നത്.
കാരണം അവരുടെ വരുമാനത്തിന്റെ ഒരു ശ്രോതസ് സർക്കാർ പി ആർ പരസ്യങ്ങളാണ്. അതാണ് സർക്കാർ മന്ത്രിമാരും ഉദ്യോഗസ്ഥർ ഒക്കെ മിക്കവാറും പ്രത്യക്ഷപ്പെടുന്നത് . അവർക്കു കൂടുതൽ സമയവും കൊടുക്കും. സർക്കാർ പരസ്യം ഇല്ലെങ്കിൽ പല മീഡിയ ഔട്ട്‌ലൈറ്റുകളും വെള്ളം കുടിക്കും. സർക്കാർ പരസ്യങ്ങൾ നിയന്ത്രിച്ചാണ് പലപ്പോഴും മീഡിയ മാനേജ്‌മെന്റ് നടത്തുന്നത് .
ഇത് കൂടാതെ ഇപ്പോൾ സർക്കാർ പോളിറ്റിക്കൽ മാർക്കറ്റിങ് തുടങ്ങി. ഇത് പ്രൊപോഗണ്ട അല്ല എന്നറിയാതിരിക്കാൻ പൊതു മേഖല സ്ഥാപനങ്ങളും മറ്റു സർക്കാർ പ്രൊജക്റ്റ്‌കളും പേയ്ഡ് ന്യൂസ് പ്ലാന്റ് ചെയ്യും. പെയ്ഡ് ചർച്ചകൾ., പെയ്ഡ് ഇന്റർവ്യൂ. ഇത് ഇപ്പോൾ സാധാരണമാണ് .
അതുപോലെ സർക്കാർ ഇപ്പോൾ സോഷ്യൽ മീഡിയ പി ആർ കോണ്ട്രാക്റ്റ് പല സർക്കാർ പൊതു മേഖല ഔട്ലെറ്റിൽ കൂടെ കൊടുക്കുന്നുണ്ട് . ഇത് പല രീതിയിൽ ഓപ്പറേറ്റ് ചെയ്യും . ഫേക്ക് ഐഡികൾ സൃഷ്ടിച്ചു മാനേജ് ചെയ്യുന്നവർകക്ക് വീട്ടിൽ ഇരുന്നു മുപ്പതിനായിരം ഉണ്ടാക്കാം.
ഓൺലൈൻ മീഡിയ ഔട്ട്‌ലെറ്റുകൾകൾക്ക് സർക്കാർ സംരഭ പരസ്യം അല്ലെങ്കിൽ കൺസൾട്ടൻസി. പിന്നെ വിശ്വാസികളായുള്ള പാർട്ടി പോരാളികൾക്ക് പ്രത്യേക പരിശീലനം. വാട്ട്സ് അപ് യൂണിവേഴ്സിറ്റികളിലൂടെ ട്രോൾ വിന്യാസം. വിഗ്രഹവൽക്കരണം. ഇത് കൂടാതെ ഒളിഞ്ഞും തെളിഞ്ഞും മീഡിയ കണ്സൾറ്റൻസി. ഇത് ഡൽഹിയിൽ മാത്രമല്ല. കേരളത്തിലും നടക്കുന്നതാണ്.
മോഡി സാറിന്റെ പരസ്യ ബജറ്റ് മുകളിലോട്ട് പോകുകയാണ്..(അദ്ദേഹത്തിന്റെ മാത്രം അല്ല )അത്കൊണ്ടാണ് അമേരിക്കൻ സർവെ കമ്പിനികൾ മോഡി സാറിന് റേറ്റിങ് കൂട്ടി കൂട്ടി വിഗ്രഹമാക്കി. അതു വാഷിങ്ടൻ പോസ്റ്റിൽ മാത്രമല്ല. ന്യൂയോർക് ടൈസിലും ടൈം മാഗസിനിൽ ഒക്കെ വരും.
ഇതൊക്കെയാണ് ബി ജെ പി വളരെ മനോഹരമായി പത്തു കൊല്ലമായി ചെയ്തത്. അതു കണ്ടു പലരും ഇപ്പോൾ ഇവിടെയും ബി ജെ പി ക്ക് പഠിക്കുകയാണ്.
ചുരുക്കത്തിൽ മീഡിയ ആദ്യവും അന്ത്യവുമായി ബിസിനസാണ്. പണ്ട് അതിനെ ഫോർത് എസ്റ്റേറ്റ് എന്നൊക്ക വിളിച്ചിരുന്നു. ഇപ്പോൾ അതു റിയൽ എസ്റ്റേറ്റ് റിയാലിറ്റി ഷോ ബിസിനസാണ്
പണ്ട് രാഷ്ട്രീയത്തെകുറിച്ച് പറഞ്ഞത് കോർപ്പറേറ്റ് മീഡിയയെകുറിച്ചും പറയാം. There are no permanent enemies nor permanent friends. There are only permanent interests.
ഇപ്പോൾ യഥാർത്ഥ സിറ്റിസൺ ജേണലിസം നടക്കുന്നത് രാഷ്ട്രീയ പാർട്ടി -മത സംഘടന, മീഡിയ ബിസിനസിനു അപ്പുറം ന്യൂസും വ്യൂസും സാമൂഹ്യ സംരഭങ്ങൾ ചെയ്യുന്ന പൗരന്മാരാണ്.
സംശയം ഉണ്ടെങ്കിൽ Shiju Alex ഇന്റ ഗ്രന്ഥപ്പുരയോ അതുപോലെ സഞ്ചാരി ഗ്രൂപ്പോ ചരിത്രഗ്രൂപ്പ്, ഹെറിറ്റേജ് വാക്ക് ട്രിവാഡ്രം എല്ലാം സ്വതന്ത്ര പൗര സമൂഹ വോളിന്ററി സംരഭങ്ങളാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മത സംഘടനകളുടെയോ ഓശാരത്തിലാകാൻ കൂട്ടാത്ത സ്വതന്ത്ര പൗര സംരഭങ്ങൾ നാളെയുടെ അടയാളങ്ങൾ കൂടിയാണ് .
ജെ എസ് അടൂർ

മരങ്ങളും കിളികളും നാറാണത്ത് ഭ്രാന്തനും


ബോധി ഗ്രാമിൽ ഒറ്റക്കാണ്.
ഇന്നലെ മഴ പെയ്തു.
ജനൽ തുറന്നിട്ടതിനാൽ,
കുളിർ കാറ്റും
കിളികളും വിളിച്ചുണർത്തി.
രാവിലെ എണീറ്റത്,
കിളികളുടെ പാട്ടും
കലപില കേട്ടമാണ്.
മരങ്ങളിലും മുറ്റത്തുമായി പാട്ടു പാടിയും ഓടിചാടിയും മരചില്ലകളിൽ നിന്ന് മരച്ചില്ലകളിലെക്കു പറന്നു കളിക്കുകയാണ്.
രാവിലെ നടന്നു
ഇലകളെയും
മഞ്ഞു തുള്ളികളെയും
പൂക്കളെയും മരങ്ങളെയും
തൊട്ട് തലോടി.
അവരെ
ഒരോരുത്തരെയും
പേർ ചൊല്ലി വിളിച്ചു
ഇവിടെ അമ്പതിൽകൂടുതൽ തരം മരങ്ങളുണ്ട്. അതു ഒട്ടുമിക്കതും ഞാൻ തന്നെ നട്ടത്. കുട്ടികളോടുള്ള സ്നേഹം പോലെ ഒന്ന് അവരോടുണ്ട്.
പ്രകൃതി പ്രസാദത്തിലാണ്.
കിളികൾ മരങ്ങളിൽ സന്തോഷത്തിലാണ്.
പുഴകൾ സമാധാനത്തിൽ ഒഴുകുന്നു. തോടുകൾക്കു ജീവൻ വച്ചു.
വെള്ളം കുളിരിൽ ചെറു ചിരിയോടെ ഒഴുകുന്നു.
കുന്നുകൾ പച്ചയിൽ ഉണർന്നെണീക്കുന്നു.
റോഡിൽ വാഹനങ്ങളുടെ ശബ്ദം കേൾക്കാനില്ല.
അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷാണികൾ ഉറക്കത്തിലാണ്.
ദൈവം പോലും നിശബ്ദമായിരുക്കുന്നു.
മരങ്ങളുടെ തണൽ കരുണകളിൽ ബോധിഗ്രാം ഒരു ആശ്രമമാണ്.
ഒരു ആശ്രമ ജീവിതം ആദ്യമാണ്.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള നെട്ടോട്ടം ആയിരുന്നു ജീവിതം ഇത് വരെ.
വാച്ചിൽ നിരന്തരം നോക്കിയുള്ള ജീവിതം. വാച്ചുകളായിരുന്നു ജീവിതം നിയന്ത്രിച്ചത്. ഇപ്പോൾ വാച്ചും കലണ്ടറും നോക്കാറില്ല.
അടുത്തുള്ള വീട്ടിൽ അമ്മയോടൊത്തു ഭക്ഷണം കഴിക്കുവാൻ പോകുമ്പോൾ, അമ്മ ചോദിക്കും
" മോനെ, നിനക്ക് കാലവും നേരവും ഒന്നും ഇല്ല്യോ? "
ഇല്ലന്നുള്ളതാണ് വാസ്തവം.
വാച്ചുകളിൽ നിന്ന് വിടുതലുള്ള
ജീവിതത്തിൽ കാലം സമയം ദിവസം ഒന്നും പ്രശ്നം അല്ല.
ഇന്ന് ഏത് ദിവസം എന്നത് പോലും പ്രശ്നം അല്ല.
സാധാരണ ജീവിതം വാച്ചുകളും സമയവുമാണ് നിയന്ത്രിക്കുന്നത്.
അതുകൊണ്ടു സമയം ഇല്ല എന്നാണ് പലരും പറയുന്നത്.
ഓഫിസിൽ സമയത്തിന് എത്താൻ ഓട്ടം. മീറ്റിംഗ് സമയത്തിന് തുടങ്ങണം. മീറ്റിംഗ് സമയത്തിന് അവസാനിപ്പിക്കണം. റയിൽവേ സ്റ്റേഷനിൽ സമയത്തു എത്തണം. നേരെത്തെ എത്തിയില്ലെങ്കിൽ വിമാനത്തിൽ ഇടക്കെ സീറ്റിൽ ഇറക്കണ്ടി വരും.
സമയമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. പലപ്പോഴും സമയം നമ്മളുടെ ജീവിതത്തെ റൂട്ടിൻ ആക്കി അത്‌ ആവർത്തന വിരസമാക്കും. നമ്മുടെ ബയോളജിക്കൽ ക്ലോക്ക് പോലും നിയന്ത്രിക്കും.
രതിപോലും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള സ്ഥിരം പണി ആകുമ്പോൾ അതു ആവർത്തന വിരസമാണ്.
ബാങ്കോക്കിൽ താമസിച്ചിരുന്നത് മുപ്പത്തി മൂന്നു നിലയുള്ള കെട്ടിടത്തിന്റ പതിനാലാം നിലയിലാണ്. ജനൽ തുറന്നാൽ റോഡിൽപ്പായുന്ന വണ്ടികളുടെ ശീല്കാരങ്ങൾ. അടച്ചാൽ എസിയുടെ ഇരമ്പൽ.
അംബരചുംബിക്കു മുന്നിൽ മണ്ണിൽ ചവിട്ടാൻ ഇടം ഇല്ല. മുഴുവൻ ടൈൽസ്. വഴിവക്കിലും.
എ സി വീട്ടിൽ നിന്ന് എ സി ഓഫിസിലേക്ക്. സമയത്തിന് എത്തണം.
മരങ്ങൾ കണാൻ പാർക്കിൽ പോണം.. മാളുകളിലെ മരങ്ങൾ പ്ലാസ്റ്റിക് മരങ്ങളാണ്. കിളികൾ വരാത്തത്
ഇവിടെ
മരങ്ങളുടെയും
കിളികളുടെയും
ഇടയിൽ
മഴകണ്ടും
കാറ്റു കൊണ്ടും,
ആരോടും മിണ്ടാതെ,
മരങ്ങളെ പേർ ചൊല്ലി വിളിച്ചു, ,
ഇലകളോട് കിന്നാരം പറഞ്ഞു,
പറന്നു നടക്കുന്ന
ചിത്ര ശലഭങ്ങളെപോലെ
മനസ് വെറുതെ വിട്ടു,
മണ്ണിൽ വീണുകിടക്കുന്ന
വെള്ള ചെമ്പകൾപ്പൂക്കൾ മണത്തു
വെറുതെ ജീവിക്കുന്ന,
ജീവിത സൗന്ദര്യം
തൊട്ടറിഞ്ഞു.
ലോകം എങ്ങും മീറ്റിങ്ങുകളിൽ നിന്ന് മീറ്റിംഗുകളിലേക്കു കോൺഫെറെസിൽ നിന്ന് കോൺഫെറെൻസിലേക്ക് പോകുമ്പോൾ കാറിന്റെ ചില്ലകളിൽ കൂടെയാണ് പെട്ടന്ന് മാഞ്ഞു പോകുന്ന മായകാഴ്ചകൾ കാണുന്നത്. മരങ്ങളും പൂക്കളും ഒന്നുമറിയാതെ, കിളികളുടെ പാട്ടു കേൾക്കാൻ സാവകാശം ഇല്ലാത്ത ജീവിതം.
ജീവിതം മുഴുവൻ സുസ്ഥിര വികസനം പറഞ്ഞു നടന്നു.
ഇപ്പോൾ അതു കണ്ടും കൊണ്ടുമറിയാൻ
ഒരു കുഞ്ഞൻ വൈറസ് എല്ലാവരെയും പേടിപ്പെടുത്തി അകത്താക്കേണ്ടി വന്നു.
ഒരു തരം കൂട്ട ജയിൽ വാസം .
അതുകൊണ്ടു പ്രകൃതിക്കും കിളികൾക്കും മരങ്ങൾക്കും മനുഷ്യനും സമാധാനത്തോടെ ജീവിക്കുവാൻ ഒരു അസുലഭ അവസരം. പലതിനെയും ഓർമ്മപെടുത്താൻ.
പലതിനെയും ഓർമ്മപ്പെടുത്തുവാൻപ്രകൃതി മനുഷ്യനു ഇടക്കിടെ പണികൊടുത്തുകൊണ്ടിരിക്കുന്നു.
പ്രളയവുംവരൾച്ചയും. ചുഴലിയും. ഭൂകമ്പവും. എല്ലാം മനുഷ്യന്റെ അതിരുകളെ ഇടക്കിടെ ഓർമപെടുത്തുന്ന സംഹാര ദൂതരാണ്
സാങ്കതിക വളർച്ചയുടെ ബാബാബേൽ ഗോപുരങ്ങൾ പണിയുന്ന മനുഷ്യനെ ഒരു കുഞ്ഞൻ കോവിഡ് വീണ്ടും സംഹാരമായി ഭയപ്പെടുത്തി അതിരുകൾ കാട്ടുന്നു.
പണക്കാരും പാവപെട്ടവരും പുരോഹിതന്മാരും രാജാക്കന്മാരും മന്ത്രിമാരും തന്ത്രിമാരും വെറും മനുഷ്യരാണ് എന്ന്.
ജാതി മത, വർഗ്ഗ വെത്യാസം ഇല്ലാത്ത വെറും മനുഷ്യർ.
ഏറ്റവും സമ്പന്ന രാജ്യത്തും ഏറ്റവും ദരിദ്ര രാജ്യത്തും ജീവിക്കുന്ന വെറും മനുഷ്യൻ.
മരണഭയമുള്ള മനുഷ്യർ.
വെറുതെ ഒരു ദിവസം ശ്വാസം പോയി വെറും ജഡമായി അഴുകുന്ന ജീവികൾ.
നാറാണത്ത് ഭ്രാന്തനാണ് അവസാനം ചിരിക്കുന്നത്.
ഉരുട്ടികയറ്റുന്ന കല്ലുകളെപോലെ സമയബന്ധിതമായി ജീവിച്ചു ഒരുദിവസം പെട്ടന്ന് താഴോട്ട് ഉരുണ്ട്പോകുന്നത്.
മലകളിലേക്ക് കല്ലുരുട്ടി ഉന്നതിയിലേക്ക് പോകുന്ന മനുഷ്യർ.
ചിലർക്ക് പണമാണ് ആ കല്ല്. ചിലർക്ക് അതു പദവിയാണ്. ചിലർക്കത് അധികാരമാണ്. ചിലർക്ക് അതു പേരും പെരുമയുമാണ്. ചിലർക്കത് പാർട്ടി വിശ്വാസങ്ങളാണ്. ചിലർക്ക് അതു അമ്പട ഞാനെ എന്ന ഭാവമാണ്. ചിലർക്കത് ബിസിനസ്സ് സാമ്രാജ്യമാണ്. ചിലർക്കത് ജോലി മഹിമ. ചിലർക്കത് വീട്ടു മഹിമ. ചിലർക്കത് സ്വയം തോന്നുന്ന സൗന്ദര്യം. ചിലർക്കത് ബഹുവിധ അഹങ്കാരങ്ങൾ. എല്ലാവരും കല്ലുകൾ ഉരുട്ടി ഉന്നതിയിലേക്കു പോകുമ്പോൾ,
നാറാണത്ത് ഭ്രാന്തനും സിസിഫസും പൊട്ടി ചിരിക്കുകയാണ്.
ആർക്കാണ് ഭ്രാന്ത്? എന്താണ് ഭ്രാന്ത്?
നദികൾ ശാന്തമായി ഒഴുകുകയാണ്.
മരങ്ങൾ തളിരിടുന്നു.
പൂക്കൾ വിരിയുന്നു
കിളികൾ പാടുന്നു..
പകൽ
പകലിനു
വാക്കു പൊഴിക്കുന്നു;
രാത്രി
രാത്രിക്ക്
അറിവുകൊടുക്കുന്നു.
ഭാഷണമില്ല,
വാക്കുകളില്ല,
ശബ്ദം കേൾപ്പാനുമില്ല.
ഭൂമിയിൽ എല്ലാടവും
അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം,
അതിന്റെ വചനങ്ങളും ചെല്ലുന്നു.
ജെ എസ് അടൂർ

പച്ചയായ ജീവിതം.

പച്ചയായ ജീവിതം. ബോധോദയങ്ങളുടെ രാവിലെകളിൽ ബോധിഗ്രാമിൽ ഒറ്റക്ക് മരങ്ങളുടെ ഇടയിൽ നിശബ്ദമായി. ഒന്നും ചിന്തിക്കാതെ.. ഇളം വെയിലിൽ.. ജീവനറിഞ്ഞു..

ചില ഫേസ് ബുക്ക്‌ രാഷ്ട്രീയ വിചാരങ്ങൾ


സോഷ്യൽ മീഡിയയുടെ സാമൂഹികവൽക്കരണവും സാമൂഹികശാസ്ത്രവും പഠന വിഷയമാക്കേണ്ടതാണ്.
ഇവിടെ സദാ സമയവും കക്ഷി രാഷ്ട്രീയവുമായി മാത്രം പോസ്റ്റിടുന്ന പ്രൊഫൈലുകളിൽ 90% മധ്യവയസ്കരായ പുരുഷന്മാരാണ്. പലരും സെമി റിട്ടയര്മെന്റിലോ റിട്ടയര്മെന്റിലോ കഴിയുന്നവർ .അവരിൽ തന്നെ ഒരുപാടു പേർ എഴുപതുകളിലും എൺപതുകളിലും ഒരു പരിധി വരെ 90 കളിലുമുള്ള സ്കൂൾ കോളേജ് കക്ഷി രാഷ്ട്രീയ ഗൃഹാതുരതയിൽ ശീലം കൊണ്ടു ഏതെങ്കിലും ഒരു പാർട്ടി സംഘബല സുരക്ഷ ഇഷ്ട്ടപെടുന്നവർ.
അടിസ്ഥാനതലത്തിൽ സജീവമായ രാഷ്ട്രീയ പാർട്ടി പ്രവർത്തക ഭാരവാഹികക്ക് സോഷ്യൽ മീഡിയക്ക് സമയം ഇല്ല.
കൂടുതൽ കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നവരിൽ പലരും വിദേശത്ത് മിക്കവാറും ഒറ്റക്ക് താമസിക്കുന്നവരോ ഇഷ്ടം പോലെ സമയമുള്ളവരോയാണ്. മിക്കവാറും. കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ ലൈക്കുന്നതും കമ്മന്റുന്നതും എല്ലാം ആ കൺവെർട്ടേഡ്‌ നെറ്റ്വർക്കിലുള്ളവരാണ്.
സ്ത്രീകളിൽ 95% പേരും രാഷ്ട്രീയ പാർട്ടി പോസ്റ്റുകൾ ഇടുന്നത് കണ്ടിട്ടില്ല. സ്ത്രീകളിൽ പലരും കൂടുതൽ സ്വതന്ത്ര അഭിപ്രായം പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോൾ കൂടുതൽ ഫോട്ടോ ഇടുന്നത് അവരാണ്. രാഷ്ട്രീയ പാർട്ടി ജ്വരമുള്ള സ്ത്രീ പ്രൊഫൈലുകൾ ഫേസ് ബുക്കിൽ വളരെ ദുർലഭം.
മുപ്പതു വയസിൽ താഴെയുള്ള മിക്കവാറും പേർ ഇപ്പോൾ ഇൻസ്റ്റയിലെക്ക് മാറി. അച്ഛൻ അമ്മമാർ കലപില പറയുന്നിടത്തു നിന്ന് മാറി നടക്കാനെന്നാണ് ചിലർ പറഞ്ഞത്. ചിലർ പറഞ്ഞത് ഫേസ് ബുക്കിൽ കൂടുതൽ രാഷ്ട്രീയ ന്യയീകരണ കലപിലയിൽ താല്പര്യം ഇല്ലന്നാണ്. മുപ്പതു വയസ്സിൽ താഴെയുള്ളവരിൽ കക്ഷി രാഷ്ട്രീയ ജ്വരം അധികം കാണാറില്ല. അവരിൽ മിക്കവാറും പേർ കരിയർ കാര്യങ്ങളിൽ ശ്രദ്ധ ഉള്ളവരാണ്.
നാല്പത്തിന് മുകളിലോട്ടന് ഫേസ് ബുക്കിൽ കക്ഷി രാഷ്ട്രീയ ജ്വരം കൂടുതൽ ഉള്ളവർ. അതു അമ്പതുകളിൽ പീക് ചെയ്തു. പിന്നെ കക്ഷി രാഷ്ട്രീയ ഗുണഭോഗ്താക്കൾ അല്ലാത്തവർ പതിയെ വീണ്ടും വീണ്ടു വിചാരങ്ങൾ ഉള്ള മനുഷ്യരാകും
പലപ്പോഴും ആലോചിക്കാറുണ്ട് കേരളത്തിൽ യഥാർത്ഥത്തിൽ എത്രര സജീവ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുണ്ട് എന്നത്. അതു ഒരു പഞ്ചായത്തിൽ ശരാശരി കൂട്ടിയാൽ അമ്പത് പേർ. അതെല്ലാം കൂടെ കൂടെ കൂട്ടിയാൽ 50000.പേരാണ്. പിന്നെ മുനിസിപ്പാലിറ്റി കോർപ്പറേഷൻ. എല്ലാം കൂട്ടിനോക്കിയാലും. ഏതാണ്ട് അറുപതിനായിരം പേർ. അവരിൽ തന്നെ ചെറിയ വിഭാഗമാണ് രാഷ്ട്രീയം തൊഴിലാക്കിയത്. പിന്നെ സർവീസ് സംഘടന അനുഭാവികൾ. കേരളത്തിലെ സജീവരാഷ്ട്രീയ പാർട്ടിക്കാരും ഉറച്ച അനുഭാവികളും എല്ലാകൂടെ കൂട്ടിയാൽ ഏതാണ്ട് അഞ്ചു ലക്ഷം. കേരളത്തിലെ ജനസംഖ്യയുടെ രണ്ടു ശതമാനം പോലും ഇല്ല.
കേരളത്തിലെ ഏതാണ്ട് 60.% ആളുകൾ സ്വതന്ത്രമായി വോട്ട് ചെയ്യുന്നവരാണ്. പ്രതേകിച്ചു ചെറുപ്പക്കാർ. പിന്നെയുള്ളവരിൽ 25% ശതമാനത്തിന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടെങ്കിലും അവർ ചിലപ്പോൾ സ്ഥാനാർഥി മേന്മ നോക്കി മറു പാർട്ടിക്കും വോട്ട് ചെയ്യും. പിന്നെയുള്ള പതിനഞ്ചു ശതമാനമാണ് പല പാർട്ടികളുടെയും ഉറപ്പുള്ള വോട്ട്.
ഫേസ് ബുക്ക്‌ -വാട്സ്ആപ്പ് കക്ഷി രാഷ്ട്രീയത്തിൽ തന്നെ ഏറിയാൽ പതിനായിരം പേരാണ് പാർട്ടി അനുഭാവ ആഭിമുഖ്യം ഉള്ളത് . അവയിൽ വെട്ടികിളികളെ കുറച്ചാൽ അതു ആയിരത്തിൽ താഴെ.
ചുരുക്കത്തിൽ സാമൂഹിക മാധ്യമ എക്കോ ചേമ്പർ കക്ഷി രാഷ്ട്രീയ പോസ്റ്റു /ട്രോളും യഥാർത്ഥ തിരെഞ്ഞെടുപ്പ് രാഷ്ട്രീയവും കടലാടിയും കടലും പോലെ വ്യത്യസ്തമാണ്.
കേരളത്തിൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഉസ്താദുമാർ സാമൂഹിക മാധ്യമത്തിൽ കുറച്ചു കാണുന്നവരാണ്. ഒരു തിരെഞ്ഞെടുപ്പ് മാനേജ്‌മെന്റിൽ അവാർഡ് കിട്ടാൻ അർഹതയുള്ള ചില എം എൽ എ മാരെ അറിയാം. അവർ 18 മണിക്കൂർ ഫീൽഡിലാണ്. സമൂഹ മാധ്യമങ്ങളിൽ കാണാറില്ല.
സാമൂഹിക മാധ്യമ കക്ഷി രാഷ്ട്രീയം ഒരു വലിയ പരിധിവരെ മാറ്റൊലി രാഷ്ട്രീയമാണ്. ഇക്കോചേംബറിൽ സജീവമായ പലർക്കും ഇന്ത്യയിൽ വോട്ട് പോലും കാണില്ല.
അതുകൊണ്ടു സോഷ്യൽ മീഡിയ കണ്ടു തിരെഞ്ഞെടുപ്പ് പ്രവചനത്തിനു പോയാൽ കിം ഫലം.
കേരളത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കാമ്പുള്ള യഥാർത്ഥ രാഷ്ട്രീയ -സാമൂഹിക സംവാദങ്ങൾ കുറവാണ്. അതിന് ഒരു കാരണം മലയാളത്തിൽ ആരു എന്തു എഴുതിയാലും അവരെ മിക്കവാറും പേരെ ഒരു കള്ളിയിൽ ഇട്ട് പാർട്ടി രാഷ്ട്രീയ ലെൻസിൽ കൂടെ നോക്കി മാത്രം പ്രതികരിക്കും. അതു അനുസരിച്ചു വായിക്കും. അതു അനുസരിച്ചാണ് ലൈക്കും പ്രതികരണവും.
ഫേസ് ബുക്കിൽ രാഷ്ട്രീയ തിമരങ്ങൾക്കപ്പുറം അപ്പുറം നല്ലത് വായിക്കാവുന്നത് ചിലത് വരുന്നത് വളരെ സ്പെഷ്യലൈസ്ഡ് ഗ്രൂപ്പായ സഞ്ചാരി, ചരിത്രം പോലുള്ളിടത്താണ്.
ജെ എസ് അടൂർ

 https://www.emalayalee.com/varthaFull.php?newsId=211099&fbclid=IwAR2Xkl-ut4cqfnY6Yjp9KgOYImqL2vj_hoHpl3PmxwpB19jujurfRzYIP8c

Random Reflections in the times of corona


Covid Disruptions
Covid 19 Pandemic is a rupture. In history such ruptures on a global scale are rare. It is a rupture of the social dynamics, politics and economy of the kind we are all used to.. The exact impact in terms of its political economy will be understood only after few years.
What is clear is 2020 will be a marker of 21 century. Many of us indicated about the impending financial crisis and saturation of the kind of globalization that was unleashed in the early 1990s, after the fall of Berlin Wall.
However, none imagined a little virus could spread so fast that it affected the social psychology of people in every corner of the world.
It is indeed a new learning opportunity to understand how fear plays an important role in all human choices and behavior. Fear of the virus seems to impact economy, society and politics . Human beings seem to be driven by Fear and an urge for Freedom from Fear.
The pandemic once again reminded us about four Freedoms. Freedom from fear. Freedom from want. Freedom of belief /worship and Freedom of Expression. Covid 19 is a rupture of all the four freedoms in an unprecedented way.
It is often human beings through war and authoritarian rule that killed or restricted these freedom. However, in 2020., it a micro organism, spread on the wings of unprecedented globalization, upset the very apple-cart of global economy and politics.
Economic consequence
What is increasingly clear is the adverse economic impact that will persist for the next three years. And whenever there is a big rupture in economy, there could be a political consequence.
Economy and politics are the axis that influence how power gets operationalised in a society. Dominant modes of economy and dominant modes of politics tend to influence the application of power that affects human behavior and choices.
As per the estimates of IMF, global economic growth is likely to fall - 3%. In fact, the fall could be more than that. IMF projects (because it is very difficult to estimate) a loss of $ 9 Trillion. The world trade organization projects, a decline of trade by 1/3. The fact of the matter is that at this point they are all guesses and projection, rather than biased on clear data analysis.
The rupture of economy affected all sections of the economy and society. The lockdown resulted in the loss of employment in an unprecedented way.
It pushed a significant section of vulnerable poor in to poverty and hunger. While many counties like India made provisions for rations, many of the poor lost livelihood. Migrant workers got stuck without adequate means of livelihood. While many wrote about how poor people got affected, there has not been adequate attention of vulnerable middle class .
In South Asia and South East Asis, a vast percentage of people belong to vulnerable middle class. These are people who survived poverty and acquired skills to get employment to live a decent life. Many of them may have a house, household facilities, and even one or two vehicles. But many of them survive on a regular salary and significant amount of salary goes to repayment of housing or vehicle loans. These section of people suffer a lot when there is a rupture of income due to sickness or loss of job.
For instance, in Kerala many people may look well off from outside appearance. They may have house with all household amenities and even a motorbike or car. Many of them depend on the money send from gulf by their sons or husband. They also have significant home loan. Without the regular monthly income, they will not have any savings to buy food or medicine. Many of them also will be reluctant to seek help. In the past month, many people who secretly asked for help belong to vulnerable middle class.
And lack of income are pushing many to death due to cardiac arrest and many may even resort to suicide. The issue of vulnerable middle class is serious than it appears. Even from Thailand two of my friends who used to run restaurants asked me for some help.
In india alone, there are 6.3 million micro, small and medium business enterprises. These include small business which provides self employment as well as wage employment to few to those enterprise that provide employment to ten to hundreds of people. This sector has mostly vulnerable middle class people where most earn between 12000 Rs a month to 50000.a month. It is estimated around 120 million people get employment due to these micro, small and medium business enterprise. If we calculate an average of 4.5 people per households, the livelihood of around 540 million (54 crore ). affected. This is serious blow not only the survival of of people but also economy.
It is only those employed by government and professionals in corporate with good salary and savings may be able to survive this economic recession to some extent. However even here the situation is not as rosy as it appears now. Because if the lockdown persists for a month more, many corporate will be forced to reconfigure their business models, resulting in many people losing jobs.
The spread of fear will also affect the confidence of many investors.This will have implications for national and international economy.
Public Finance
All these together will have an impact on public finance, fiscal and monitory policies. Budgets will have to be reconfigured in 2020. The huge budget deficit management will be crucial. Though to certain extent, budget deficits can be monetized, by printing, more notes, this will have to be done with extreme caution. Because printing of more notes can lead to inflation. Inflation along with negative economic growth can lead to a debilitating stagflation.
In the first phase of Covid Response, most of the counties seem to have become more nationalistically territorial in term public policy. This leads to a situation of reactive approach to globalization wherein many countries apparently moved back to old protective approach. In many countries, competitive sub-nationalist approach too emerged due to the territorial /localized approach to lockdown.
The nationalistic protective approach is more symptomatic of an assertive state, with hardly any significant role for civil society and market. This state -centric approach in many countries led to a top down command and control government approach.
Political shifts
The pervading sense of social psychology of fear and insecurity created a pandemic emergency where people look up to government and state for security. This in many countries, led to valorization of the government and deification of leaders.
Though it is a public health emergency, the government and state often use war metaphor to ' fight the virus '. This war metaphor also seems to have created a new masculinity in the approach of government where police and army are in control. What is interesting is when it comes to security and freedom, a large section of society choose security. Hence, freedoms are suspended in many counties as a trade off to ' security '
All these economic turmoil and political response also not only create budget deficit but also democratic deficit.
Given the unprecedented situation, those in the government may adopt a knee -jerk reactive approach, based on protective policy paradigm. This will lead to increasing tax and imposing more surcharge. However, this will further stifle further economic growth and resulted in capital flight to countries more favorable to investment. Hence any economic policy response needs to be carefully calibrated to see the implications in the short, medium and long term.
Globalization
Though may think the process of globalization will be reversed. However in a world more globalized than ever, two months of lockdown can't reverse the trend.
Because the countries in the world are more interdependent than ever in terms of technology, globalization of labour, and entrenched trade and finance links. Almost all successful corporate are multinational in the approach.
Though in the immediate aftermath of lockdown world may look more national than international, eventually the international and global approach can't be reversed.
Unsettling consequences
Though in the short run government and leaders are in commanding heights, the impending economic crisis and loss of jobs will unsettle many of the deified leaders.
The economic consequence may eclipse the fear of consequence. Because for ordinary people life and livelihood are deeply connected.When millions may lose livelihood, they may react more sharply.
Hence, politics too may be affected.
This is a unprecedented disruption of economy, society and politics. Hence in many countries all these will get transformed in a an unprecedented ways in the next three to four years.
It is the irony of human existence that a micro organism could disrupt the mighty nations and macro economy. Decades of war preparation and huge army proved to be futile in front of Covid 19
Changes come in many ways and new changes are on their way.
JS Adoor

Cooperate where you can, resist where you must

ഒരാൾ വേറൊരു അഭിപ്രായത്തെ എങ്ങനെ കാണുന്നു എന്നത് കാണുന്ന ആളുടെ കാഴ്ച്ചപോലെയിരിക്കും. ഒരാൾ എന്ത് എങ്ങനെ കാണുന്നു എന്നത് എവിടെ നിന്ന് എങ്ങനെ ഏത് ലെൻസ്‌കൊണ്ടു കാണുന്നു എന്നത് അനുസരിച്ചായിരിക്കും.

പല വിദൂര കാഴ്ചകളും തെറ്റി ധാരണകളാന്നുപോലും പലരും അറിയില്ല. ഇത് നമ്മൾക്കെല്ലാം ബാധകമാണ്.
അവരവരുടെ ലെൻസ്‌ അനുസരിച്ചു നോക്കി മറ്റുള്ളവരെ 'വില'യിരുത്തുന്നത് ' സോഷ്യൽ മീഡിയ പകർച്ച വ്യാധിയാണ് എന്ത് പറഞ്ഞു എന്നതിൽ ഉപരി ആരു പറഞ്ഞു എന്നതനുസരിച്ചാണ് വായിക്കുകയോ വായിക്കാതിരിക്കുകയോ
ലൈക്കുകയോ ലൈക്കാതിരിക്കുകയോ ചൊറിയുകയോ ചെയ്യുക.


രാഷ്ട്രീയത്തിൽ നിഷ്പക്ഷത എന്ന് ഒന്നില്ല. എന്നാൽ കക്ഷി രാഷ്ട്രീയവു അതിനപ്പുറം ഉള്ള സ്വതന്ത്ര പൗര രാഷ്ട്രീയവും രണ്ടു തരം രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്. കക്ഷി/പാർട്ടി രാഷ്ട്രീയത്തിൽ സംഘ ബലത്തിന് അനുസരിച്ചുള്ള പൊതു കോൺഫെമിസ്റ്റ് നിലപാട് ആയിരിക്കും. മറ്റത് വിഷയാധിഷ്ഠിതമായി പറയുന്ന ആളുകളുടെ കാഴ്ചപ്പാടുകൾ അനുസരിച്ചു മാറിയും തിരഞ്ഞുമൊക്കെ പോകുന്നയൊന്നാണ്.

ഓരോ സമൂഹത്തിൽ വിയോജിപ്പുകൾ എങ്ങനെ നേരിടുന്നു എന്നത് ജനായത്തത്തിന്റെ അടയാളപ്പെടിരുത്തലാണ്. മാന്യമായി വിയോജിച്ചു പരസ്പര ബഹു മാനത്തോടെ സംവദിക്കുന്നത് ജനായത്ത സമൂഹത്തിൽ പ്രധാനമാണ്. വിയോജിപ്പുകളോടെ അസഹിഷ്ണുതയും സംഘ ബലത്തിലുള്ള വെറുപ്പും വാക്കുകൾ കൊണ്ടുള്ള അക്രമങ്ങളും ആൾക്കൂട്ട തെറി വിളിയൊക്കെ ഫാസിസ്റ്റ് മനസ്ഥിതിയുടെ ലക്ഷണമാണ്.

ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഞങ്ങളുടെ എതിരാളി. എതിരലാളി എപ്പോഴും എതിർ പക്ഷത്താണ് എന്നതാണ് പല സംഘബലക്കാരും കരുതുന്നത്.
If you are not with us, you are against us എന്ന Bushful കാഴ്ചപ്പാട് ജോർജ് ബുഷ് മാത്രമല്ല സ്റ്റാലിനും പ്രയോഗിച്ച പഴയ ശത്രു സംഹാര ലൈനാണ്.

ചിലർ മിക്കവാറും പോസ്റ്റുകൾ വായിക്കില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ കേന്ദ്ര സർക്കാരിനോടോ കേരള സർക്കാരിനോടു ചോദ്യങ്ങൾ ചോദിച്ചാൽ അപ്പോൾ മാത്രം ചൊറിയാൻ അവരവരുടെ ഭരണപാർട്ടി വിശ്വാസികൾ വരുംആരോടും വിരോധം ഒന്നും ഇല്ല.

സർക്കാർ ജനങ്ങളുടേതും എല്ലാവരുടെയും ആയതിനാൽ അഭിനന്ദിക്കാനും ചോദ്യങ്ങൾ ചോദിക്കുവാനും വിമർശിക്കുവാനും പൗരന്മാർക്ക് അവകാശമുണ്ടെന്നു പല ഭരണപാർട്ടി സില്ബന്ധികളും കരുതുന്നില്ല.


രാഷ്രീയ ബോധ്യങ്ങളുള്ള സ്വതന്ത്ര പൗര അഭിപ്രായങ്ങളും ഇടപെടലുകളുമാണ് ഒരു സമൂഹത്തെ ജനായത്തമാക്കുന്നത് .
ഭരണ പാർട്ടികളുടെ ഗുണഭോക്താക്കളും ആശ്രിത നെറ്റ് വർക്കും പലപ്പോഴും ആശയ ദാർഢ്യ ബോധ്യങ്ങളെക്കൾ ആമാശയ താല്പര്യങ്ങളാണ് പലരെയും അഗ്രെസ്സിവ് ആക്കുന്നത്

പലരും സംഘബല താല്പര്യങ്ങൾ ശീലിച്ചു വിശ്വാസ പ്രമാണ ആചാരക്കാർ മാത്രമാകുമ്പോൾ കണ്ണിലെ കരട് എന്നവർ ധരിക്കുന്ന ഒറ്റയാൻമാരോട് അല്പം അസഹിഷ്ണുത കൂടും.

പിന്നെ സ്വന്തം കണ്ണിലെ കോലുകൾ പലർക്കും കാണാൻ സാധിക്കാതെ വരുമ്പോൾ അന്യന്റെ കണ്ണിൽ കരട് ഉണ്ടെന്ന് വരുത്തുന്നത് ആറായിരം കൊല്ലങ്ങളെങ്കിലും ചെയ്യുന്ന ഏർപ്പാടാണ് .

ആരോടും വ്യക്തി വിരോധം തോന്നാറില്ല. അതുപോലെ രാഷ്ട്രീയ പാർട്ടികളോടും വെറുപ്പ് ഒന്നും ഇല്ല.
Love the sinner, hate the sin എന്നതാണ് നിലപാട്

അതു കൊണ്ടു പലതും വിട്ട് കളഞ്ഞു അവഗണിക്കുക എന്നതാണ് നയം
Cooperate where you can, resist where you must എന്ന ഗാന്ധിയൻ നിലപാടാണ് അഡ്വക്കസി നയം.
ജെ എസ് അടൂർ

rain at bodhigram

https://www.facebook.com/js.adoor/videos/10222964693974272/?t=0

Thursday, June 4, 2020

India’s storied middle class may be sliding into poverty

India’s storied middle class may be sliding into poverty

Indian middle class
While the impact of the pandemic on the poorest sections is getting amply highlighted, adequate attention has not been given to the plight of the vulnerable middle class.

By John Samuel

The Covid-19 pandemic will have a huge impact on the economy, society and politics of most countries in the world. The impending financial crisis will also mark the saturation of the kind of globalization that was unleashed in the early 1990s after the fall of Soviet Union. What is increasingly clear is that the adverse economic impact of the pandemic will persist for the next three years. As per the estimates of IMF, global economy is likely to contract 3% in 2020. In fact, the damage could be worse. IMF projects a loss of $9 trillion to the global economy. The World Trade Organization projects trade volumes to decline by a third. At this point, these are all guesses and projections, not based on data analysis.
The economic crisis has affected all sections of the economy and society. The lockdown has resulted in loss of employment in an unprecedented way. It has pushed a significant section of the poor into abject poverty and hunger. While many counties like India made provisions for basic necessities, they haven’t addressed the issue of the loss of livelihood of millions. Migrant workers got stuck without adequate means of livelihood.
READ: Government must enlist experts, NGOs in fight against recession
While the impact of the pandemic on the poorest of poor is getting amply highlighted, adequate attention has not been given to the plight of the vulnerable middle class. These are people who survived poverty and acquired skills to get employment to live a decent life. Many of them have a house, household facilities, and even one or two vehicles. But many of them survive on a regular salary, a significant part of which goes into repayment of housing and vehicle loans.
Take the instance of Kerala. The apparent prosperity and wellbeing hide the economic situation of a large number of Malayalees. Most people have a house with all household amenities. However, a large number of people are dependent on remittances, especially from the Gulf countries. Most of these households have large home loans. Without a regular monthly income, many of them may be exposed to poverty, but will be reluctant to seek help. Since last month, many of them are at the mercy of government rations. The issue of the vulnerable middle class is more serious than it appears. This is true even in the other emerging economies in Asia and other parts of the world.
READ: India’s Faustian bargain: Alcohol revenues trump health, science, welfare
There are 6.3 million micro, small and medium business enterprises (MSMEs) in India. These provide self-employment as well as wage employment for people in single digits to a few hundreds. This sector employs most of the vulnerable middle-class people who earn between Rs 12,000 and Rs 50,000 a month. It is estimated that around 12 crore people are employed in MSMEs. If we calculate an average of 4.5 people per household, the livelihood of around 54 crore people depend on MSMEs. The pandemic and the lockdown together have dealt a blow to these people, with huge repercussions for the economy.
Only those employed by government and professionals in corporates with good salary and savings may be able to survive this economic crisis. However, even here the situation is not as rosy as it appears. If the lockdown persists for another month, many corporates will be forced to reconfigure their business models, resulting in people losing jobs.
READ: An imperfect future: Imagining the post-Covid world order
India was witnessing a middle-class distress when the coronavirus pandemic broke out. There was a demand slump across categories such as automobiles, white goods, fast-moving consumer goods and jewellery. It was clear that India’s middle class was spending less. Consumption was shrinking in both urban and rural areas, pointing to a stagnation in upward mobility in the economy.
The shrinking of the middle class will have disastrous consequences for the Indian economy. It was the sizeable middle class that helped the economy break away from the ‘Hindu rate of growth’. The high single digit growth rate enjoyed by the economy in the last two decades could be a thing of the past if the government fails to address the middle-class distress.
(John Samuel is a policy and governance expert, social entrepreneur and development economist.)
 https://www.policycircle.org/life/indias-storied-middle-class-may-be-sliding-into-poverty/?fbclid=IwAR0cdZyxQ7PsSSXiTSFVy-Np_-AkdfYddN2k4RIpCknSNsRDiRGrbsvNOdM

സർക്കാരിനെ വിശ്വാസമാണ്. സർക്കാർ നമ്മളുടേതാണ്. സർക്കാർ നമ്മളാണ്


കോവിഡ് സമയത്ത് കേരളത്തിൽ കാണുന്ന ഒരു പ്രശ്നം വിവിധ അഭിപ്രായങ്ങളോടുള്ള തികഞ്ഞ അസഹിഷ്ണുതതയാണ്. ഭരണ പാർട്ടി രാഷ്ട്രീയ ലെൻസും പ്രതീപക്ഷ പാർട്ടി രാഷ്ട്രീയ ലെൻസും വച്ചാണ് എന്ത് പറഞ്ഞാലും ഏത് പറഞ്ഞാലും നോക്കുക.
ഏതൊരു അടിയന്തര ഘട്ടത്തിലും വിവിധ അഭിപ്രായങ്ങൾ വരും. അതു കേട്ടിട്ടത് ആവശ്യമുള്ളത് യഥാർത്യ ബോധത്തോടെ ചെയ്യുക എന്നതാണ് കരണീയം
കേരളത്തിൽ സർക്കാരും പഞ്ചായത്തും ജനങ്ങളും എല്ലാം സഹകരിച്ചു വളരെ നല്ല പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നാണ് അഭിപ്രായം.
കേരളത്തിൽ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം നടത്തിയത് വളരെ നല്ല കാര്യമാണ്. അതിൽ നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും മാതൃകപരമായി പ്രവർത്തിച്ചതിൽ അഭിമാനീക്കുന്നു. അതിൽ മുകളിൽ നിന്ന് താഴെ തട്ട് വരെ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.
പക്ഷെ സർക്കാർ എന്ന് പറയുന്ന സംവിധാനം ഇവിടുത്തെ എല്ലാം ജനങ്ങളുടെതുമാണ്. സർക്കാർ എന്ന് പറയുന്നത് അഞ്ചര ലക്ഷം ആളുകൾ ജോലി ചെയ്യുന്ന ഒരു സംവിധാനമാണ്. ആ അഞ്ചര ലക്ഷം പേർ കേരളത്തിലെ എല്ലാ രാഷ്ട്രീയ സാമൂഹിക വിഭാഗങ്ങളിൽ നിന്ന് ഉള്ളവരാണ്.
കാല കാലങ്ങളിൽ
തിരെഞ്ഞെടുക്കപെട്ടവരിൽ ചിലർ മന്ത്രിമാരായി അവരുടെ ജോലി ചെയ്യുന്നു. ഇവരെല്ലാം അവരെ ജനങ്ങൾ ശമ്പളം കൊടുത്തു ഏൽപ്പിച്ചത് ഉത്തരവാദിത്തോടെ ചെയ്യുന്നത് നല്ല കാര്യമാണ്.
ബഹുമാനപെട്ട പിണറായി വിജയൻ എന്റെ കൂടി മുഖ്യ മന്ത്രിയാണ്. ബഹുമാനപെട്ട ഷൈലജ എന്റെ കൂടി മന്ത്രിയാണ് അതുപോലെ തന്നെ ശ്രീ രമേശ്‌ ചെന്നിത്തല എന്റെ കൂടെ പ്രതിപക്ഷ നേതാവാണ് അതാണ് പൗര ബോധത്തിൽ അടിസ്ഥാനമായ ജനായത്ത ബോധം. ഇവരെല്ലാരും ശമ്പളവും മറ്റു സന്നാഹങ്ങളും വാങ്ങുന്നത് ഇവിടുത്തെ എല്ലാം ജനങളുടെയും നികുതിപണം കൊണ്ടാണ്.
അതു കൊണ്ടാണ് അവർ അകൗണ്ടബിൾ ആയിരിക്കണം എന്നു പറയുന്നത്.
വിവിധ ആശയങ്ങളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ജനായത്ത സംവാദ സംസ്കാരത്തിന് അത്യാവശ്യമാണ്.
'അടിയന്തര ഘട്ടങ്ങളിൽ ' സർക്കാരിനെ പിന്തുണക്കുമ്പോൾ തന്നെ സർക്കാരും അധികാരികളും പറയുന്നത് കേട്ട് ഒരക്ഷരം മിണ്ടാതെ അംഗീകരിക്കുക എന്നതല്ല ജനയാത്തം. കണ്ണുമടച്ചു സർക്കാർ എന്ത് ചെയ്താലും വിമർശിക്കുന്നത് പോലെ പ്രശ്നംമാണ് സർക്കാർ എന്ത് ചെയ്താലും അത് മാത്രമാണ് ശരി എന്ന നിലപാട്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതു " കുത്തി തിരുപ്പു ' എന്ന് പറഞ്ഞു അസഹിഷ്ണുതയോടെ ആക്രമിച്ചു ട്രോൾ ചെയ്താൽ ചിലർക്ക് അതു ഒരു വിരേചന സുഖം നൽകും. പക്ഷെ അതുകൊണ്ടു സാധാരണ ജനങ്ങളുടെ ആശങ്കകൾ മാറില്ല.
പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കുമോ എന്ന് കണ്ടറിയാം .
ഇപ്പോൾ പലപ്പോഴും എഫ് ബി യിൽ ഓരോ പാർട്ടികളുടെയും സ്ഥിരം കുഴലൂത്തുകാർ കോവിഡ് പ്രതീകരണം തിരെഞ്ഞെടുപ്പ് ഗോദയായി കാണുന്നോ എന്നു തോന്നുന്നു.
കണ്ടു പരിചയിച്ച സ്ഥിരം കക്ഷി രാഷ്ട്രീയ പല്ലവികൾക്കും ആരോപണ -പ്രത്യാരോപണങ്ങൾക്കും അപ്പുറം ഒരുപാടു ജനങ്ങൾ ഇവിടെയുണ്ട്
സർക്കാരിനൊപ്പം നിന്ന് രാഷ്ട്രീയ പാർട്ടി തിമിരങ്ങൾക്കപ്പുറമുള്ള യാഥാർഥ്യം ബോധത്തോടെയും പ്രായോഗിക കാര്യക്ഷതെയോടെയും കോവിഡിനെ പ്രതിരോധിക്കുവാൻ കൂടുതൽ ഏകപനോതോടെ പ്രവർത്തിക്കേണ്ട സമയമാണ്.
കോവിഡ് അടുത്ത ഒരു വർഷമോ അതിൽ അധികമോ കൂടെക്കാണും. കോവിഡുമൊത്തു എങ്ങനെ ജീവിക്കാം എന്ന് സർക്കാരും ജനങ്ങളും സജ്ജമായി ശീലിക്കേണ്ടിയിയിരിക്കുന്നു. കോവിഡ് നെ അതിജീവിക്കാൻ നമ്മൾ ഒരുമിച്ചു പ്രവർത്തിക്കണം
അടുത്ത ഘട്ടം കോവിഡ് വ്യാപനം കേരളത്തിലും ഇന്ത്യയിലും ഉണ്ടാകും. കേരളത്തിൽ കാലവർഷത്തിൽ അതിനോട് അനുബന്ധിച്ചു അസുഖങ്ങളും ഉണ്ടാകാം. പ്രളയ സാധ്യതകൾ തള്ളിക്കളയാനാകില്ല.
അതു കൊണ്ടു എല്ലാവരും ഒത്തു ചേർന്നു വിവിധ ആശയങ്ങൾ സഹിഷ്ണുതയോട് കേട്ട് അതിൽ നല്ലത് എടുത്തു തയ്യാറെടുപ്പാണ് വേണ്ടത്.
ഇത് അടുത്ത രണ്ടോ മൂന്നോ ആഴ്ചകൊണ്ട് പോകുന്നു വൈറസ് അല്ല. അതുകൊണ്ടു തന്നെ നമ്മുക്ക് ഷോര്ട്ട് ടെം സ്ട്രാറ്റജിയോടൊപ്പം രോഗ പ്രതികരണ മാനേജ്മെന്റും, സാമ്പത്തിക മാനേജ്‌മെന്റും സർക്കാർ പ്രതീകരണവും എല്ലാം ആലോചിച്ചു ഒരുമിച്ചു മുന്നോട്ടു പോകണം.
ഒരുമിച്ചു മുന്നോട്ടു പോകണമെങ്കിൽ വിവിധ ആശയങ്ങളെയും അഭിപ്രായങ്ങളെയും വിമർശനങ്ങളെയും ഉൾക്കൊണ്ടാണ് പോകേണ്ടത്
സർക്കാരിനെ വിശ്വാസമാണ് . കാരണം സർക്കാർ നമ്മളാണ്. സർക്കാർ നമ്മുടെ എല്ലാവരുടേതുമാണ്.
അല്ലാതെ ഏതെങ്കിലും ഒരു പാർട്ടിയുടെയൊ വിഗ്രഹൽക്കരിക്കപ്പെടുന്ന നേതാക്കളുതോ അല്ല.
ജെ എസ് അടൂർ

'കൊവിഡില്‍ തീരുന്നില്ല,' Asianet news discussions .

https://www.asianetnews.com/video/newshour/kerala-should-make-contingency-plan-says-js-adoor-qa6byc?fbclid=IwAR07T7JBcHtiQFEuDRlKNqOuCcJl5wep9WdAQ77XUJq5Poupj284mhFMGjA

പലർക്കും ചിലർ പറയുന്നത് മണ്ടത്തരങ്ങളാണ്. '

ചിലർ ചില കാര്യങ്ങൾ പറഞ്ഞാൽ അവർക്കു വിവരം ഇല്ല. പണ്ട് തൊട്ടേ പലർക്കും ചിലർ പറയുന്നത് മണ്ടത്തരങ്ങളാണ്. ' തിരു -മേനി' മാർ പറയുന്നത് എല്ലാം ശരിയും. അതു പണ്ടേയുള്ള ശീലങ്ങളാണ്.
രമ്യ ഹരിദാസിനെ ട്രോളി ട്രോളി ട്രോളി 1.58 ലക്ഷം വോട്ടിനു ജയിപ്പിച്ചവർക്ക് അവർ പറയുന്നത് എല്ലാം വിവരക്കേട് ശുദ്ധ 'മണ്ടത്തരം '.
കാരണം നോക്കുന്ന കണ്ണുകളും ലെൻസുമാണ്. ആണത്ത.ലെന്സുകളാണ് അവരെ 'മണ്ടി' യാക്കുന്നത്. പുരുഷു വിഗ്രഹങ്ങളെ കണ്ടവർക്ക് സ്ത്രീകൾ പറയുന്നത് പലപ്പോഴും 'മണ്ടത്തര"മാകും.
അതു വീട്ടിൽ ആയാലും നാട്ടിൽ ആയാലും. പലരും അങ്ങനെ പറഞ്ഞു ശീലിച്ചു പോയി
ഇതേ കാര്യം വുഹാനിലെയും മറ്റു രാജ്യങ്ങളിലെയും ചെന്നൈയിലെയും ഒക്കെ ഉദാഹരണം കാണിച്ചു ശശി തരൂർ പറഞ്ഞാൽ ശരിയാകും. എല്ലാവരും കൈയ്യടിച്ചു അദ്ദേഹത്തിന്റെ വിവരത്തെ പ്രകീർത്തിക്കും . കാരണം 'ശരി ദൂരമാണ് '
പലയിടത്തും അമ്പതും നൂറും അതിൽ അധികവും മുറികൾ ഉള്ള കോളേജ്, സ്കൂൾ, ഹോസ്റ്റലുകൾ ഉണ്ട്. ശൗച്യ സൗകര്യങ്ങൾ ഒരുക്കുവാൻ ഇന്റർനാഷണൽ ഗൈഡ്‌ലൈൻസ് ഉണ്ട്.
വുഹാനിൽ സ്റ്റേഡിയം സ്കൂൾ കോളേജ് എന്നിവ ഉപയോഗിച്ചാണ് മേക് ഷിഫ്റ്റ്‌ ആശുപത്രികളും ക്വറിന്റൈൻ സംവിധാനങ്ങളും ഒരുക്കിയത്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വേറെ ഉദാഹരണങ്ങൾ നിരവധി.
ലോകത്തു പ്രകൃതി ദുരന്തങ്ങളോ, യുദ്ധങ്ങളോ, പകർച്ച വ്യാധികളോ ഉണ്ടാകുമ്പോൾ സ്‌കൂളും, കോളെജും ഹോസ്റ്റലും, സ്റ്റേഡിയങ്ങളും ഉപയോഗിക്കുന്നത് സർവ്വ സാധാരമാണ് . അതാതു സാഹചര്യതിന്നു അനുസരിച്ചു ഉപയോഗിക്കുന്ന രീതി മാറും.
സംഗതി അതൊന്നും അല്ല. രമ്യ ഹരിദാസ് ' വിവരക്കേടും ' ' മണ്ടത്തരവും ' പറയുന്നു എന്ന് പറഞ്ഞു ട്രോളിയാൽ പലർക്കും ഒരു വിരേചന സുഖം കിട്ടും.
ചിലർക്ക് അസഭ്യം പറയുന്നതും തെറി പറയുന്നതും ഒക്കെ ഓരോ തരം 'സുഖമാണ് 'അങ്ങനെയുള്ളവർ എല്ലാ പാർട്ടി കുഴലൂത്തുകാരിലുമുണ്ട്
എന്തായാലും രമ്യ ട്രോളി വലുതാക്കിയവർ ഇനിയും ട്രോളുക. അതിൽ ചിലർ കൈയ്യടിച്ചു സന്തോഷിക്കും.
ജെ എസ് അടൂർ

ഹീലിംഗ് റ്റച് : പ്രകാശം പരത്തുന്ന പെൺ കേരളം


കേരളത്തെ മാറ്റി മറിച്ചത് നഴ്‌സുമാരും ടീച്ചറുമാരും അടിസ്ഥാനതലത്തിൽ പഞ്ചായത്തിലും കുടുംബ ശ്രീയിലുമൊക്കെ പ്രവർത്തിക്കുന്ന സ്ത്രീകളാണ്. പെണ്ണുങ്ങളാണ്. ആണുങ്ങളിൽ ഒരുപാടുപേർ എത്ര വിശകലനം നടത്തിയാലും സ്ത്രീകൾ അതിൽ കാണാത്തതു യാദൃച്ഛികമല്ല.
രോഗങ്ങളും പകർച്ച വ്യാധികളുമൊക്കെ നമ്മളെ നിരന്തരം ജീവിതത്തെകുറിച്ചു ചിന്തിപ്പിക്കും. വളരെ സീരിയസ് രോഗാവസ്ഥ വരുമ്പോൾ ശരീരം നമ്മൾ വിചാരിക്കുന്നിടത്തു നിൽക്കില്ല. ശരീരം ഷീണിക്കുമ്പോൾ മനസ്സും ക്ഷീണിക്കും. ഒറ്റക്കാകുമ്പോൾ, ഷീണിതരാകുമ്പോൾ, അവസാനം അടുത്തുവെന്ന് തോന്നുമ്പോൾ എല്ലാ മനുഷ്യരും ഏകരാണ്.
ആ സമയത്തു ലോകത്തിൽ ഏറ്റവും വലിയ കരുതലും സ്നേഹവും തരുന്നത് നേഴ്സ്മാരാണ്. അവർ ചിരിച്ചു കൊണ്ടു പറയും " ദേർ ഈസ്‌ നതിങ് ടു വറി. യു വിൽ ബി ഫൈൻ '. അല്ലെങ്കിൽ ' ഇന്ന് ക്ഷീണം എല്ലാം മാറി ആളു മിടുക്കൻ ആയല്ലോ ". എന്ത് വിഷമം ഉണ്ടെങ്കിലും ഞങ്ങൾ അടുത്തുണ്ട്.
ലോകത്തിൽ ഏറ്റവും എമ്പതെറ്റിക് ആയ പ്രൊഫെഷൻ നഴ്സിങ് ആണ്.
രോഗം വരുമ്പോൾ ഡോക്റ്ററുടെ വാക്കുകൾ വേദ വാക്യങ്ങളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് മരുന്ന്പോലെ പ്രധാനമാണ് ഡോക്റ്ററുടെ വായിൽ നിന്ന് വരുന്ന അത്ഭുത മന്ത്രങ്ങൾ. കാരണം വാക്കുകൾക്ക് മരുന്ന്പോലെ ചിലപ്പോൾ ശക്തിയുണ്ട്. ഡോക്റ്റർ ഒരു രോഗിയിലേക്ക് സന്നിവേശിപ്പിക്കുന്ന പോസിറ്റീവ് എനർജി, ശുഭാപ്‌തി വിശ്വാസം പലരെയും ജീവിതത്തിലെക്കു കൂട്ടി കൊണ്ടുവരും.
പക്ഷേ നഴ്‌സ്മാരുടെ പരിചരണം അനുഭവിക്കുന്നത് അതുപോലെയുള്ള രോഗ അവസ്ഥയിൽ കൂടെ പോകണം. ജീവിതത്തിൽ മൂന്നു പ്രാവശ്യം സാമാന്യം നല്ല രോഗാവസ്തയിൽ പെട്ടിടുണ്ട്. രണ്ടു പ്രാവശ്യം പെടുത്തിയത് മലേറിയയാണ്.
മലേറിയ അടിച്ചു പൂന ഇൻലാക്സ് ഹോസ്പിറ്റലിൽ പോയി സ്വയം അഡ്മിറ്റ് ആയി. അധികം ആരോടും പറഞ്ഞില്ല. പക്ഷേ അവിടെകിടന്ന ഒരാഴ്ചയിൽ ശ്രീ ദേവി എന്ന കുളനടക്കാരി നഴ്‌സ് ശരിക്ക് ശ്രീ ദേവിയായാണ് പ്രത്യക്ഷപെട്ടത്. അതു കഴിഞ്ഞ് എറണാകുളത്തു നിന്നുള്ള റൂബി. അവരും റൂബി എന്ന പേര് അന്വർത്ഥമാക്കി.
" ഓ ഇത് മൂന്നു ദിവസത്തെ കാര്യമേയുള്ളൂ ' എന്ന് പറഞ്ഞു പൾസ് നോക്കി. ഇടക്കിടെ വന്നു സന്തോഷം പകർന്നവർ കേരളത്തിൽ നിന്നുള്ള നേഴ്സുമാരായിരുന്നു.
ഇന്ത്യയിൽ 20ലക്ഷം രജിസ്‌ട്രേഡ് നഴ്‌സ്മാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ്.
സത്യത്തിൽ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകളെ മാറ്റി മറിച്ചത് നേഴുമാരാണ്. കേരളത്തിൽ നിന്ന് അഞ്ചു ലക്ഷത്തിൽ അധികം നഴ്‌സുമാർ അമേരിക്കയിലും യൂറോപ്പിലും അതു പോലെ ഓസ്‌ട്രേലിയയിലുമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം രണ്ടു ലക്ഷത്തോളം കാണും. ഇന്ത്യയിൽ എല്ലായിടത്തും കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ഉണ്ട്.
ലോകത്തു പല ഭാഗത്തും കേരളത്തിന്റെ ഏറ്റവും നല്ല അംബസൈഡർമാർ ഹീലിംഗ് ടച്ചുമായി ഏറ്റവും ആത്മാർത്ഥമായി സന്തോഷത്തോടെ ജോലി ചെയ്യുന്ന നമ്മുടെ നഴ്‌സുമാരാണ്. ഇന്ന് ലോകത്തിലെ പല രാജ്യത്തും കോവിഡ് അടിയന്തര ഘട്ടത്തിൽ ജീവൻ പണയം വച്ചു രാപ്പകൽ
ജോലി ചെയ്യുന്നത് നമ്മുടെ നഴ്‌സ്മാരാണ്.
ഫിലിപ്പീൻസ് കഴിഞ്ഞാൽ അന്തരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ നഴ്‌സുമാരുള്ളത് കേരളത്തിൽ നിന്നാണ്. കേരളത്തെ യഥാർത്ഥത്തിൽ ആഗോള വൽക്കരിച്ചത് ഇവിടെ നിന്നും ലോകത്തിന്റെ അറ്റത്തോളം പോയ നഴ്‌സുമാരാണ്.
1934 ഇൽ മാത്രമാണ് കേരളത്തിൽ നഴ്‌സിംഗ് വിദ്യാഭ്യാസം തുടങ്ങിയത്. ആദ്യ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ്ങിന് പോകുന്നത് തന്നെ " നാണക്കേടു ' എന്ന പുരുഷ സമൂഹ മുൻവിധികൾ ശക്തമായിരുന്നു.
പിന്നെ വിദേശ നാണയത്തിൽ ശമ്പളം കിട്ടാൻ സാധ്യത വന്നപ്പോൾ ഡിമാൻഡ് വർധിച്ചു. കേരളത്തിൽ കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിൽ നഴ്സിങ് വിദ്യാഭ്യാസം സ്ഥാപങ്ങൾ പതിന്മടങ്ങു വർധിച്ചു. കേരളത്തിനു വെളിയിലും കൂടുതൽ നഴ്സിങ് പഠിക്കുന്നത് ഇവിടെ നിന്നുള്ളവരാണ്. ഇന്നത് വളരെ പ്രധാന പ്രൊഫഷണൽ ചോയ്‌സ് ആയി മാറിയിരിക്കുന്നു. അതു കൊണ്ടു ഇന്ന് പുരുഷമാരും നഴ്സിങ്ങിന് പോകുന്നു.
പല നഴ്‌സുമാരുടെ കഥയും അതിജീവനത്തിന്റ കഥയാണ്. എല്ലാ പ്രയാസങ്ങളെയും പലപ്പോഴും ഒറ്റക്ക് തരണം ചെയ്തു ഒരു കുടുംബത്തെ മുഴുവൻ കൈപിടിച്ചുയർത്തിയ കഥകൾ
ഏറ്റവും അടുത്തു സുഹൃത്തുക്കളിൽ പലരും നഴ്‌സ്മാരാണ്. അവരിൽ പലരുടെയും കഥകൾ അതിജീവനത്തിന്റെയും ആത്മ ധൈര്യത്തിന്റയും ശുഭാപ്‌തി വിശ്വാസത്തിന്റെയും കഥകളാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കാമ്പും കാര്യപരപ്രാപ്തിയും ആത്മാർത്ഥയും കൂടുതൽ കണ്ടിട്ടുള്ളത് നഴ്‌സ്മാരിലാണ്.
ഇപ്പോൾ ഒരു നഴ്സിന്റെ കൂടെയാണ് താമസം. അടുത്തു ചെന്നിരുന്നു എല്ലാ ദിവസവും വർത്താനം പറനില്ലെങ്കിൽ പരിഭവമാണ്. ജീവിതത്തിൽ ആദ്യം കണ്ട നഴ്സ് അമ്മയാണ്. 1954 നഴ്സിങ് ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി.ഇരുപത് വയസ്സുള്ള പെൺകുട്ടി ഒറ്റക്ക് ട്രെയിനിൽ ഭോപ്പാലിൽ പോയി അവിടുത്തെ പ്രശസ്തമായ ടി ബി ഹോസ്പിറ്റലിലാണ് ജോലി നോക്കിയത്.
അന്ന് നഴ്‌സുമാർക്ക് വിദേശത്ത് വളരെ എളുപ്പം ജോലി കിട്ടുമായിരുന്നു. അമേരിക്കയിലും കാനഡയിലും ജർമ്മനിയിലും ജോലിക്കു അവസരം കിട്ടിയിട്ടും അമ്മ കേരളത്തിൽ വന്നു ജോലി ചെയ്യാനാണ് തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പബ്ലിക് ഹെൽത്ത്‌ നഴ്സിങ് പഠിച്ചു.
ഇന്ന് ഇപ്പോൾ നമ്മൾ കാണുന്ന പബ്ലിക് ഹെൽത്ത്‌ സംവിധാനത്തിന്റ ആദ്യകാല പ്രവർത്തക ആയിരുന്നു. ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫിസറും നഴ്സിങ് സ്കൂൾ പ്രിൻസിപ്പലും ഒക്കെയായി ഏതാണ്ട് 32 വർഷം സേവനം ചെയ്തത് കേരളത്തിലെ പൊതു ജനാരോഗ്യത്തിനാണ്.
ഇപ്പോൾ നമ്മൾ കാണുന്ന പൊതു ജനാരോഗ്യ സംവിധാനം എന്റെ അമ്മയെപ്പോലെ ഒരുപാടു അമ്മമാരുടെ ആത്മാർത്ഥമായ പ്രവർത്തന ഫലമാണ്. അവരിൽ ഡോക്റ്റര്മാരും നഴ്‌സ്മാരും ഹെൽത് ഇൻസ്‌പെക്ടർമാരും. എ എൻ എം മാരും, ആശ പ്രവർത്തകരുമുണ്ട്.
ചുരുക്കിപറഞ്ഞാൽ ഇന്ന് കേരള മോഡൽ എന്ന് ലോകം ഒട്ടുക്കു പ്രസ്തമായ പൊതു ജന ആരോഗ്യം സംവിധാനമുണ്ടാക്കിയതിൽ വലിയൊരു പങ്ക് സ്ത്രീകൾക്കാണ്. എന്റെ അമ്മയെപോലുള്ള അമ്മമാരാണ് കേരള പൊതു ജനാരോഗ്യ മോഡലിന്റെ ശില്പികൾ. അതുപോലെ ഒരമ്മയാണ് കേരളത്തിലെ ആരോഗ്യമന്ത്രി.
കേരളത്തിൽ രണ്ടു സ്ത്രീകൾ മാത്രമാണ് ആരോഗ്യ മന്ത്രിമാരായത് എന്നാണ് എന്റെ ഓർമ്മ. രണ്ടു പേരും ടീച്ചർമാരായിരുന്നു. നഴ്സിങ് പോലെ മഹത്വം ഉള്ള ജോലിയാണ് ടീച്ചർമാരുടെത്. ശ്രീമതി ടീച്ചറും ഇപ്പോഴത്തെ ഷൈലജ ടീച്ചറും. സത്യത്തിൽ കേരളത്തിലെ ഏറ്റവും നല്ല ആരോഗ്യ മന്ത്രിമാരുടെ പട്ടികയിലാണ് രണ്ടു പേരും.
ഈ കോവിഡ് സമയത്തു നമ്മുടെ ആരോഗ്യ മന്ത്രിയെ വെത്യസ്ഥമാക്കുന്നത് അവരുടെ നൂറു ശതമാനം ആത്മാർത്ഥയാണ്.
ഷൈലജ ടീച്ചറെ ടി വി ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് കൂടുതൽ ശ്രദ്ധയോടെ കേട്ടത്. ഇത്രമാത്രം ഹോം വർക്ക് ചെയ്തു വളരെ ആത്മാർത്ഥമായി, പക്വതയോടെ, സ്പഷ്ട്ടമായി സംസാരിക്കുന്ന മന്ത്രിമാരെ അധികം കണ്ടിട്ടില്ല.
നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്ന മന്ത്രി . സത്യത്തിൽ ശൈലജ ടീച്ചർ ഒരു മുഖ്യ മന്ത്രി മെറ്റേറിയലാണ്. നേത്രത്വ ശേഷിയും ആത്മാർത്ഥയും അഴിമതിഇല്ലാതെ, രാപ്പകൽ അധ്വനിക്കുന്ന മന്ത്രി.ഷൈലജ ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്.
കേരള മോഡൽ കേരളത്തിലെ സ്ത്രീകളുടെ മോഡലാണ്. കേരളത്തിലെ പൊതു ജനാരോഗ്യം കെട്ടിപ്പടുത്തതിന് സ്ത്രീകളുടെ പങ്ക് പരമ പ്രധാനമാണ്. അതു പോലെ വിദ്യാഭ്യാസ രംഗത്തും. എപ്പോഴും സ്നേഹത്തോടെ എല്ലാവരും ഓർക്കുന്ന ടീച്ചർ അമ്മമാർ നമുക്ക് എല്ലാമുണ്ട്.
കേരളത്തിൽ ഇന്ന് കാണുന്ന സാമ്പത്തിക സാമൂഹിക വളര്ച്ചയില് സ്ത്രീകളുടെ പങ്ക് വളരെ ഗഹനമായി ഗവേഷണം ചെയ്യേണ്ട വിഷയമാണ്.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ ലോകമെങ്ങും പോയി ഹീലിംഗ് ടച്ചോടു കൂടി ജാതി മത വർണ്ണ ഭേദമില്ലാതെ ലോകത്തെങ്ങും കോവിഡ് ഭയത്തിന് അപ്പുറം രാപ്പകൽ പണി ചെയ്തു കേരളത്തിന്റെ സ്നേഹ നാളങ്ങളുടെ പ്രകാശം പരത്തുകയാണ്.
അവരെയാണ് കേരളം ഏറ്റവും കൂടുതൽ ബഹുമാനിക്കണ്ടത്.
യഥാർത്ഥത്തിൽ കേരളത്തിന്റെ നവോത്‌ഥാന നായകർ സ്ത്രീകളാണ്. ലോകമെങ്ങും കേരളത്തിന്റെ വിളക്കുമായി പുഞ്ചിരിയോടെ രാപ്പകൽ ജോലി ചെയ്യുന്നവർ.
ഇന്ന് കേരളത്തിൽ ഒരുപാടു വീടുകളെ പട്ടിണിയിൽ നിന്നും സാമ്പത്തിക പരാധീനതയിൽ നിന്നും കരകയറ്റിയത് നഴ്‌സുമാരാണ് . മധ്യ തിരുവിതാംകൂറിൽ നിന്ന് വിദേശ രാജ്യങ്ങളിൽപോയി സാമ്പത്തിക ഉന്നതിയിലെത്തിയത്തിന്റ പിന്നിൽ ഒരു നഴ്‌സുണ്ട്.
എന്റെ അമ്മ നഴ്‌സിംഗിന് പോയപ്പോൾ പലര്ക്കും പുച്ഛമായിരുന്നു. എന്നാൽ ഇന്ന് കുടുംബത്തിൽ നാലു തലമുറ നഴ്‌സ്മാരുണ്ട്. പലരും എം എസ് സി നഴ്സിngu പി എച് ഡിയും കഴിഞ്ഞവർ.
അതു പോലെ കേരളത്തിൽ വിവരവും വായനയും കൂടുതൽ ഉള്ള വിഭാഗമാണ് നഴ്‌സ്മാർ. എന്റെ കസിൻ എം എസ് സി നഴ്സിങ്‌ങ്ങും പി എച് ഡി യൊക്കെ കഴിഞ്ഞ് ഹൂസ്റ്റണിൽ നഴ്‌സ് പ്രാക്ടീഷനറാണ്. ചേച്ചിയുമായി ഫിലോസഫിയും പൊളിറ്റിക്‌സും ഹിസ്റ്ററിയും അനായേസേന സംവദിക്കാം. അതുപോലെ ഒരുപാടു നഴ്‌സ് സുഹൃത്തുക്കളുണ്ട്.
കേരളത്തെ മാറ്റിയത് ഇവിടുത്തെ സ്ത്രീകളാണ്. ഇവിടുത്തെ അമ്മമാരാണ്. സത്യത്തിൽ കേരളത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല പഞ്ചായത്ത്‌ പ്രസിഡന്റ് പഞ്ചായത്ത്‌ മെമ്പർമാർ സ്ത്രീകളാണ്. പ്രളയം സമയത്തു നേരിൽ കണ്ടതാണ്.
എല്ലാ പാർട്ടിയിലും ഉള്ള സ്ത്രീകൾ പാർട്ടി നോക്കിയല്ല ജനങ്ങളിൽ സഹായം എത്തിച്ചത്.
കേരളത്തിൽ അടിസ്ഥാന തലത്തിൽ ഒരുപാടു കാര്യങ്ങൾ മാറിയത് കുടുംബശ്രീ കൊണ്ടാണ് എന്ന് നേരിട്ട് അറിയാം. അതു പോലെ ബോധിഗ്രാം പ്രവര്ത്തനം കേരളത്തിൽ തുടങ്ങിയപ്പോൾ മുതൽ കൂടെ നിന്ന് പ്രകാശം പരത്തുന്നത് സ്ത്രീകളാണ്..
സ്ത്രീകളാണ് കേരള മോഡൽ.
പക്ഷേ ഇന്നും പുരുഷ മേധാവിത്തം ഏറ്റവും കൂടുതലുള്ള രാഷ്ട്രീയ പാർട്ടി നേത്രത്വത്തിൽ സ്ത്രീകൾ ഇല്ല.
കമ്മറ്റികളിൽ പേരിന് മാത്രം.
അതു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥിതിയാണ്. അതിൽ തന്നെ ഏറ്റവും പുറകിൽ യു ഡി എഫ് കാരാണ്. കഴിവും പ്രാപ്തിയുമുള്ള സ്ത്രീകൾ ഉണ്ടെങ്കിലും അവർക്കു സീറ്റ് കൊടുക്കില്ല. പാർട്ടി സ്ഥാനങ്ങളും.
മുസ്ലിം ലീഗും കേരള കോൺഗ്രസ് എല്ലാം അടിമുടി ആണുങ്ങളുടെ പാർട്ടിയാണ്. അവർക്കു സ്ത്രീകളുടെ വോട്ട് മാത്രം മതി. പക്ഷേ നേതാക്കൾ ആണുങ്ങൾ ആയിരിക്കണം
കേരളത്തിൽ ഭൂ പരിഷ്കരണ നിയമം അവതരിപ്പിച്ച സഖാവ് ഗൗരിയമ്മ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ എല്ലാ കഴിവുമുള്ള നേതാവായിരുന്നു. അനുഭവ പരിചയവും വിദ്യാഭ്യാസവും മറ്റു ആണ്കോയ്മ നേതാക്കളെക്കാൾ വിദ്യാഭ്യാസമുള്ള ഗൗരിയമ്മ മുഖ്യമന്ത്രിയാകാഞ്ഞത് കേരളത്തിലെ ആൺകോയ്‌മ വരേണ്യ കക്ഷി രാഷ്ട്രീയ സ്വഭാവം കൊണ്ടാണ്.
ഇന്നും കേരളത്തിൽ സ്ത്രീനേതാക്കളെയാണ് പാർട്ടി വ്യത്യസമെന്യെ " 'ആണത്തത്തോടെ " ആക്രമിക്കുന്നത്.
കേരളത്തിലും ലോകത്തും പ്രകാശം പരത്തുന്ന പെണ്ണുങ്ങളെയാണ് വണങ്ങേടത്.
പ്രകാശം പരത്തുന്ന പെൺ കേരളമാണ് ഇന്ന് ഇന്ത്യയിലും ലോകത്തും ഈ കൊച്ചു നാടിനെ അറിയിച്ചത്.
കേരളത്തിൽ സ്ത്രീകൾ എല്ലാ തലത്തിലും നേത്രത്വ സ്ഥാനങ്ങളിൽ വരണം. എന്നാലേ കേരളം മാറുള്ളൂ.
ജെ എസ് അടൂർ
പിൻ കുറിപ്പ് : ഈ പോസ്റ്റിനോടൊപ്പം കെ ആർ ഗൗരി അമ്മയുടെയും കേരളത്തിലെ രണ്ടു മന്ത്രിമാരുടെയും, ആകെ ഉള്ള എംപിയുടെയും, യൂ ഡി എഫ് ഇൽ ആകെയുള്ള എം എൽ എ യുടെയും ചിത്രങ്ങൾ ചേർത്തിരുന്നു. എഴുതിയ പോസ്റ്റ്‌ പോലും വായിക്കാതെ, എന്ത് എഴുതി എന്ന് വായിയ്ക്കാത, ആരാണ് എഴുതിയത് എന്ന് നോക്കി പലരും പ്രതികരിച്ചതിൽ അത്ഭുതം ഇല്ല.
പോസ്റ്റിനോടൊപ്പം ചേർത്ത ചിലർ പടം നോക്കി പാർട്ടി കുഴലൂത്തുകൾ തുടങ്ങി. .പ്രതീക്ഷിച്ചത് പോലെ ഏറ്റവും അസഹിഷ്ണുതതയും പുച്ഛവും കഴിഞ്ഞ അമ്പത് കോല്ലങ്ങളിൽ(ഭാർഗ്ഗവി തങ്കപ്പന് ശേഷം ) കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത്‌ വനിതാ എം പി യുടെ ഫോട്ടോയോടെ ആയിരുന്നു. എത്രമാത്രം പുച്ഛമാണ് ചിലരോട് ഉള്ളത് എന്ന് വ്യക്തം
അങ്ങനെ പ്രതികരിച്ചത് പുരുഷൻമാരാണ് എന്നത് യാദൃശ്ചികമല്ല. കാരണം ഇത് പുരുഷകേരളമാണ്.




 https://www.marunadanmalayali.com/opinion/response/j-s-adoor-write-up-187896?fbclid=IwAR3qE_QL2m8eleqAJMjWWCUUbfHZEYF6_Fgmz90JDeRuYPNqkL5eZkVzFZo




Herd Mentality

Herd Mentality
“Collective fear stimulates herd instinct, and tends to produce ferocity toward those who are not regarded as members of the herd.”
― Bertrand Russell, Unpopular Essays
Today a significant number of those who are the die-hard loyalists of political parties are often influenced by ' Herd Mentality".
This 'herd' mindset is often influenced by 'identity' - as part of an organisation or real or acquired 'kinship' ties. or friendship ties.
Those who are not a part of the 'herd' get first profiled, then targeted, then attacked with words and then deeds- based on politics of fear- that produce intolerance and politics of hate.
Such a herd mentality of collective fear often generate politics of violence and then violent politics leading to extreme forms of intolerance to the 'other' and this often gets transformed in to mob violence, lynching as well murdering and terrorising political opponents.
If you are not with us, you are against us.and if you are against us you are a ' legitimate ' target. That often also create heard instincts of intolerances to different perspective or opinions or expressions
ഇന്ന് പലപ്പോഴും പലരും രാഷ്ട്രീയ പാര്‍ട്ടികളുടെ 'ചാവേര്‍ ' ആകുന്നതും ' എന്തിനെയും എതിനിനെയും, എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്നതും , തങ്ങളോടു യോജിക്കതവരെ ചാപ്പ കുത്തി തെറിയഭിഷേകം ചെയ്യുന്നതും ഈ ' Herd mentality' കൊണ്ടാണ്. അതു ചെയ്യുന്നത് ഇന്ത്യയിലെ ഭരണപാർട്ടി മാത്രമല്ല. ചോദ്യങ്ങൾ ചോദിക്കുന്നവരെ 'രാജ്യ ദ്രോഹി " ', എന്നും ' ദേശദ്രോഹി, ' യെന്നും പലരും പലയിടത്തും ഉപയോഗിക്കുന്ന രാഷ്ട്രീയ ചാപ്പ കുത്തലാണ്.
ഇന്ന് പലപ്പോഴും പലരും ഒരു രാഷ്ട്രീയ
പാര്‍ട്ടിയില്‍ ചേരുന്നത് വായിച്ചു പഠിച്ചുള്ള പ്രത്യയ ശാസ്ത്ര കാരണങ്ങള്‍ കൊണ്ടൊന്നും അല്ല.
പലപ്പോഴും അത് കിന്‍ ഷിപ്‌ കൊണ്ടോ പീയര്‍ സോഷ്യലൈസഷന്‍ കൊണ്ടോ ആണ്. അതയായത് അച്ചന്‍ കൊണ്ഗ്രെസ്സ് ആയിരുന്നു. ഞാനും കൊണ്ഗ്രെസ്സ് . അല്ലെങ്കില്‍ ഞങ്ങളുടെത് ' ഒരു കമ്മ്യുണിസ്റ്റ്' കുടുംബം ആണ് എന്ന അടയാളപെടുത്തല്‍. അല്ലെങ്കില്‍ അമ്മാവൻ ആര്‍ എസ എസ ആയിരുന്നു അങ്ങനെ ഞാന്‍ എ ബി വിപി ആയി.
അല്ലെങ്കില്‍ കോളേജില്‍/സ്കൂളില്‍ ചെന്നപ്പോള്‍ കൂടുകരെല്ലാം ഒരു വിദ്യാര്‍ത്തി സംഘടനയില്‍ ചേര്‍ന്ന് ഞാനും ചേര്‍ന്ന്. ഇതില്‍ ആദ്യത്തത് ' kinship ties' ഉം രണ്ടാമതെത് " friendship ties" ഉം ആണ് . പിന്നെ ;identity affiliation". അതായതു ഞങ്ങളുടെ ജാതി -അല്ലെങ്കില്‍ മതം അല്ലെങ്കില്‍ ഭാഷക്കാര്‍ എല്ലാം ഒരു പാര്‍ട്ടിയില്‍ ആണ് ഞങ്ങളും അവരുടെ കൂടെയാണ് . ഇതൊല്ലം ഒരു പരിധി വരെ ' Heard mentality' യിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് .
മിക്കപ്പോഴും വളരെ കുറച്ചു പേരു മാത്രമേ സ്വയം ചിന്തിച്ചു രാഷ്ട്രീയ -പ്രത്യായ ശാസ്ത്ര തിരേഞ്ഞെടുപ്പുകള്‍ നടത്താറൂള്ളൂ അല്ലെങ്കിൽ സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകൾ രൂപീകരിക്കാറുള്ളൂ .
മിക്കവാറൂം ആളുകൾ കോണ്ഫിമിസ്റ്റ് ആണ്. അവൻ വളർന്നു വന്നതോ ശീലിച്ചതോ ആയ സംഘ സ്വത്വത്തിനും ബലത്തിന്( ഇതിൽ പാർട്ടിയും മതവും എല്ലാം പെടും ) അപ്പുറം ചിന്തിക്കാൻ ഉള്ള ശേഷി നഷ്ട്ടപെട്ടവർ ആണ്.
കിന്ഷിപ് സോഷ്യലൈസെഷന്‍ കൊണ്ടോ , മറ്റു കാരണങ്ങള്‍ കൊണ്ടൊക്കെ ആയരിക്കും പലപ്പോഴും ഒരു സംഘ ബലത്തിന്‍റെ കൂടെ കൂടുന്നത്. ചിലര്‍ സ്വന്തം പ്രോറ്റെകഷന് വേണ്ടി. ചിലര്‍ direct or indirect incentive നു വേണ്ടി. ചിലര്‍ നേതാവ് ആകുവാന്‍ വേണ്ടി.
എന്ത് തന്നെയാലും അക്രമസക്ത്ത രാഷ്ട്രീയത്തിന് ഒരു കാരണം Bertrand Russel പറഞ്ഞ ആ Herd Mentality തന്നെ. അത് സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും എല്ലാം കാണാന്‍ കഴിയും.
Herd mentality കൂടി വ്യത്യസ്ത അഭിപ്രായമുള്ളവരെ, വ്യത്യസ്ത സ്വതമുള്ളവരെ അടയാളപ്പെടുത്തി അക്രമിക്കുമ്പോഴാണ് അതു ഫാസിസ്റ്റു മനസ്ഥിതിയായി വളർന്നു ' അവനെ കൊല്ലുക ' അവനെ ' ക്രൂശിക്കുക ', അവളെ ' കല്ലെറിയുക ' എന്ന ആൾക്കൂട്ട മനഃശാസ്ത്രമുണ്ടാകുന്നത്.
അങ്ങനെയാണ് ഇന്ത്യയിൽ പലഭാഗത്തും ആൾക്കൂട്ടകൊലകൾ നടക്കുന്നത്.
വ്യത്യസ്ത ശബ്ദങ്ങളോട് അസഹിഷ്ണുതയുണ്ടായപ്പോഴാണ് സഫ്ദർ ഹാഷ്മിയെയും, ഗൗരി ലങ്കേഷിനെയും, കാൾബുർഗിയെയും, പൻസാരെയും, ദാബോൽക്കറെയും, ടി പി ചന്ദ്രശേഖറെയും കൊന്നത്. പണ്ട് മഹാത്മാ ഗാന്ധിജീയെ കൊന്നതും അതുകൊണ്ടു തന്നെ
ഏത് ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും രാഷ്ട്രീയ സംഘടനയാണെങ്കിലും അതു അസഹിഷ്ണുതയും വെറുപ്പും ഹിംസയുമാണ് വാക്കിലും പ്രവർത്തിയിലും ഉപയോഗിക്കുന്നവെങ്കിൽ അവർ ഒന്നുകിൽ പോപ്പുലിസ്റ് അതോറിറ്റേറിയൻ അല്ലെങ്കിൽ ഹെർഡ്‌ മെന്റാലിറ്റിയുള്ള ആൾക്കൂട്ട ഹിംസയുള്ളവർ.
ജനായത്ത സംസ്കാരം സാമൂഹിക രാഷ്ട്രീയ ആശയ വിയോജിപ്പുകളുടെ സംവാദ പരിസരമാണ്. വിയോജിപ്പുകളും വിമർശനങ്ങളും വ്യത്യസ്ത അഭിപ്രായവുമില്ലെങ്കിൽ ജനായത്തമില്ല.
മാക്സിമം ലീഡർ മാക്സിമം സംഘടന എന്നസാമൂഹിക മനശാസ്ത്രം ജനായത്ത രാഷ്ട്രീയത്തിനെ കാർന്നു തിന്നും. ജനായത്തത്തിൽ ഓരോ പൗരനും സ്വതന്ത്രമായി ചിന്തിക്കാനും, പറയാനും എല്ലാം തുല്യ അവകാശങ്ങളാണ്. വിയോജിപ്പും സംവാദങ്ങളിലൂടെയും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെയാണ് വിജ്ഞാനവും ശാസ്ത്രവും സര്ഗാത്മകയും രാഷ്ട്രീയയവും ചരിത്രത്തിൽ വളർന്നത്
അധികാരത്തെ വിമർശിച്ചത് കൊണ്ടാണ് സ്നാപകന്റ തല വെട്ടിയത്, പരീശ ഭക്തിയുടെ സംഘടിത മത രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിന് യേശുവിനെ ക്രൂശിച്ചു. അടിച്ചമർത്തുന്ന ചൂഷണത്തിന് എതിരെ നിന്നത് കൊണ്ടു ചെ ഗുവേരെയെ വെടിവച്ചു കൊന്നു.
എല്ലാ സംഘടിത അധികാര വ്യവസ്ഥയും ഹേഡ് മെന്റാലിറ്റിയും ഹിംസയും ഉപയോഗിക്കും. കാരണം അവർക്കു വിയോജിപ്പുകളെ വ്യത്യാസ്ത്ത അഭിപ്രായങ്ങളെ വിമർശനങ്ങളെ ഭയമാണ്.
Those who feel more fear and insecurity tend to be more violent in their words and deeds. Fear is always afraid of freedoms of thoughts and expression. First they de-legitimize an opinion and then ridicule and then attack That is not something new. It happened all through history.
The pattern is familiar
Democracy is about dissent, dignity, dialogue and inclusive development of everyone irrespective of caste, creed, gender, organizational affiliation, and political affiliations. Democracy is to respect the voice of the last person too.
ജെ എസ് അടൂർ

ഏ. കെ ആന്റണിയെ കൂകി.ട്രോളി ഇരുത്തമ്പോൾ ചരിത്രം മാറില്ല.

ഏ. കെ ആന്റണിയെ കൂകി.ട്രോളി ഇരുത്തമ്പോൾ ചരിത്രം മാറില്ല.
ഇപ്പോൾ ടൈംലൈനിൽ കാണുന്ന ട്രോളുകൾ എല്ലാം ഏ കെ ആന്റണിയുടെ ' വിജ്ഞത്തെ ' കുറിച്ചും ' അഞ്ജതയെ' കുറിച്ചും, ' രാജഭക്തിയെകുറിച്ചുമാണ് 'അതുപോലെ ആന്റണിക്ക്‌ ജനകീയ സർക്കാരുകളെ മതിപ്പ് ഇല്ലന്ന വ്യാഖ്യാനവും
കാരണം. ആന്റണി പറഞ്ഞു എന്നു പറയുന്ന ഒരു ലൈൻ മാത്രം ഹൈലൈറ്റ് ചെയ്തു അഴിമുഖം ചെയ്ത 'അതി മിടുക്ക് ' രാഷ്ട്രീയമാണ്. ഒരു ഹെഡ്ലൈൻ എങ്ങനെ ഒരു ഇന്റർവ്യൂനേ വളച്ചു ഒടിച്ചു ചർച്ച വഴിതിരിച്ചു വിടുന്നു എന്നതിന് ഉദാഹരണം.ഇഗ്ളീഷിൽ അതിന് ' Framing the message ' എന്നാണ് പറയുന്നത്.
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഒരു പാറ്റേൺ വളരെ ദൃശ്യമാണ്. പ്രതിപക്ഷത്തുള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ വെറും മണ്ടന്മാരാണെന്ന് വരുത്തി വെറുതെ കുറെപേർ കൂവുകയാണ്.
കൂവി ട്രോളിയുള്ള വിരേചനം മാത്രം രാഷ്ട്രീയ വ്യവഹാരം ഇവിടുത്തെ കക്ഷി രാഷ്ട്രീയ സംവാദത്തിന്റ രോഗാതുര അവസ്‌ഥയെയാണ് കാണിക്കുന്നത്.കൂകുന്നതും ട്രോളുന്നതും അസഭ്യം നടത്തുന്നത്തിലുമാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നത്. അതിൽ വിദഗ്ദർ എല്ലാ പാർട്ടികളിലുമുണ്ട്
പരസ്പരം ആശയ സംവാദങ്ങൾ നടത്തണമെങ്കിൽ ആശയ വിമർശനങ്ങൾ നടത്തണം എങ്കിൽ കാര്യങ്ങൾ വായിക്കണം, പഠിക്കണം, വസ്തു നിഷ്ട്ടമായി അവതരിപ്പിക്കണം. ഒരാളെ കളിയാക്കനോ, കൂകാനോ, തെറി പറയാനോ ആർക്കും കഴിയും. അതുപോലെ ട്രോളാനും.
അങ്ങനെയുള്ള അധോവായു രാഷ്ട്രീയ മനസ്ഥിതികൾ കേരള സമൂഹത്തിലെ രാഷ്ട്രീയതിമിര പോളറൈസേഷന്റെ ഭാഗമാണ്.
എതിർ ചേരിയിൽ ഉള്ളവരെ കൂകി ട്രോളി അസംഭ്യം പറഞ്ഞാൽ ഒരു വോട്ട് പോലും ആർക്കും കുറയുന്നതല്ലാതെ ഒന്നും സംഭവിക്കില്ല.
പണ്ട് കോളേജുകളിൽ കൂകി പഠിച്ചു ശീലം കൊണ്ടായിരിക്കും. ഇഷ്ട്ടമില്ലാത്ത പാർട്ടിക്കാരോ ആളുകളോ സ്റ്റേജിൽ വന്നാൽ പുറകിൽ ഒരു വിഭാഗത്തെ കൂകനായി ഇരുത്തും.
ഇതും നേരെത്തെ പറഞ്ഞ herd mentality യുടെ ഭാഗമാണ്.
ആന്റണി പറഞ്ഞത് എന്താണ് :?
"തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണ്. അത് കഴിഞ്ഞ് ക്രിസ്ത്യൻ മിഷണറിമാർ വന്നു. പിന്നെ എല്ലാ സമുദായ സംഘടനകളും വന്നു. പിന്നീട് തിരുവിതാംകൂറിലെ പട്ടം താണുപിള്ള സർക്കാരും കൊച്ചിയിലെ ഇക്കണ്ടവാര്യരും മലബാറിലെ മദിരാശി സർക്കാരും ആരോഗ്യ രംഗത്ത് വികസനം കൊണ്ടുവന്നു.
ഒടുവിൽ കേരളം വന്നു. മാറിമാറി വന്ന എല്ലാ ഗവൺമെന്റുകൾക്കും ആരോഗ്യ രംഗത്തും വിദ്യാഭ്യാസത്തിനുമാണ് ഏറ്റവും ഊന്നൽ കൊടുത്തത്. റവന്യൂ വരുമാനത്തിന്റെ ഏറ്റവും കൂടുതൽ പോകുന്നത് ഈ വിഭാഗങ്ങളിലാണ്. അങ്ങനെ തുടർച്ചയായി വന്ന വിവിധ ജനകീയ സർക്കാരുകളുടെ പ്രവർത്തന ഫലമായാണ് വേറെ ഒരിടത്തും ഇല്ലാത്ത വിധത്തിൽ ആരോഗ്യരംഗം ശക്തമായിരിക്കുന്നത്.
സംസ്ഥാന തല ആശുപത്രികളും ജില്ലാ തല ആശുപത്രികളും ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത വിധത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകളും ഇവിടെയുണ്ട്. അപ്പോൾ പറഞ്ഞു വരുന്നത് രാജഭരണ കാലത്ത് തുടങ്ങിയ ആരോഗ്യ രംഗത്തെ ശ്രമങ്ങൾ ഒരു സർക്കാരും നിർത്തിയിട്ടില്ല എന്നാണ്.
അതിന്റെയൊക്കെ ഫലമായാണ് കേരളത്തിന് ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടായത്. ഇപ്പോഴത്തെ സർക്കാരും അത് തുടരുന്നു, ആരോഗ്യ രംഗത്ത് ശ്രദ്ധിക്കുന്നു.
അതാണ് കേരളം ഒന്നാം സ്ഥാനത്താകുന്നതിന്റെ പ്രധാന കാരണം",
ആന്റണി വ്യക്തമാക്കി.
ഈ പറഞ്ഞതിൽ എന്ത് അജ്ഞയും വിവരക്കേടുമാണ് 'രാജ ഭക്തിയുമാണ് 'പറഞ്ഞത് എന്ന്‌ മനസ്സിലാകുന്നില്ല. ഇവിടെ രാജ ഭരണത്തെകുറിച്ചു മാത്രമാണോ പറഞ്ഞത്.?
കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റ മധ്യത്തോടെ തുടങ്ങിയ ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കഴിഞ്ഞ 170 വര്ഷങ്ങളായി സ്വാതന്ത്ര്യംത്തിനു മുമ്പും പിമ്പും ഇപ്പഴും തുടരുന്നു. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും
ഇപ്പോൾ കാണുന്ന നേട്ടങ്ങൾക്ക് കാരണം അതാതു സമയത്തുള്ള വിവിധ സർക്കാരുകളും സർക്കാർ ഇതര സാമൂഹിക സംരഭങ്ങളുമാണ്. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളിലായി സ്വകാര്യ രംഗത്തു വളർന്ന വിദ്യാഭ്യാസ സംരഭങ്ങളും ആശുപത്രികളും പങ്ക് വഹിച്ചിട്ടുണ്ട്.
അതാണ് ആന്റണി പറഞ്ഞത്.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ ഇന്ത്യ യിൽ തന്നെ ഏറ്റവും ഭേദപ്പെട്ട വിദ്യാഭ്യാസ -ആരോഗ്യ സൂചിക ഉള്ള പ്രദേശമായിരുന്നു തിരുവിതാംകൂർ എന്നതിന് ഡേറ്റയുണ്ട്. അതു കഴിഞ്ഞു കേരള സംസ്ഥാന ഉണ്ടാകുന്ന സമയത്തും ആരോഗ്യ നിലവാരത്തിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളത്തിന്റെ അവസ്‌ഥ ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്നതായിരുന്നു
1951 ഇൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ്. അന്ന് 47., 18% അന്ന് ഇന്ത്യയിലെ സാക്ഷര 18.33% അതായത് കേരളത്തിലെ സാക്ഷരത ദേശീയ ശരാ ശരിയെക്കാൾ 2.5 മടങ്ങു കൂടുതൽ.
1956 ഇൽ കേരളത്തിൽ ഏതാണ്ട് 60%കുട്ടികളും സ്‌കൂളിൽ പോയിരുന്നു. അന്ന് ദേശീയ ആവറേജ് 28%.മാത്രം.
ഇന്ന് കേരളം എന്ന് പറയുന്ന പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലയിൽ വിദ്യാഭ്യാസവും സാമൂഹിക വികസനത്തിനും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെക്കാൾ പഴക്കമുണ്ട്.
ഇന്ത്യയിൽ ആദ്യത്തെ മാറ്റങ്ങൾ ഉണ്ടായ ഇടങ്ങളിലൊന്നു തിരുവിതാംകൂറാണ്
1810 ഇൽ ജോൺ മൺറോ ദിവാനായപ്പോഴാണ് ഭരണത്തിന് സെക്രട്ടറിയേറ്റ് എന്ന എക്സികൂട്ടീവും അതിൽ നിന്ന് വിഭിന്നമായി ജുഡീഷ്യറിയും നിലവിൽ വന്നത്. അടിമ വേല ലോകത്തു നിരോധിക്കുന്നതിന് മുമ്പ് തന്നെ, 1814 ഇൽ തിരുവിതാംകൂറിൽ നിരോധിച്ചു. പൊതു വിദ്യാഭ്യാസവും സാനിട്ടേഷനും പൊതു ആരോഗ്യവുമൊക്കെ പബ്ലിക് പോളിസിയുടെ പരിധിയിൽവന്നു.
അതു പോലെ 1834 ഇൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സർക്കാരിന്റെ ചുമതലയെന്ന തത്വം സ്ഥാപിക്കപ്പെട്ടു. 1860 കളു തൊട്ട് സ്ത്രീകൾക്കുൾപ്പെടെ പൊതു വിദ്യാഭ്യാസം നൽകുവാനുള്ള പബ്ലിക് പോളിസി ഇന്ത്യയിൽ തന്നെ ആദ്യമുണ്ടായത് തിരുവിതാം കൂറിളാണ്
1861 ഇൽ തിരുവനന്തപുരത്തു ജനറൽ ആശുപത്രി. 1870 കൾ മുതൽ പകർച്ച വ്യാധികൾ തടയുവാൻ പബ്ലിക് പോളിസിഉണ്ടായത് തിരുവിതാംകൂറിൽ ആയിരുന്നു. ഇന്ത്യയിൽ ആദ്യമായി പകർച്ച വ്യാധി പ്രതിരോധ പോളിസിയുടെ ഭാഗമായി വാക്‌സിനേഷൻ നടത്തിയ ഇടങ്ങളിലൊന്ന് തിരിവിതാകൂറിലാണ്. എല്ലാം സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നിർബന്ധമായി 1879 ഇൽ തന്നെ വാക്സിനേഷൻ ഇവിടെ നിലവിൽ വന്നു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴയ മിഷൻ ഹോസ്പിറ്റലുകളിലൊന്നും 1838 ഇൽ എൽ എം എസ് തുടങ്ങിയ നെയ്യൂർ മിഷൻ ആശുപതിയാണ്. തിരുവിതാകൂറിൽ വാക്സിനേഷൻ നടത്തിയ ആശുപത്രികളിലൊന്നു നെയ്യൂർ മിഷനാണ്. ഇന്ത്യയിൽ തന്നെ പൊതു ജനാരോഗ്യ വിദ്യാഭ്യാസവും പ്രവർത്തനങ്ങളും നഴ്സിങ് സ്‌കൂളും തുടങ്ങിയത് അവിടെയാണ്. 1890 കളിൽ സൗത്ത് ട്രാവൻകൂർ മെഡിക്കൽ മിഷൻ ഇന്ത്യയിലും മറ്റു കോളനികളിലും ഉള്ളവയിൽ ഏറ്റവും വലുതായിരുന്നു
കേരളത്തിൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രസവം നടന്നിരുന്ന 1915-ൽ തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ പ്രസവ വകുപ്പിന്റെ ചുമതലക്കാരിയായിരുന്ന ഡോ.മേരി പുന്നൻ ലൂക്കൊസായിരുന്നു . 1922-37വരെ ശ്രീമൂലം പ്രജാ സഭയിലും അംഗമായി. 1938-ൽ ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ ആയി നിയമിക്കപ്പെട്ട മേരിയുടെ നേതൃത്വത്തിൽ 32 സർക്കാർ ആശുപത്രികൾ, 40ഡിസ്പെൻസറികൾ, 20സ്വകാര്യ വൈദ്യ സ്ഥാപനങ്ങൾ ആരംഭിച്ചു. 1975-ൽ പദ്മശ്രീ നൽകി ആദരിച്ചുവന്നതും ചരിത്രം.
1850.കളുമുതലുണ്ടായ മാറ്റങ്ങളാണ് കേരളത്തെ മാറ്റങ്ങൾക്ക് നിദാനം
1) അച്ചടി വിദ്യയും മലയാള ഭാഷയുടെ വികസനവും കൂടുതൽ പത്ര മാദ്യമങ്ങളും പാഠ പുസ്തങ്ങൾക്കും പുതിയ സാക്ഷരതക്ക് ഇടം നൽകി.
2) നാട്ടു രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിൽ താല്പര്യമുണ്ടായിരുന്ന രാജാക്കന്മാരും അവരുടെ വിദ്യാഭ്യാസവും വിവരങ്ങളുമുള്ള ദിവാൻമാരും/ റെസിഡന്റ്മാരും ഗവര്ണൻസ് കാര്യക്ഷമമാക്കുവാൻ പുതിയ പോളിസികളും അതു നടപ്പാക്കാനുള്ള സ്ഥാപന സംവിധാനവുണ്ടാക്കി
3)തിരുവിതാംകൂറിലാണ് ഇന്ത്യയിലെ ആദ്യത്തെ ജനപ്രതി സഭയിലോന്നുണ്ടായത്.(1888).ഇത് ഒരു പരിധിവരെ ജനായത്ത സംവിധാനത്തിന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇട നൽകി
4(സ്ത്രീകൾക്ക്‌ ആദ്യമായി ജാതി മത ഭേദമെന്യേ വിദ്യാഭ്യാസ അവസരമുണ്ടായി. . അതു കേരളത്തിൽ പിന്നെ എല്ലായിടത്തും വ്യാപിച്ചു . കേരളത്തിലെ സാമൂഹിക സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ട്.
5)കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ വിവിധ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹ്യ സമത്വ ചിന്തകളും ജാതി വിവേചനത്തിനും സ്ത്രീ വിവേചനത്തിനും എല്ലാം പലരും പല ഇടങ്ങളിൽ പ്രവർത്തിച്ചു.അതു പോലെ പത്രമാദ്ധ്യമങ്ങൾ സാക്ഷരതയും വിജ്ജ്ഞവും പരത്തി.
കേരളത്തിൽ ജനായത്ത സംസ്ക്കാരവും അറിവിന്റെ സാമൂഹിക വൽക്കരണവും ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ ദിശകങ്ങളിൽ ഉണ്ടായി .1940 കളിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ ജന പങ്കാളിത്തത്തോട് വളരുവാൻ ഇടയായത്
സ്വാതന്ത്ര്യത്തിന് മുമ്പ് കേരളത്തിൽ വളർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടാണ്.
അതിനർത്ഥം തിരിവിതാകൂറിലും കേരളത്തിലും പ്രശ്നം ഇല്ലായിരുന്നു എന്നല്ല. സവർണ്ണ ജാതിക്കാർക്ക് അല്ലാത്തവർക്ക് തിരുവിതാംകൂറിൽ ജോലി കിട്ടിയിരുന്നില്ല.(ഡോ പൽപ്പുവിന് മാത്രം അല്ല, ഒരുപാടു പേർക്ക് ജാതി /മത വിവേചനം കൊണ്ടു കൊടുത്തില്ല ). ബ്രാമ്മണ -ക്ഷത്രിയ മേധാവിത്തം ഉള്ള ഭരണക്രമത്തിൽ ബജറ്റിൽ വലിയ ശതമാനം ചിലവഴിച്ചത്
ബ്രാമ്മണർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഊട്ട് പുരക്ക് വേണ്ടിയാണ്. രാജ അധികാര വ്യവസ്ഥയെ വിമർശിക്കാൻ ഒരു പുസ്തകം തന്നെ എഴുതാം
കടുത്ത സവർണ്ണ ഹൈന്ദവ പക്ഷ പാതിത്തമുള്ള വ്യവസ്‌ഥയിൽ പല മാറ്റങ്ങളും ഉണ്ടായതിന് ഒരു കാരണം ബ്രിട്ടീഷ് തണലിൽ വന്ന മിഷനറി വിദ്യാഭ്യാസവും ആരോഗ്യ പ്രവർത്തനവുമാണ് കടുത്ത ജാതി വിവേചനവും സവർണ്ണ അധികാര വ്യവസ്ഥയും ഒരുപാടു സാമൂഹിക അനാചാരങ്ങളും പട്ടിണിയും, പകർച്ച വ്യാധികളും ഉള്ള സ്ഥലമായിരുന്നു തിരുവിതാകൂറും കേരളവും ഇന്ത്യയും. ഇന്നും അതൊക്കെ ഒരു പരിധിവരെയുള്ള സ്ഥലമാണ് കേരളവും ഇന്ത്യയും
എന്നാൽ കേരളത്തെ മാറ്റിയത് ഇരുപതാം നൂറ്റാണ്ടിന്റ ആദ്യപകുതിയിൽ നടന്ന സമുദായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയവൽക്കരണവും ജനയാത്തവൽക്കരണ പ്രസ്ഥാനങ്ങളുമാണ്. സ്വാതന്ത്ര്യ സമര രാഷ്ട്രീയ ജനായത്തവൽക്കരണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിസും അതുപോലെ പാർശവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജനായത്തവൽക്കരണത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും പ്രവർത്തിച്ചു.
വിവിധ സമുദായ സംഘടനകളും സാമൂഹിക സംരംഭകരും 1920 കൾ തുടങ്ങിയസ്കൂളുകൾ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കി. എന്റെ ഗ്രാമത്തിൽ സർക്കാർ സ്കൂൾ വന്നിട്ട് 100 കൊല്ലത്തിൽ അധികം. അതുപോലെ ഹൈ സ്കൂൾ 90 കൊല്ലതിന്നു മുൻപ്. കേരളത്തിൽ ആകമാനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വിദ്യാഭ്യാസം ലഭ്യമായി.
ഇതിന് തുടക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അന്നത്തെ സർക്കാരും (രാജ ഭരണം. ബ്രിട്ടീഷ് ഭരണം ) സർക്കാർ ഇതര സമുദായ സാമൂഹിക സംരംഭങ്ങളും വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങളിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ കൊണ്ടാണ്.
അതു പല രീതിയിൽ തിരുവിതാകൂറും, കൊച്ചിയിലും മലബാറിലും സംഭവിച്ചു. കേരളത്തിലെ ആദ്യ സ്കൂൾ കോഴിക്കോട്ട് ആയിരുന്നു. ഇന്നും അതു സെന്റ് ജോസഫ് സ്‌കൂൾ എന്ന പേരിൽ ഉണ്ട്. മലബാറിലെ ബേസൽ മിഷൻ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ മാറ്റമുണ്ടാക്കി. കേരളത്തിൽ സി എം എസ് കോളേജ് ഉണ്ടായിട്ട് ഇരുനൂറ് വർഷം കഴിഞ്ഞു. അന്ന് അതുപോലെ തുടങ്ങിയത് കൽക്കട്ടയിലെ പ്രെസിസെൻസി കോളേജ് മാത്രമാണ്
അന്ന് തുടങ്ങിയ പൊതു നയങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം വന്ന തിരെഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുടർന്നുആരോഗ്യത്തിനും പൊതു വിദ്യാഭ്യാസത്തിനും മറ്റുള് സംസ്ഥാനങ്ങളെക്കാൾ ബജറ്റിൽ കൂടുതൽ ചില വഴിച്ചു.
കഴിഞ്ഞ മുപ്പതു കൊല്ലം കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും മാനവിക വികസന സൂചി വികസനത്തിനും ഒരു പ്രധാന കാരണം കേരളത്തിൽ നിന്നും വിദേശത്ത് പോയി ആളുകൾ കേരളത്തിലേക്ക് വലിയ തോതിൽ രൂപ അയച്ചു കൊടുത്തത് കൊണ്ടാണ്. അതു വരെ ഞെങ്ങി നിരങ്ങിപ്പോയ ബജറ്റിൽ കാശു വരാൻ തുടങ്ങിയത് 1990കളിൽ കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയാണ്
ഇതൊക്കെ ചരിത്ര വസ്തുതകളാണ്. 19 നൂറ്റാണ്ടിലേ ചരിത്രവും ഗവര്ണൻസും lപബ്ലിക് പോളിസിയും വായിച്ചവർക്കെല്ലാം ഇത് അറിയാം.
അല്ലാതെ ആന്റണി രാജ ഭക്തനാണ്, 'അജ്ഞനാണ് എന്നു പറഞ്ഞു ട്രോളിയത് കൊണ്ട് ചരിത്ര വസ്തുതകൾ മാറില്ല
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യ മന്ത്രിയായ ആന്റണിയോട് കലിപ്പുള്ളവർ ആരാണ് എന്ന് വ്യക്തം.അതു ഇന്നും ഇന്നലെയും തുടങ്ങിയതല്ല. . 1980 കളിൽ ആന്റണിയോട് കൂടി സർക്കാർ ഉണ്ടാക്കിയ പാർട്ടിയുടെ പിൻമുറക്കാരുടെ ചരിത്ര ബോധം അപാരമാണ്.
ആന്റണിയെ കൂകി ഇരുത്താൻ ശ്രമിക്കുന്നതിന്റ ആൾക്കൂട്ട മനശാസ്ത്രം നമ്മുടെ രാഷ്ട്രീയ വ്യവഹാരം വെറും ട്രോളുകൾ ആയി ചുരുങ്ങുന്ന പരിതാപകരമായ അവസ്ഥയെ കാണിക്കുന്നത്.
ട്രോളാണ് പ്രത്യകിച്ചു വായനയും വിദ്യാഭ്യാസവും വിവരവും വേണ്ടായല്ലോ. കൂകാൻ ആർക്കും കഴിയും.
ജെ എസ് അടൂർ