Tuesday, February 18, 2020

ജീവനും ജീവിതവും അറിവും തിരിച്ചറിവും


മനുഷ്യൻ ഒരു വലിയ പരിധി വരെ സാഹചര്യങ്ങളുടെ സൃഷ്ട്ടി യാണ്. അതെ സമയം ഓരോ മനുഷ്യരും വെത്യസ്തരും അദ്വതീയരുമാണ്. ഓരോ മനുഷ്യന്റെ ശരീര പ്രകൃതിയും നിറവും നീളവും വണ്ണവുമെല്ലാം ഒരു വലിയ പരിധിവരെ ജീൻപൂൾ അനുസരിച്ചും പിന്നെ ജനിച്ചപ്പോൾ മുതൽ കഴിക്കുന്ന ഭക്ഷണമനുസരിച്ചും മാറും. അമ്മയുടെയും അച്ഛന്റെയും ആരോഗ്യം കുട്ടികളെയും ബാധിക്കും.
എന്നാൽ ഒരേ മാതാ പിതാക്കൾക്ക് ജനിക്കുന്ന രണ്ടു കുട്ടികൾ പോലും വ്യത്യസ്തരായിരിക്കും. തലമുറകളുടെ ഒഴുക്കിൽ സജീവമായ ഏതെങ്കിലും ജീൻപൂളിൽ നിന്ന് നമ്മൾ ഒരൊരുത്തരും ഉരുവാകുന്നത് ജീവന്റെ നിർമ്മിതിയിലെ വിസ്മയമാണ്.
ആരോഗ്യമുള്ള ഒരു പുരുഷ ശരീരം ശരാശരി 525 ബില്യൻ ബീജങ്ങളാണ് ഒരു ആയുസ്സിൽ ഉല്പാദിപ്പിക്കുന്നത് എന്നാണ് കണക്കു. എന്നാൽ സ്ത്രീകൾ ജനിക്കുമ്പഴേ രണ്ടു മില്യൻ അണ്ഡങ്ങളുമായാണ് ജനിക്കുന്നത്. അവർ പ്രായപൂർത്തിയാകുന്നത് മുതൽ പുരുഷനിൽ ബീജോൽപ്പാദനവും സ്ത്രീകളിൽ ജന്മനായുള്ള അണ്ഡങ്ങളും സജീവമാകും. അതായത് ഓരോ ജനനവും പുരുഷ -സ്ത്രീ സംഭോഗത്തിൽ 525 ബില്യൻ ബീജത്തിൽ നിന്നും 200 മില്ലിയൻ അണ്ഡത്തിൽ നിന്നുമുള്ള ഒരു ആകസ്മിക വിസ്മയമാണ്.
ഓരോ സംഭോഗത്തിലും പുരുഷ ശുക്ളത്തിൽ ആളുടെ ശരീര ഘടനയും ആരോഗ്യ സ്ഥിതിയൂമനുസരിച്ചു 4 കോടി മുതൽ 10.കോടി ബീജങ്ങൾ കാണും. അതായത് സാധാരണ ഒരു ജനനത്തിന് നിദാനമായ പുരുഷ-സ്ത്രീ സംയോഗത്തിൽ 4കോടി മുതൽ പത്തു കോടി വരെയുള്ള ബീജങ്ങളിൽ ഒന്നു മാത്രമാണ് ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്നു സമയം കൊണ്ടു ഓടിപാഞ്ഞു ഒരു അണ്ഡത്തിൽ ചേർന്നെത്തി ജീവന്റ ആദ്യ നിമിത്തമാകുന്നത്. ഒരു പ്രത്യേക ബീജത്തിന് പകരം വേറൊന്നായാൽ ആ സമയത്തു തുടിക്കുന്ന ജീവൻ വ്യത്യസ്തമായിരിക്കും അതിൽ നിന്നുളവാകുന്ന കുഞ്ഞിന്റെ ലിംഗവും നിറവും ശരീര പ്രകൃതിയും അതിന് അനുസരിച്ചു മാറും.
അതു കൊണ്ടു തന്നെ നമ്മളുടെ ജനനം നാലുകോടി മുതൽ പത്തുകോടി വരെയുള്ള സാധ്യതകളിൽ ഒന്നു മാത്രമായ ആകസ്മിക വിസ്മയമാണ്. അതു തലമുറകളുടെ ഒഴുക്കിൽ പെട്ടുവരുന്ന സഹസ്രകോടി ജീവത സാധ്യതയിൽ ഒന്നു മാത്രമാണ്. നമ്മളിൽ ആരും നമ്മുടെ മുതു മുത്തച്ഛൻമരെയോ മുത്തശ്ശിമാരേയോ ബയോളജിക്കൽ അച്ഛനെയെ അമ്മയെ തിരഞ്ഞെടുക്കുന്നില്ല.
അതു കൊണ്ടാണ് ഓരോ മനുഷ്യരും അദ്വിതീയരാകുന്നത്. Every human being is unique.
ഒരു മനുഷ്യൻ അദ്വതീയനായിരിക്ക തന്നെ സാമൂഹിക ജീവിയാണ്. ജന്മനായുള്ള വ്യക്തി വൈഭങ്ങളും ഭക്ഷണവും ഭാഷയും സാമൂഹിക സാഹചര്യങ്ങളും ചേർന്നാണ് മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ സൃഷ്ടിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ചു മാറുവാനുള്ള കഴിവ് മനുഷ്യനുണ്ട്. അതു കൊണ്ടാണ് കാല ദേശാതിർക്കപ്പുറം പ്രയാണം (migration ) ചെയ്തു മനുഷ്യന് പ്രണയിക്കാനും ജീവിക്കുവാനുമൊക്കെ കഴിയുന്നത്
ജന്മ വാസനകളെയും സാമൂഹിക സാഹചര്യങ്ങളെയും ഒരു വലിയ പരിധി വരെ നിയന്ത്രിക്കുന്നത് കാലവും ദേശവും നിലനിൽക്കുന്ന പ്രകൃതിയാണ്. ഉദാഹരണത്തിന് കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഭൂപ്രദേശത്തു കുരുമുളക് ഇല്ലായിരുന്നുവെങ്കിൽ ഇവിടെ ജനിക്കുന്ന മനുഷ്യരുടെ ജീൻപൂൾ വ്യത്യസ്ത്തമായിരിക്കും.
ഇവിടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള ആളുകൾ കുരുമുളകിന് വേണ്ടി വന്നു ഇവിടെയുള്ള സ്ത്രീകളുമായി സംഭോഗം നടത്തിയല്ലെങ്കിൽ ഈ ഞാനും നമ്മളും ഒരു പക്ഷേ ഉണ്ടാകില്ലായിരുന്നു. മലയാളികളുടെ ജീൻപൂൾ തേടിപ്പോയാൽ അതു ഈജിപ്റ്റിലും സിറിയയിലും ഇറാക്കിലും ഇറാനിലും ലെബനോനിലുംജോര്ദാനിലും സുഡാനിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ എത്തും. മലയാളിയുടെ ജീൻപൂൾ പണ്ടേ ആഗോളവൽക്കരിക്കപെട്ടതാണ്. അതുകൊണ്ടായിരിക്കും മലയാളികളികൾക്ക് ലോകത്തു എവിടെപ്പോയി ജീവിക്കുവാനും കഴിയുന്നത് !
അങ്ങനെ ജന്മ വാസനകൊണ്ടും സാഹചര്യങ്ങൾ കൊണ്ടും അതിന് രണ്ടിനും നിതാന്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് നമ്മളെ രൂപപെടുത്തുന്നത്. ഭക്ഷണവും ഭാഷയും പ്രകൃതിയും മനുഷ്യനും മനുഷ്യ നിർമ്മിത സമൂഹവും തമ്മിലുള്ള താദാത്മ്യ സംയോഗത്തിൽ നിന്നുണ്ടാകുന്നതാണ്. ഇങ്ങനെയുള്ള ആകസ്മിക വിസ്മയ മനുഷ്യ ജീവിതങ്ങളിൽ ഒന്നു മാത്രമാണ് നമ്മളെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞാൽ നമ്മൾ ഭൂമിയുടെ ഉപ്പാകും.
അങ്ങനെ ദേശ -കാല അതിർത്തികൾക്ക് അതീതമായി ഭൂമിയും പ്രകൃതിയും ജീവനെയും ജീവ ജാലങ്ങളെയും ജീവന്റെ ഓരോ തുടിപ്പിനെയും തിരിച്ചറിയാൻ കഴിഞ്ഞാൽ മനുഷ്യന് ജീവിതം അവർ തെരെഞ്ഞടുത്തു നിർമ്മിക്കുന്ന ജീവിത ബോധമാകും. ജീവന് നിദാനം ഭൂമിയും അതിലെ പ്രകൃതിയും കാലാവസ്ഥയുമാണ്. ജീവൻ നമ്മൾ ഉളവാക്കുന്നില്ല. ജനനവും. പക്ഷേ ജീവനിൽ നിന്ന് ജീവിതമുണ്ടാക്കാൻ മനുഷ്യനു കഴിയും.
ഈ ജീവിത ബോധങ്ങളും ബോധ്യങ്ങളും അതിൽ നിന്നുള്ള തിരഞ്ഞെടുപ്പുകളും ഒരു വലിയ പരിധി വരെ സാമൂഹിക -സാമ്പത്തിക -സാംസ്‌കാരിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. തലച്ചോറിന്റ വിവിധ പ്രവർത്തനങ്ങൾ ശരീരം ഏകോപിപ്പിച്ചു ഭാഷയും ഭാവനയും ചിന്തകളും വികാര വിചാര വിവേകങ്ങളുമുണ്ടാകുന്നതിനെയാണ് നമ്മൾ പൊതുവെ മനസ്സ്‌ എന്ന് പറയുന്നത്. തലച്ചോറിൽ ഓർമ്മകൾ ഉളവാകുന്നത് കണ്ടും കെട്ടും തൊട്ടും മറ്റു മനുഷ്യരെയും സമൂഹത്തെയും മനസ്സിൽ ആഗീകരിക്കുമ്പോഴാണ്. ഓർമ്മയും അതിനുള്ള മനസ്സുമില്ലെങ്കിൽ മനുഷ്യൻ ഇല്ല.
മനുഷ്യൻ എന്നത് ഓരോ മനുഷ്യന്റെ മനസ്സും സമൂഹമായി ഇണചേർന്നുണ്ടാകുന്ന സ്വയ ബോധമാണ്. നമ്മൾ ഓരോരുത്തരും കാലവും ദേശവും മറ്റു മനുഷ്യരും ഒത്തു ചേർന്നു ഒരുക്കുന്ന സ്വയ ബോധമാണ്. പക്ഷേ മനുഷ്യന്റെ സ്വയ ബോധം മറ്റു മനുഷ്യരെയും കൂടി ആശ്രയിച്ചിരിക്കും. അതാണ് no man is an island എന്ന് പറയുന്നത്.
നീയെല്ലെങ്കിൽ ഞാൻ ഇല്ല. നീയും ഞാനും ഇല്ലെങ്കിൽ നമ്മളില്ല. നമ്മളിലില്ലങ്കിൽ ഞാനില്ല. നീയും ഞാനും നമ്മളും ഒന്നു തന്നെയാണ്. നമ്മൾ നമ്മൾക്കും അപ്പുറമുള്ള കാലദേശപ്രക്രതിയിലെ നൈരന്ത്യരത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ബോധ തലങ്ങളെ തൊടുമ്പോഴാണ് തൗത്വമസി , അഹം ബ്രമ്മാസ്മി എന്ന സർവ്വപ്രപഞ്ച ബോധം നമ്മളെ കാലാതിവർത്തിയായ മനുഷ്യരാക്കുന്നത്.
അങ്ങനെ മനുഷ്യരെ അറിവാൻ തുടങ്ങിയാൽ നമ്മൾ ജീവിതത്തെ വേറിട്ടു കാണുവാൻ തുടങ്ങും. ജനനത്തെയും ജീവിതത്തെയും മരണത്തെയും ഒരു വേറിട്ട വേർപാടിൽ കാണുവാൻ കഴിയും. ഒരു ഡിറ്റാച്ചുമെന്റോടെ.
അങ്ങനെയുള്ളവർക്കു ലിംഗ ജാതി മത ഭാഷാ ദേശ ഭേദങ്ങൾക്ക് അതീതമായി മനുഷ്യനെയും മനസ്സിനെയും തിരിച്ചറിഞ്ഞു ആദ്യമായും അന്ത്യമായും ജീവന്റെ ഒഴുക്കിൽപെട്ട എല്ലാ മനുഷ്യനെയും പ്രകൃതിയുടെ ജീവന്റെ തുടിപ്പായി തിരിച്ചറിവാൻ സാധിക്കും.
അങ്ങനെയുള്ള അറിവുകളും തിരിച്ചറിവുകളുമുണ്ടാകുമ്പോൾ നമ്മൾ ജീവനിൽ നിന്ന് ജന്മ പരിമിതികളെ അതിജീവിച്ചു ജീവിതം മെനെഞ്ഞു എടുത്തു ആഘോഷിക്കുന്നത്.
ജീവിതത്തെ ജീവനോപാധി മാത്രമായി ചുരുക്കുമ്പോൾ ജീവിതത്തിലെ നിറങ്ങളും നിറവുകളും നിനവുകളും മാഞ്ഞുപോയി ജീവിതം എന്ന ആകസ്മിക വിസ്മയത്തെ ആഘോഷിക്കാൻ പലപ്പോഴും മറന്നു പോകും.
When livelihood takes precedence over living. And when living here and now takes precedence over life, we end up chasing means of livelihood and legitimation thereof.
When livelihood options get established and institutionalized we call it a career and career options.
When we run after career status, money and fame, life become a rat-race devoid of a larger sense of purpose of life beyond yourself, time and space. Life itself become a set up of routine habits. Then you never make love. You do sex as a routine habit !
സ്നേഹവും ഭോഗവും സംഭോഗവും ഉപഭോഗവും ജോലിയും ജീവനോപാധിയും എല്ലാം ഒരു നിയന്ത്രത ശീലമായി ജീവിക്കും. റൂട്ടീൻ ജീവിതത്തിൽ ജോലികളിൽ ഒരേ റൂട്ടിൽ ഓടുന്ന പ്രോഗ്രാം ചെയ്ത ഓട്ടോമേറ്റഡ് വാഹനങ്ങളായി മാറുമ്പോൾ ജീവിതം അന്വഷണമറ്റ യാത്രയാകും.
എല്ലാ അറിവുകളും തിരിച്ചറിവും കൊണ്ടു നമ്മളെയും ഭൂമിയെയും മനുഷ്യരെയും അന്വഷിച്ചുള്ള അനുസ്യൂത യാത്രയാണ് ജീവിതം. ഈ ജീവിതം തന്നെ ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ഒരു തുള്ളി മാത്രമാണ്. നമ്മൾക്കു വീണ്ടും വകതിരിവിൽ വിവേക ബോധമുണ്ടാകുമ്പോഴാണ് നമ്മൾ ഒരേ സമയം ജ്ഞാന യോഗിയും കർമ്മയോഗിയുമാകുന്നത്. അങ്ങനെയുള്ളവർ സര്ഗാത്മകതയും ക്രിയാത്മകതയും മനസ്സാ വാചാ കർമ്മണാ പ്രകാശിപ്പിച്ചു മനസ്സിനെയും മനുഷ്യനെയും സാഹചര്യങ്ങളെയും മാറ്റും.
പല തരം മനുഷ്യർ ഉണ്ട്. ബഹു ജനം പല വിധം. എന്നാൽ പലപ്പോഴും രണ്ടു തരം മനുഷ്യരെകാണുവാൻ സാധിക്കും. ഒന്നാമത്തെ കൂട്ടർ ബഹു ഭൂരിപക്ഷമാണ്. അവർ അവർ വളർന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിച്ചു മരിക്കും. സാഹചര്യങ്ങളാണ് അവരുടെ ജീവിതത്തെ നിർണ്ണയിച്ചു നിയന്ത്രിക്കുന്നത്. രണ്ടാമത്തെ കൂട്ടർ വളരെ ചെറിയ ന്യൂന പക്ഷമാണ് അവർ മനസ്സിനെയും മനുഷ്യനെയും അറിഞ്ഞു മാറ്റമുണ്ടാക്കി സാഹചര്യങ്ങളെ അതിജീവിച്ചു പുതിയ സാഹചര്യങ്ങളെയുളവാക്കും അല്ലെങ്കിൽ നിമിത്തമാകും . Hence we say wo/man makes his or her destiny.
ജീവിതത്തിൽ തിരെഞ്ഞെടുപ്പുകൾ നടത്താൻ സ്വയം കണ്ടെത്തേണ്ടതുണ്ട്‌. സ്വന്തം രുചികളും അഭിരുചികളും ഉള്ളും ഉൾകാഴ്ച്ചകളും ഇഷ്ടവും ഇഷ്ട്ടക്കേടുകളും ശരീരവും മനസ്സും നമ്മുടെ ഉള്ളിന്റെ ചരിത്രവും.
പിൻ നോട്ടങ്ങളും മുൻ നോട്ടങ്ങളും പാർശ്വ നോട്ടങ്ങളും നമ്മുടെ അനുഭവത്തിലുള്ള കണ്ടറിവിനെയും കേട്ടറിവിനേയും കൊണ്ടറിവാക്കും., അഭിരുചികളും കാഴ്ച്ചകളും കാഴ്ച്ചപാടുകളും സ്ഥായിയായുള്ള ഒരു സ്റ്റാറ്റിക് അവസ്ഥയല്ല. അനുഭവങ്ങളും അനുഭവ പരിസരങ്ങളും മാറുമ്പോൾ അഭിരുചികളും മാറാം.
What we see depends on where do we stand and how do you see and sense. Experiences make and unmake us through the flow of senses, mind and memories.
ജീവിതത്തിൽ സ്വയമറിഞ്ഞും മറ്റുള്ള മനുഷ്യരെ അറിഞ്ഞും തിരിച്ചറിവിൽ നമ്മൾക്ക് ജീവിതത്തിൽ തീരുമാനങ്ങളും വഴികളും കൂട്ടും കൂട്ടാളികളെയും ജോലിയുമൊക്കെ തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയെയാണ് ഞാൻ ലൈഫ് ചോയ്സ് തിയറി എന്ന് പറയുന്നത്.
അതു കരിയറിന് അപ്പുറമുള്ള ജീവിത വീക്ഷണമാണ്. Wo/man is all about the choices she or he makes and unmake.
ശേഷം അടുത്തതിൽ
ജെ എസ് അടൂർ

No comments: