Sunday, February 23, 2020

സംഘബലം എങ്ങനെയാണ് ഇങ്ങനെയായത്? 1


മിക്കവാറും എല്ലാ മനുഷ്യരും ജനിച്ചു വളരുന്നത് ഒരു സാമൂഹിക സാഹചര്യത്തിലാണ്. അങ്ങനെയുള്ള സാമൂഹിക സാഹചര്യത്തിലെ ആചാര വിചാരങ്ങളും വിശ്വാസങ്ങളും ശരി തെറ്റുകളും ഏതാണ്ട് നാലു വയസ്സോടെ കുട്ടികൾ മനസ്സിലാക്കി മസ്തിഷ്ക ഓർമയുടെ അടിസ്ഥാനമാക്കും
ജനിച്ചു വളരുന്ന വീട്ടിലെ ജാതി മത രാഷ്ട്രീയ വിശ്വാസങ്ങളാണ് കുട്ടികളെ ആദ്യം സ്വാധീനിക്കുന്നത്. ഇന്ത്യയിലും ലോകത്തു ഒരു പാട് സ്ഥലങ്ങളിലും അതിൽ ഏറ്റവും പ്രധാനമായി മനസ്സിൽ ആദ്യമായി കയറുന്നതാണ് ദൈവ വിശ്വാസവും മത സമുദായ വിശ്വാസങ്ങളും ലിംഗ ബോധ ധാരണകളും.
അതു ആദ്യമായി അടയാളപ്പെടുത്തി സ്വത ബോധവും മത -സമുദായ ബോധവും ഭാഷ സംസ്കാര വാക്കുകൾ കൊണ്ടുള്ള പേരിടലിലാണ്. അന്ന് തൊട്ട് നിങ്ങൾ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും നിങ്ങളെ ഒരു ജാതി -മത സമുദായം ഏറ്റെടുക്കും.
മനുഷ്യൻ സാമൂഹിക ജീവിയായി സംഘബലത്തിൽ ജീവിക്കുന്നത് അതിജീവനത്തിന് കൂടിയാണ്. അതു ഏതാണ്ട് എഴുപതിനായിരം കൊല്ലം മുമ്പ് നടന്നുവെന്ന് കരുതുന്ന ചിന്ത വിപ്ലവതോട്‌ തുടങ്ങിയതാണ്. അതു കഴിഞ്ഞു ഏതാണ്ട് 12000 കൊല്ലങ്ങൾ മുമ്പ് ഉണ്ടായി എന്നു കരുതുന്ന കാർഷിക വിപ്ലവം മനുഷ്യന്റെ സംഘബലത്തിലുണ്ടായി വളർന്നതാണ്.
സാമൂഹികവൽക്കരണത്തിലൂടെയാണ് മനുഷ്യൻ ഭക്ഷണവും ഭാഷയുമെല്ലാം അറിഞ്ഞു അതാതു സമൂഹത്തിൽ ആ കാലഘട്ടത്തിലുള്ള വസ്ത്രധാരണവും നാട്ടു നടപ്പുമെല്ലാം അഗീകരിക്കുന്നത്. സമുദായ ബോധത്തിന്റെയും (community consciousness )കൂട്ടഓർമ്മകളുടെയും (collective memory )ഭാഗമായി മനുഷ്യൻ ഒരു ഭാഷ -സംസ്കാര, വിശ്വാസ ലെൻസിൽ കൂടെയാണ് പിന്നീട് മനുഷ്യരെയും പ്രകൃതിയെയുംമെല്ലാം മനസ്സിലാക്കുന്നത്.
അങ്ങനെ മത -സമുദായ -സാമൂഹിക ഫിൽറ്ററുകൾ മനസ്സിലെ ആദ്യ ഓർമ്മയുടെ അടിസ്ഥാനത്തിൽ പ്രതിഷ്ഠിച്ചു വിശ്വാസ ആചാരങ്ങൾ അടിസ്ഥാന അസ്തിത്വ ബോധത്തിന്റെ തന്നെ ഭാഗമാകുന്നത്. അങ്ങനെ സമുദായവും മതവുമൊന്നും ഇല്ലാതെ ഒരു ജീവനായി പിറന്നു വീഴുന്നവരുടെ പുക്കിൾകോടി ബന്ധം വേർപെടുന്നത് ജീവിതം തുടങ്ങുന്നത് തന്നെ എന്തെങ്കിലും ഒരു മത സമുദായധാരയിലാണ്. പിന്നെ മരിച്ചു കഴിഞ്ഞാലും മത ആചാര വിശ്വാസ സമുദായ ധാരയിൽ നിന്ന് പുറത്തുപോകുവാൻ മിക്കവാറും മനുഷ്യർക്ക് പ്രയാസമാണ്.
എല്ലാ മതങ്ങളും സംഘബലത്തിലൂടെയാണ് വളർന്നത്. സംഘബലത്തിലൂടെയാണ് മനുഷ്യൻ അധികാരം വ്യപാര വിനിമയങ്ങൾ നടത്തുന്നത്. സംഘ ബല ബന്ധങ്ങളാണ് അധികാരം വളർന്നു പല രീതിയിലുള്ള ബന്ധനങ്ങളിലൂടെ മനുഷ്യന്റ ചിന്തക്കും ജീവിത രീതികൾക്കും പരിധികൾ നിർണ്ണയിക്കുന്നു
അങ്ങനെ 'നമ്മളും ' ' അവരും ' എന്ന ദ്വിന്ദ വിചാരങ്ങളിൽ binaries ) മനുഷ്യരുടെ ലിംഗവും ജാതിയും മതവും ഭാഷയുമെല്ലാം "സ്വത 'ബോധത്തിലൂടെകാണുവാൻ പഠിപ്പിക്കും.
അങ്ങനെയുള്ള 'നമ്മളും ' (we ) 'അവരും ' (them) എന്ന വിചാരത്തിൽ നിന്നാണ് എല്ലാ അടയാളപ്പെടുത്തലും അധികാര പ്രയോഗങ്ങളും വിവേചന രീതികളുമുണ്ടാകുന്നത്. മിക്കവാറും മനുഷ്യർ ' നമ്മളും ' 'അവരും ' എന്ന അടിസ്ഥാന ദ്വിന്ദത്തിൽ നിന്നാണ് മറ്റു മനുഷ്യരെ 'അപരർ '(other ) എന്ന് ചിന്തിക്കുന്നത്. അങ്ങനെയുള്ള "അപരവൽക്കരണത്തിലൂടെ (othering )യാണ് മനുഷ്യൻ മറ്റു മനുഷ്യരെ സംശയത്തോടും പിന്നെ ശത്രുതയോടും കാണുവാൻ പഠിക്കുന്നത്
സമുദായം സമൂഹവും പിന്നെ സമൂഹം അധികാര പ്രയോഗ മൊത്ത വ്യപരമാകുമ്പോൾ അതു രാജ്യമാകും. രാജ്യം ഭരിക്കുന്നത് അധികാരത്തിന്റെ സാധുതയിലാണ്. ആ സാധുതയിൽ അടിസ്ഥാനമാക്കിയ ബലപ്രയോഗങ്ങളിലാണ്. അതിനുള്ളിൽ ജീവിക്കുവാനുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാന ജീവിത സുരക്ഷയും എന്ന ഉടമ്പടിയിലാണ് ഭരണം നിലനിൽക്കുന്നത്.
ഓരോ അധികാര സ്വരൂപങ്ങൾക്കുമുള്ള അധികാരയുക്തി വിശ്വാസങ്ങൾ ൾ അതിന്റെ നിലനിൽപ്പിനു ആവശ്യമാണ്. ഏതാണ്ട് ഇരുപതാം നൂറ്റാണ്ട്വരെ അങ്ങനെയുള്ള അധികാര സ്വരൂപത്തിന്റ പരമാധികാര ശ്രോതസ്സ് ദൈവമന്ന വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. അതിന് മാറ്റം വന്നു തുടങ്ങിയത് ഫ്രഞ്ച് വിപ്ലവം മുതലാണ്.
എല്ലാ വലിയ അമ്പലങ്ങളും വലിയ പള്ളികളും ആരാധന സ്ഥലങ്ങളും അധികാര രാഷ്ട്രീയതിന്റെ അടയാളങ്ങളാണ്. കാരണം ആണ് തിയോളേജി ആയിരിന്നു ഐഡിയോലജി. ചോദ്യങ്ങൾൾക്കും അപ്പുറമുള്ള ശക്തി വിശ്വാസത്തിൽ അടിസ്ഥാനമാക്കിയാണ് സംഘടിത അധികാരം മനുഷ്യനെ വരുതിയിലാക്കിയത്. ദൈവത്തെ ചോദ്യം ചെയ്യാനാവില്ല. അതു കൊണ്ടു ദൈവത്തിന്റെ പ്രതിപുരുഷനായ രാജാവിനെയും ചോദ്യം ചെയുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള 'infallible 'യുക്തിയിലാണ് രാജാക്കന്മാർ പൊന്നു തമ്പുരാന്മാരായതും. അധികാരത്തിന്റെ വിദ്വാൻമാരും ദൈവത്തിന്റെ അധികാര ദലാൽമാരായ പുരോഹിത വർഗ്ഗം ' തിരു മേനി 'മാരായത്.
ഫ്രഞ്ച് രാഷ്ട്രീയ വിപ്ലവത്തെ തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ വിജ്ഞാന യുക്തി വിപ്ലവങ്ങൾക്ക് ആധാരം പുസ്തങ്ങളും അതു അച്ചടിക്കുന്ന സാങ്കേതിക വിദ്യയുമാണ്. പ്രിന്റിംഗ് പ്രസ് എന്ന സാങ്കേതിക കുതിച്ചു ചാട്ടത്തിലാണ് അക്ഷരങ്ങളും അറിവും ചിന്തകളും ഭാഷയുടെ പ്രസരണത്തിലൂടെ ആഗോളവൽക്കരിക്കപ്പെട്ടത്. അച്ചടിയന്ത്രവും പിന്നെ കപ്പൽ യാത്രയുടെ വികസനവുമാണ് ചിന്തകളെ കാല ദേശങ്ങൾക്കപ്പുറം പ്രചരിപ്പിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉടലെടുത്ത ചിന്താ വിജ്ഞാന ധാരകൾ ലോകത്തിൽ കൊളോണിയൽ അധികാരത്തിന്റെ കപ്പലുകളിൽ പലയിടത്തും ഇറങ്ങി. അക്ഷരങ്ങളും അതു അച്ചടിക്കുന്ന അച്ചുകൂടങ്ങളും ആളുകളും എല്ലാം കപ്പലിറങ്ങി. കൊച്ചിയിലും കൊല്ലത്തുമെല്ലാം. അതിന് കാരണം സ്റ്റീമും സ്റ്റീലും അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വികസനവും അതു നിയന്ത്രിച്ചു ഭരണം കയ്യാളിയ കൊളോണിയൽ ഭരണവുമാണ്. ഭരണം ഭക്ഷണത്തെയും ഭാഷയെയും നിർണ്ണയിച്ചു വികസിപ്പിച്ചു മനുഷ്യരെ വരുതിയിലാക്കുന്നത്.
നമ്മൾ ഇന്നറിയുന്ന ഭക്ഷണങ്ങളും ഭാഷ ഭാഷ്യമെല്ലാം ഭരണ അധികാര തണലിൽ വളർന്നതാണ്. അധികാര ഭരണം എന്നും പിടിമുറുക്കുന്നത് ആറു കാര്യങ്ങളിലാണ്. ഭക്ഷണം. ഭാഷ, സാങ്കേതിക വിന്യാസം, ആയുധ ബലം. സംഘ സാധുത, സാമ്പത്തിക വിനിമയ ബലം. ഇത് സാധ്യമാക്കുന്നത് നിയമ വ്യവസ്ഥയിലൂടെയാണ്. ആ നിയമ വ്യവസ്ഥയുടെ ആധാര ശില ഏതണ്ട് 5000കൊല്ലത്തോളം ദൈവവും മതവുമായിരുന്നു. മിക്കവാറും ഭരണകൂട്ടങ്ങൾ തിയോക്രസികളായിരുന്നു.
അതുകൊണ്ടു തന്നെ ഒരു പരിധിവരെ വലിയ എല്ലാ യുദ്ധങ്ങളും ദൈവത്തിന്റെ പേരിലായിരുന്നു. 1096 ൽ തുടങ്ങിയ ക്രൂസേഡ്1291 ഇൽ അവസാനിച്ചപ്പോൾ ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ കൊന്നു തള്ളിയത് 17 ലക്ഷം പേരെ. അതായത് അന്ന് അവിടെ ജീവിച്ചിരുന്ന മനുഷ്യരിൽ വളരെ ഗണ്യമായ സംഖ്യ.
മതങ്ങൾ അധികാര രാഷ്ട്രീയ യുക്തിയുടെ ഭാഗമായാണ് വളർന്നത്. എല്ലാ മതങ്ങളും അധികാരത്തിന്റെ തണലിൽ കുതിരപ്പുറത്തു വാളും പരിചയയൂടെയോ അല്ലെങ്കിൽ കപ്പലിലിലെ പീരങ്കിയുടെ ബലത്തിലോയാണ് ലോകത്തു പടർന്നത്. അതില്ലെങ്കിൽ സാമ്പത്തിക രാഷ്ട്രീയ ബലത്തിൽ. ഇതൊന്നും ഇല്ലാതെ ഒരു മതവും ലോകത്തു വ്യാപിച്ചിട്ടില്ല. കാരണം മതങ്ങൾ രാഷ്ട്രീയ ഐഡിയോളജികളായാണ് ആയുധ ബലത്തിലും സാങ്കേതിക -സാമ്പത്തിക വ്യാപാര ബലത്തിലും സഞ്ചരിച്ചത്.
മിക്കവാറും മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും യുദ്ധങ്ങളുടെ കഥകൾ കൂടിയാണ്. കാരണം മത അധികാരങ്ങൾ ' നമ്മളും ', അവരും ' മായി വേർതിരിച്ചു ശത്രു ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായാണ് യുദ്ധങ്ങളെ സാധൂകരിച്ചത്. യുദ്ധങ്ങളിൽ നിന്നാണ് മനുഷ്യൻ സമാധാനത്തിനായി കാംക്ഷിച്ചത്.
ഈ യുക്തികൾക്ക് മാറ്റം സംഭവിച്ചത് പതിനേഴാം നൂറ്റാണ്ടു മുതലുണ്ടായ ശാസ്ത്ര സാങ്കേതിക വികസനം ചിന്ത -വിജ്ഞാ വിപ്ലവങ്ങൾക്ക് നിമിത്തമായപ്പോഴാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റ അവസാന മുപ്പതു വർഷങ്ങളിൽ മാറ്റം കൂടുതൽ ദൃശ്യമായി
അതിന് ശേഷം ചരിത്രവും സമൂഹവും പുതിയ സംഘ ബല യുക്തികളായ മാറി.
അതു അടുത്തത്തിൽ
ജെ എസ് അടൂർ

No comments: