Tuesday, February 18, 2020

തൊട്ടു മുന്നിൽ ഒരു ആക്സിഡന്റ്

ഇപ്പോൾ തൊട്ടു മുന്നിൽ ഒരു ആക്സിഡന്റ്. പറക്കോട് ജംക്ഷനിൽ കൂടി അതിവേഗം ഓടിച്ചു വന്ന ബുള്ളറ്റ് മോട്ടർ സൈക്കിൾ റോഡിനരുകിൽ നിന്ന ഒരു പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചു.
ഉത്തരവാദിത്ത ബോധമില്ലതെ ലക്കും ലഗാനില്ലാതെ ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാർ അവർക്ക് മറ്റുള്ളവർക്കും വിനയാണ്. പലപ്പോഴും നൂറു കിലോമീറ്ററിലോ അതിലധികമോ സ്പീഡിൽ ഒരു റോഡ് മര്യാദയുമില്ലാതെ ബൈക്കിൽ ചീറ്റിപോകുന്നവരെ കാണാം. പലർക്കും ഹെൽമെറ്റ്‌ ഇല്ല.
പറക്കോട് ജംക്ഷനിൽ നിന്നവർ അവനെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവനും ആശുപത്രിയിലായേനെ.
പറക്കോട്ടുള്ള സുഹൃത്ത് ബിനു രാജ് തക്ക സമയത്തു ഇടപെട്ടു ആ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് റോഡപകടത്തിലാണ്. എല്ലാം രണ്ടു മണിക്കുറിലും കുറഞ്ഞത് ഒരാൾ. വർഷം 4500 പേരിൽകൂടുതൽ. നേരിട്ട് പരിചയമുള്ള പതിനഞ്ചു പേരെങ്കിലും. ഒരു ദിവസം പരിക്ക് പറ്റുന്നത് 100 പേർക്ക്. അതായത് ഏതാണ്ട് 38000 പേർക്ക്. അതിൽ പലതും ആജീവനാന്ത പ്രശ്നംമാകാറുണ്ട്.
കേരളത്തിൽ അത്യാവശ്യം എല്ലാവരെയും ഒരുമിപ്പിച്ചു ഒരു റോഡ് സേഫ്റ്റി നെറ്റ്വർക്ക് അത്യാവശ്യം. ഈ വർഷം സജീവമായി ചെയ്യുവാനുദ്ദേശിക്കുന്ന പ്രവർത്തന ലക്ഷ്യങ്ങളിലോന്നു.
ജെ എസ് അടൂർ

No comments: