Monday, February 24, 2020

സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഇന്ത്യയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചിലതിൽ മുന്നിൽ ആയതു കൊണ്ടാണ് കേരളം ഇക്കാര്യത്തിൽ മുന്നിലായത്. ആദ്യത്തെ നാല് സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളത്തിന്റെത് അന്തരാഷ്ട്ര തലത്തിൽ വിലയിരുത്താൻ തക്ക നേട്ടമാണ്. പക്ഷെ അഞ്ചാമത്തെ ലിംഗ സമത്വം മുതലുള്ള ലക്ഷ്യങ്ങളിൽ കേരളത്തിനു ഇനിയും മുന്നോട്ട് പോകാനുണ്ട്. അഞ്ചു മുതൽ പത്തു വരെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇനിയും നന്നാകേണ്ടതുണ്ട്. കേരളത്തിൽ വളർച്ചക്ക് ഒപ്പം അസമത്വങ്ങളും വർധിച്ചു. അതു എല്ലായിടത്തും ഉണ്ടാകുന്നതാണ്. എന്നാൽ പതിനൊന്നു തൊട്ടുള്ള സുസ്ഥിര വികസനങ്ങളിൽ പ്രശ്നം ഉള്ള സ്ഥലമാണ്.
ഈ വരുന്ന പത്തു കൊല്ലം കേരളത്തിനു സാകല്യമായ ഒരു സുസ്ഥിര കാഴ്ചപ്പാടും പദ്ധതികളും വേണം
ഏറ്റവും പ്രായം കൂട്ടുന്നവരുടെ സംസ്ഥാനമാകും. ഏറ്റവും കൂടുതൽ മെഡിക്കൽ ചിലവുള്ള സംസ്ഥാനം. ഏറ്റവും കൂടുതൽ കോസ്റ്റ് ഓഫ് ലിവിങ് ഉള്ള സംസ്ഥാനം. പരിസ്ഥിതി പ്രശ്‍നങ്ങളും കാലവസ്ത്ത വ്യതിയാനവും കൂടുതൽ ദുരന്ത സാധ്യതയുള്ള സംസ്ഥാനം. ഗൾഫ് ഇക്കോണമി പൂരിതമായി വളർച്ച മുരടിക്കുമ്പോൾ ഗൾഫിൽ ജോലി സാധ്യത കുറയും. ഗൾഫിൽ നിന്നുള്ള വരുമാനം കുറയും. നാണ്യ കൃഷികളിൽ നിന്നും. ഇന്ന് വാഹനങ്ങളുടെ എണ്ണം കൂടുകയും റോഡുകളുടെ വീതി കൂടാതിരിക്കുകയും ചെയ്യുന്നതോടെ റോഡപകട സാധ്യതകൾ കൂടുകയാണ്. സ്ത്രീകൾക്ക് നിയമം സഭയിലുള്ള പ്രാതിനിധ്യം വളരെകുറവ്. കൂടുതൽ അസമത്വങ്ങൾ വർഗീയതക്ക് വളം വെക്കാനുള്ള സാധ്യത. ഇതര സംസ്ഥാന തൊഴിലാകൾ ഇവിടെ സ്ഥിര താമസമാക്കിയാലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങൾ. അങ്ങനെ പുതിയ പ്രശ്‍നങ്ങൾ കേരളത്തിൽ കൂടുതൽ ദൃശ്യമാകും
അതു കൊണ്ടു തന്നെ ഇപ്പോഴുള്ള പ്രശ്ങ്ങളെ വസ്തുനിഷ്ട്ടമായി പഠിച്ചു അതിനു പരിഹാരങ്ങൾ തേടികൊണ്ടുള്ള പുതിയ സാകല്യ സുസ്ഥിര വികസന കാഴ്ചപ്പാടാണ് നമ്മൾക്ക് വേണ്ടത്.
അടുത്ത ദശകത്തിൽ ഏറ്റവും കൂടുതൽ ടെക്നൊളേജിക്കൽ കുതിച്ചു ചാട്ടമുണ്ടാകാൻ പോകുന്നത് ഫോസിൽ ഫ്യുവലിൽ നിന്ന് മറ്റു തരം ഊർജ ശ്രോതസ്ഉകളിലേക്കും ആർട്ടിഫിഷ്യൽ ഇന്റെലിജൻസിലേക്കും ഓട്ടമേഷനിലേക്കുമാണ്. റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് മാറ്റി കേരളത്തിൽ പുതിയ ടെക്നൊലെജി വികസന സാധ്യതകൾ ലോക തലത്തിൽ ഉയർത്തി ഏതാണ്ട് മുപ്പതു ലക്ഷം പുതിയ ജോലി സാധ്യതകൾ സൃഷ്ടിക്കുവാൻ സാധിക്കും എന്നാണ് എന്റെ കാഴ്ച്ചപ്പാട്. കേരളത്തിൽ, 2040 വരെയുള്ള ഒരു സാകല്യ സുസ്ഥിര വികസന കാഴ്ചപ്പാടാണ് വേണ്ടത്. അങ്ങനെയുള്ള ഒരു വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ഈ ദിശകത്തിന്റ ആരംഭത്തിൽ നമ്മൾ ചെയ്യണ്ടത്. ഇനിയും ആ കാര്യങ്ങളിലാണ് ഞാനും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നത
ജേ എസ് അടൂർ

No comments: