Saturday, April 4, 2020

കേന്ദ്ര സർക്കാർ 1.7 ലക്ഷം പാക്കേജ് നല്ലകാര്യമാണ്.

കേന്ദ്ര സർക്കാർ 1.7 ലക്ഷം പാക്കേജ് നല്ലകാര്യമാണ്. അങ്ങനെ ഒരു പാക്കേജ് വരുമെന്ന് നേരെത്തെ എഴുതിയപ്പോൾ ചിലർ എന്നെ സംഘിയാക്കി.
എന്തായാലും ഇതു പെട്ടന്ന് നടപ്പാക്കും എന്ന് പ്രത്യാശിക്കാം. കോവിഡ് പ്രതി സന്ധിയിൽ ഇന്ത്യയിൽ ഒരാൾക്കും ഭക്ഷണം ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല എന്ന ഉറപ്പ് ആശാവഹമാണ്.
ഇപ്പഴുളള പാക്കേജിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‍നം ഇല്ല. അവരിൽ തന്നെ ഒരുപാടു പേർക്ക് വീടോ ഭൂമിയോ ഇല്ല. റേഷൻകാഡില്ല. സ്ഥിരം അഡ്രസ് ഇല്ല. ബാങ്ക് അക്കൌണ്ട് ഇല്ല.
അവരിൽ പലരും കുടുങ്ങി കിടക്കുകയാണ്. പലരും നൂറു കിലോമീറ്ററുകൾ കണക്കിന് നടന്നു അവരുടെ സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളിൽ എത്തുവാൻ ഉള്ള പങ്കപ്പാടിലാണ്. അവർ കളക്റ്ററുമാരുടെയോ സർക്കാർ സംവിധാനങ്ങളുടെയോ ലിസ്റ്റിൽ ഇല്ലാത്ത പട്ടിണി പ്പാവങ്ങളായ ഇതര സംസ്ഥാന തോഡിലാളികളാണ് . അവർക്ക് വേണ്ടി അത്യാവശ്യം കാര്യങ്ങൾ എങ്ങനെ ചെയ്യും എന്ന് അത്യാവശ്യം ആലോചിക്കണം.
സംസ്ഥാന സർക്കാരുകളും സംസ്ഥാന ആരോഗ്യ പ്രവർത്തകാരും ജില്ല ഭരണ സംവിധാനവുമാണ് ഈ കോവിഡ് പ്രതിരോധത്തിന്റെ മുൻ നിരയിൽ. പക്ഷെ അവരുപോലും അവരുടെ കണക്കിനും സംവിധാനത്തിനു പുറത്തുള്ള ഇതര സംസ്ഥാനം തൊഴിലകളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ വച്ചിട്ടുണ്ടോ എന്ന് സംശയമാണ്
ഇങ്ങനെയുള്ള പ്രതിസന്ധിയിൽ എല്ലാ സംസ്ഥാന സർക്കാരും സജീവമാണ്. മുകളിൽ തൊട്ട് അടിസ്ഥാന തലം വരെ. കാരണം ഇതു സർക്കാരിന്റെയും അതിനെ നയിക്കുന്നവരുടെയും ബേസിക് ലെജിറ്റിമസി ലിറ്റ്മസ് ടെസ്റ്റാണ്. കേരളത്തിലും ഇന്ത്യയിലും മാത്രം അല്ല. ലോകം എമ്പാടും. എല്ലായിടത്തും സർക്കാരുകൾ സജീവമാണ്.
സാമാന്യം ഉത്തരവാദിത്ത ബോധമുള്ള ഒരു കേന്ദ്ര സർക്കാരിന് പാക്കേജ് പ്രഖ്യാപിക്കാതെ ഒരു നിവർത്തിയും ഇല്ല. അതു നേരത്തെ ശ്രമിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ആഴ്ചയിൽ പ്രഖ്യാപിക്കാമായിരുന്നു
എന്റെ അഭിപ്രായത്തിൽ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരുകളും ഫെബ്രുവരി 10നു തുടങ്ങേണ്ട സ്ക്രീനിങ്, ടെസ്റ്റ്‌ എല്ലാം മാർച്ച്‌ ആദ്യ വാരമാണ് തുടങ്ങിയത്. മാർച്ച്‌ രണ്ടാം വാരത്തോടെയാണ് ഇതിന്റ ഗൗരവം സർക്കാർ തലത്തിൽ പോലും ബോധ്യമായത്. പലരും ഇതിനെകുറിച്ച് ഡിസംബർ -ജനുവരി -ഫെബ്രുവരിയിൽ എഴുതിയിട്ടും അതിനെ വുഹാൻ വൈറസ് ആയാണ് കണ്ടത്. യൂറോപ്പിൽ ആളിപ്പടർന്നതോട് കൂടിയാണ് കാര്യങ്ങൾ കൈ വിട്ടു പോകുന്നുവെന്ന് പല സർക്കാരുകൾക്ക് മനസിലായത് . അപ്പോഴേക്കും ആദ്യ രണ്ടാഴ്ച്ച നഷ്ട്ടമായി.
കാര്യക്ഷമമായ, എല്ലാ പോളിസി മേക്കിങ്ങിനും പല ഘടകങ്ങൾ ഉണ്ട് . Situational Assessment and analysis , latest available data, evidence, specific identification of problems, possible solutions, resources mapping, resource availability, implementation options, operational plan, risk assessment / contingency plan. ഇന്ത്യയെപോലെ 130 കോടിയിൽ അധികം ജനങ്ങളും ഒരുപാടു സംസ്ഥാനങ്ങളമൊക്കെയുള്ള രാജ്യത്ത് സംസ്ഥാന സർക്കാരുകളുട അസ്സെസ്സ്മെന്റും ഡാറ്റായും പ്രൊപോസലുംമില്ലാതെ ഇങ്ങനെ ഒരു കാര്യത്തിൽ കേന്ദ്ര സർക്കാരിന് പോലും ഒരു സ്വിച്ച് ഇട്ടത്പോലെ ഉടനടി തീരുമാനം എടുക്കാൻ സാധിക്കില്ല അതാണ് സമയം എടുത്തത്.
യൂ എന്നിൽ ഉൾപ്പെടെ ഗവര്ണസ് അസ്സസ്മെന്റ് പോളിസി പ്രോസസ്സും അഡ്വക്കസിയും അയിരുന്നു കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലമായി ചെയ്തത്. ഏതാണ്ട് മുപ്പത്തി അഞ്ചോളം രാജ്യങ്ങളെ ഈ വിഷയങ്ങളിൽ ഉപദേശിച്ചിട്ടുണ്ട് . കേന്ദ്ര പ്ലാനിങ് കംമീഷണലിൽ അഞ്ചു കൊല്ലം വർക്കിങ് കമ്മറ്റിയിൽ പ്രവർത്തിച്ചത് കൊണ്ടു ഇന്ത്യയിലെ പോളിസി മേക്കിങ്നേകുറിച്ച് ധാരണയുണ്ട് .
ആ പരിചയം വച്ചാണ് പറഞ്ഞത് ഇന്ത്യയിൽ ഏറ്റവും വേഗം ഒരു പോളിസി പ്ലാനിംഗിനു രണ്ടാഴ്ച വേണം. കാരണം മറ്റു രാജ്യങ്ങളിൽ പലതിനെയും പോലെ ഇന്ത്യ ഒരൊറ്റ കമാൻഡ് ആൻഡ് കൺട്രോൾ ഗവർണൻസ് സിസ്റ്റമുള്ള യൂണിറ്ററി സ്റ്റേറ്റ് അല്ല.
കേന്ദ്രത്തിൽ ആരു ഭരിച്ചാലും സംസ്ഥാന സർക്കാരുകളുട ഫീഡ് ബാക്കും സഹകരണവും ഇല്ലാതെ ഇങ്ങനെയുള്ള ഒരു പോളിസിയും പ്ലാൻ ചെയ്യാൻ സാധിക്കില്ല.
കേന്ദ്ര സർക്കാർ പാക്കേജ് ചെയ്യും എന്നു പറഞ്ഞപ്പോൾ പലർക്കും സംശയം ആയിരുന്നു..

No comments: