Wednesday, October 23, 2019

ചിലകുന്നുംപുറ ചാരിറ്റി വിചാരങ്ങൾ .


ഫിറോസ് കുന്നും പറമ്പിൽ എന്ന ചെറുപ്പക്കാരനെ അറിയില്ല .ആരും നന്മ മരങ്ങൾ ആണെന്നും കരുതുന്നില്ല .മനുഷ്യരെല്ലാരും ഗുണ ദോഷ സമ്രിശമുള്ള കരുണയും കാമവും ക്രോധ ലോഭ മോഹങ്ങൾ പല അളവിലുള്ള സാമൂഹിക ജീവികളാണ് .
അയാൾ മറ്റുള്ളവരുടെ സംഭാവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചു മാരക രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുക്കുന്ന ഒരാൾ ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് മന്നസ്സിലാകുന്നത് .അങ്ങനെ അധികം വിദ്യാഭാസമോ സാമ്പത്തിക പ്രിവിലേജോ ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ മതിപ്പ് തോന്നിയിരുന്നു .
കാരണം ഒരു വ്യക്തിക്ക് ഉൾവിളിയും അതുപോലെ ഒരാളുടെ പ്രശ്‌നം ഉള്ളിൽ തട്ടിയറിഞ്ഞു ഒരു മാനവിക ഐക്യ ദാർഢ്യം എന്ന ഉൾപ്രേരണയാലാണ് മനുഷ്യർക്ക് സഹജീവികളോട് കാരുണ്യം എന്ന വികാരമുണ്ടാകുന്നത് . ഇതിനെകുറിച്ച് വിവരിക്കുന്ന The Art of Giving : A socio -historical perspective എന്ന എന്റെ ലേഖനം മുമ്പ് ഞാൻ പ്രസിദ്ധീകരിച്ച Social Action : An Indian Panorama എന്ന പുസ്തകത്തിലുണ്ട് .ബുദ്ധ മതത്തിലും , ഹിന്ദു ധാര്മികതയിലും -കരുണ എന്നതും കാരുണ്യ എന്നതും ബൈബിളിലെയും യഹൂദ -ഗ്രീക്ക് പാരമ്പര്യങ്ങളിലെ ചാരിറ്റിയും ഖുറാനിലെ സക്കാത്തും/സാദക്കാത്തും ഇടത് പക്ഷ ചിന്താഗതിയിലെ സോളിഡാരിറ്റി എന്നതും എല്ലാം ഹ്യൂമൻ എമ്പതി എന്ന വികാര വിചാരങ്ങളിൽ നിന്നാണ് .ഹ്യൂമൻ എമ്പതിയാണ് എല്ലാ കാരുണ്യ പ്രവർത്തനങ്ങൾക്കും നിദാനമെങ്കിൽ ഹ്യൂമൻ ഡിഗ്നിറ്റിയാണ് എല്ലാ മനുഷ്യ അവകാശ പ്രവർത്തനങ്ങളുടെയും നിദാനം .
ഇവ രണ്ടും ഒരുമിച്ചു കൊണ്ട്പോകുന്ന ഒരു സൊഷ്യൽ -പൊളിറ്റിക്കൽ എത്തിക്‌സോടെ അതിന്റ പൊളിറ്റിക്കൽ ഇക്കോണമി കഴിഞ്ഞ മുപ്പത് കൊല്ലമായി മനസ്സിലാക്കുവാൻ ശ്രമിക്കുന്ന ഒരെളിയ പ്രവർത്തകൻ എന്നതിലാണ് ഈ കുറിപ്പ് .
ഹ്യൂമൻ എമ്പതി കാരണമാണ് കേരളത്തിലെ ജനങ്ങൾ ആരും പറയുകയോ നിര്ബന്ധിക്കുകയോ ചെയ്യാതെ ആയിരകണക്കിന് കോടികൾ മുഖ്യ മന്ത്രിയുടെ ദുരിത്വാശ്വസ നിധിയിലേക്ക് കൊടുത്തത് .അത് കേരളത്തിൽ മാത്രമല്ല ലോകത്തു എല്ലായിടവും ഒരുപാട് മനുഷ്യർ പ്രകൃതി ദുരന്തങ്ങളാൽ കഷ്ടംപെടുമ്പോൾ ഇത് എനിക്കും സംഭവിക്കാം എന്ന വികാര വിചാരങ്ങളിൽ നിന്നാണ് മനുഷ്യൻ ദാനം ചെയ്യുന്നത് .എല്ലാമനുഷ്യർക്കും ദാനം കൊടുക്കണം എന്ന് എപ്പോഴും തോന്നാറില്ല .എന്നാൽ ഒരു നീതി നിഷ്ട്ട സമൂഹത്തിൽ സാമ്പത്തിന്റ റീ ഡിസ്ട്രിബൂഷൻ മാനവിക ക്ഷേമത്തിന് വേണമെന്ന സാമൂഹിക രാഷ്ട്രീയ മൂല്യ വ്യവസ്ഥ മത സംഹിതകളുടെ കോർ സോഷ്യൽ എത്തിക്സ് ആകുന്നത് .ഹിന്ദു മതത്തിലേ 'ദാന ധർമങ്ങളും ' ,പുതിയ നിയമത്തിലെ ദശാംമശവും , ഇസ്ലാമിലെ 'സാദക്കാത്തും 'എല്ലാം വോളിന്ററി നികുതി വ്യവസ്ഥകളാണ് .അത് പിന്നീട് പാരമ്പര്യമായി .സർക്കാർ സ്ഥാപനവൽക്കരിച്ചപ്പോൾ പൊതു നന്മക്കും സുരക്ഷക്കും അതുപോലെ നികുതി ഈടാക്കി തുടങ്ങി .
പ്രശ്നം ഇങ്ങനെയുള്ള ഹ്യൂമൻ എമ്പതി യിൽ തുടങ്ങിയ മാനവിക പ്രവർത്തനങ്ങൾ സ്ഥാപനവൽക്കരിക്കപ്പെടുമ്പോഴാണ് .എല്ലാ സ്ഥാപന താല്പര്യങ്ങൾക്കും സെല്ഫ് പ്രിസെർവേഷനും നിലനിൽപ്പും ലെജിറ്റിമസിയെല്ലാം താല്പര്യങ്ങളാണ് .സാമൂഹ്യ സംഘടനയാണെങ്കിലും മത സംഘടനകൾ ആണെങ്കിലും ഏത് സ്ഥാപനവല്കൃത മനുഷ്യ വ്യവഹാരങ്ങളും നിലനിൽക്കുന്നത് നാലു ഘടകങ്ങളിലാണ് .ഒന്ന് ' ഐഡിയൽ ' (അത് സാമൂഹികമോ , രാഷ്ട്രീയമോ സാമ്പത്തികമോ ആകാം ). രണ്ടു . ഐഡന്റിറ്റി (ഇത് പല ഘടകങ്ങൾ കൂടിയുണ്ടാകുന്ന സാമൂഹിക സ്വത പ്രതിശ്ചായയാണ് ) .മൂന്ന് . ഇൻസെന്റീവ് . കാര്യങ്ങൾ എന്ത് പറഞ്ഞാലും, താല്പര്യങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല .ശമ്പളം ഇല്ലാതെ മനുഷ്യന് ജോലി ചെയ്യാൻ സാധിക്കാത്തത് നമ്മൾ ഒരു വലിയ പരിധി വരെ സ്വന്ത താല്പര്യങ്ങൾ നോക്കാതെ സമൂഹത്തിൽ ജീവിക്കുവാൻ സാധിക്കില്ല എന്നതാണ് .ചിലർക്ക് പൈസയാണ് ഇൻസെന്റീവ് .ചിലർക്ക് പദവി .ചിലർക്ക് പേരും പെരുമയും ചിലർക്ക് സ്ഥാന മാനങ്ങൾ .ചിലർക്ക് സർവൈവൽ .സെൽഫ് ഇന്റെരെസ്റ് ഇല്ലാത്ത ഒരു മനുഷ്യനും ലോകത്തില്ല എന്നാണ് എന്റെ ധാരണ .കാരണം സെല്ഫ് ഇന്ററസ്റ്റ് അസ്തിത്വ പരമായ സത്താപരമായ സെല്ഫ് പ്രീസ്റ്റ്വേഷനുമായി ബന്ധപ്പെട്ടതാണ് .ഒരു സംഘടനാ അഥവാ സ്ഥാപനവല്കൃത വ്യവഹാരം സമൂഹത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ ലെജിറ്റിമസി സാധുത വേണം . സോഷ്യൽ ലെജിറ്റിമസിയുടെ ആധാരം വിശ്വാസിതയാണ് .എന്നാൽ നിയമ സാധുതക്ക് സർക്കാർ നിയമ -നീതി വ്യവസ്ഥയാണ് ലെജിറ്റിമസി നൽകുന്നത് .ഐഡിയൽ (ആദർശം ), ഐഡന്റിറ്റി (സാമൂഹിക സത്വ പ്രതിശ്ചായ ), ഇൻസെന്റീവ് /ഇന്ററസ്റ്റ് (താല്പര്യങ്ങൾ ), ലെജിറ്റിമസി (സാമൂഹിക -നിയമ സാധുത ) എന്നീ നാലു ഘടകങ്ങൾ ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പിന് ആവശ്യമാണ് .ഇതിൽ ഏതെങ്കിലും ഒരു ഒപ്ടിമത്തിൽ കുറഞ്ഞാൽ ആ സംഘടനക്ക് അധിക നാൾ പിടിച്ചു നിൽക്കുവാനാകില്ല .അത് കൊണ്ടാണ് അതാത് സംഘടനയിലും പാർട്ടികളും സ്വയം ന്യായീകരിക്കുന്നത് . കാരണം പബ്ലിക് അകൗണ്ടബിലിറ്റി ഏത് ഒരു സ്ഥാപനത്തിനും പ്രധാനമാണ് .
ഒരു വ്യക്തി പൊതു വ്യക്‌തി ,അധവാ പബ്ലിക് പേഴ്സണാലിറ്റി ആകുമ്പോൾ ആ വ്യക്‌തി സ്ഥാപനവൽക്കരിക്കപ്പെടുകയാണ് .അത് കൊണ്ട് മുകളിൽ വിവരിച്ച ഘടകങ്ങളും സാമൂഹിക നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും ബാധകമാണ് .
ഫിറോസ് കുന്നും പറമ്പിൽ പെട്ടന്ന് സ്ഥാപന വൽക്കരിക്കപ്പെട്ടു പേരും പെരുമയും സാധുതയുമുണ്ടായ ഒരു സാധാരണ ചെറുപ്പക്കാരനാണ് .പലപ്പോഴും പെട്ടന്ന് പേരും പെരുമയും വരുമ്പോൾ പലരും ആ ഓളത്തിൽ പോങ്ങു തടികളാവും .(get carried away )ഒഴുക്കിന് അനുസരിച്ചു നീന്തും .പക്ഷെ മുമ്പിൽ ഉള്ള ചുഴികളിൽ പെട്ട് ഉഴറി അവസാനിക്കും . ഫിറോസിന് സംഭവിച്ചത് ' വിക്ടിം ഓഫ് സക്സസ് ' എന്ന അവസ്ഥയാണ് .പല കാരണങ്ങളാൽ നമ്മളിൽ പലരും പലതിലും വിജയിക്കുന്നത് നമ്മുടെ മിടുക്ക് കൊണ്ടല്ല . ക്രീച്ചർ ഓഫ് സെർകംസ്റ്റാൻസ് .അഥവാ ചില സമയത്തു എത്തേണ്ട സമയത്തു എത്തി എന്ന ഭാഗ്യം കൊണ്ടും ഒരു പേരുടെ സഹായത്താലും മേലോട്ട് പോയവർ .പക്ഷെ അവർ കുന്നിനു മുകളിലായാൽ അവർക്ക് അവർ ഒരു 'സെല്ഫ് മെയ്ഡ് ' വണ്ടർ ആണെന്ന് തോന്നും .അഹങ്കാരം പിന്നെ തനിയെ വരും .ഞാൻ മിടു മിടുക്കൻ എന്ന ഭാവം എങ്ങനെയോ ഉള്ളിൽ കയറും .അത് അപകടമാണ് .അഹങ്കാരം അറിയാതെ മനസ്സിൽ വരുമ്പോൾ ,പണ്ട് വല്യമ്മച്ചി ക്‌ളാസിലും സ്‌കൂളിലും ഒന്നാമനായപ്പോൾ പറഞ്ഞത് ഓർമ്മ വരും .' ഒരു പടി ഉയരുമ്പോൾ മൂന്നു പടി താഴണം ' എന്ന് .അഹങ്കാര അധികപറ്റു തുടങ്ങിയാൽ ആനയും അടി തെറ്റി വീഴും .
ഫിറോസ് എന്ന ചെറുപ്പക്കാരനോടുള്ള അനുഭാവത്തിന് കോട്ടം തട്ടിയത് അയാളെ ചോദ്യം ചെയ്ത സ്ത്രീയെ ' വേശ്യ ' എന്ന് ആണധികാര അഹങ്കാരത്തോടെ മതയുക്തി ഉപയോഗിച്ച് വാക്കുകൾ കൊണ്ട് ആക്രമിച്ചപ്പോഴാണ് അതോടെ ആദ്യം തോന്നിയ മതിപ്പ് പോയി . അയാളുടെ ആ പ്രതികരണം ഒരു വിക്ടിം ഓഫ് സക്സസ് സിൻഡ്രോം ആണ് .എപ്പോൾ ഞാൻ മിടുക്കനാണ് എന്ന് ഉള്ളിൽ തോന്നുന്നുവോ അപ്പോൾ ഒരു പഴതൊലിയിൽ തെന്നിയായാലും വീഴുവാൻ സാധ്യത ഉണ്ടെന്ന് ആ ചെറുപ്പക്കാരൻ അറിഞ്ഞാൽ നല്ലത് .
ഒരാൾ ഒരു രംഗത്തു വിജയിച്ചാൽ അയാളെ ഇക്ഴ്ത്തുന്നതും ഒരു മാനുഷിക സ്വഭമാണ് .' നീ ഇപ്പോൾ അങ്ങനെ ഷൈൻ ചെയ്യണ്ട ' എന്നത് .അല്ലെങ്കിൽ മലയാളി ഡി എൻ എ യിൽ ഉള്ള ഞണ്ടു മനസ്ഥിതി , അല്പം പാര .ഇതൊക്ക സ്വാഭാവികമാണ് .മാങ്ങായുള്ള മാവിൽ കല്ലെറിയും .വിമർശിക്കപ്പെടും .പക്ഷെ അതിന്റ പുറകെ പോയാൽ നെഗറ്റിവിറ്റി കൂടും എന്നതിൽ കവിഞ്ഞൊന്നും സംഭവിക്കില്ല .ഇതും ആ ചെറുപ്പക്കാരൻ അറിഞ്ഞാൽ നല്ലത് .
അതെ സമയം ഒരു വസ്തു നിഷ്ട്ട തെളിവും അന്വഷണവും കൃത്യമായ വിവരങ്ങളും ഇല്ലാതെ ഒരാളെ ഫ്രോഡ് എന്നും കൊള്ളക്കാരൻ എന്നും വിളിക്കുന്നത് വെറും വ്യക്‌തി ഹത്യയാണ് .അഷീൽ എന്ന ഡോക്ടറെ അറിയില്ല .പക്ഷെ സർക്കാരിൽ സുരക്ഷ മിഷന്റെ തലപ്പുത്തുള്ളയാൾ അയാളുടെ സ്ഥാന മാന ഔദ്യോഗിക ലെജിറ്റിമസി ദുരപയോഗിച്ചു കൃത്യമായ വിവരങ്ങൾ ഇല്ലാതെ ഒരാളെ വ്യക്‌തി ഹത്യ ചെയ്ത FCRA എന്നൊക്കെ പറഞ്ഞു വിരട്ടി ഭീഷണി പെടുത്തുന്നതിൽ ഒരു ശരി കേടുണ്ട് .കാരണം അയാൾ ഓഫിസ് സമയത്തു ഫേസ് ബുക്കിൽ ലൈവ് ഇടുന്നത് ഒരു ഡിസ്ക്ലൈമറോഡ് കൂടിയാണ് .അദ്ദേഹം സർക്കാരിനെ പ്രതി നിധീകരിച്ചല്ല ലൈവ് ഇടുന്നത് എന്നതു .അതെ സമയം തന്നെ സുരക്ഷ മിഷൻ എന്ന പദവിയുടെ ലെജിറ്റിമെസ്സിയെ ദുരുപയോഗിച്ചു . ഇവിടെ പ്രിവിലേജ് പൊസിഷനിൽ (ഡോക്റ്റർ , സർക്കാർ ഡയറക്ക്റ്റർ ) നിന്ന് അതില്ലാത്ത ഫിറോസിനെ (വിദ്യാഭ്യാസം കുറവ് , സമൂഹത്തിൽ അധികം സാമ്പത്തിക ഇല്ലാത്ത കുടുംബ പശ്ചാത്തലം ) ആക്രമിക്കുന്നത് ധാരണകളും മുൻ വിധികളും വച്ചാണ് .അത് സർക്കാരിൽ ഉത്തരവാദിത്ത പെട്ട ഒരു ഉദ്യാഗസ്ഥന്റെ ഉത്തരവാദിത്തത്തിനു ചേർന്നതല്ല പ്രിയ അഷീൽ .
ഇതുപോലേ സർക്കാരിനെ വിമർശിച്ചു പോസ്റ്റിടുമോ ? ഓഖി ദുരന്ത പ്രതികരണത്തെ കുറിച്ച് 'വ്യക്‌തി പരമായ ' പോസ്റ്റ് ഇട്ടു എന്ന ഒറ്റക്കാര്യത്തിനാണ് ജേക്കബ് തോമസിനെപ്പോലെ ഏറ്റവും സീനിയർ ഉദ്യോഗസ്ഥനെ പുറത്താക്കിയത് .എന്റെ അടുത്ത സുഹൃത്ത് കലക്റ്റർ ബ്രോ ഒരു എം പി യെ കുറിച്ച് ചില വാചകങ്ങൾ പറഞ്ഞതിന് അയാളെ പലയിടത്തു നിന്ന് ആക്രമിച്ചു . ചുരുക്കത്തിൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ കൂടുതൽ കഴിവും പ്രാപ്തിയും പ്രിവിലേജുമുള്ള ഒരു രാഷ്ട്രീയ നേതാവിനെയോ ഉദ്യഗസ്ഥനെയോ സാമൂഹ്യ നേതാവിനെയോ ഉദ്യോഗത്തിൽ വിമർശിച്ചാൽ അതിന് പ്രത്യാഘാതം ഉണ്ടാകും .
ഫിറോസിനെ വിമർശിച്ചതിൽ അല്ല പ്രശ്‌നം .പക്ഷെ ഔദ്യോകിക പ്രിവിലേജ്ഉം അതിനോട് അനുബന്ധിച്ച രാഷ്ട്രീയ പ്രിവിലേജ്ഉം ഉപയോഗിച്ച് വേറൊരാളെ ഒരു തെളിവും ഇല്ലാതെ 'ഫ്രോഡും ' ' കൊള്ളക്കാരൻ " എന്നും പറഞ്ഞു ആക്രമിച്ച രീതി തെറ്റാണ് . വിശദമായി അന്വേഷിച്ചു വസ്തു നിഷ്ട്ടമായ കാര്യങ്ങൾ ഫാക്ട് ആൻഡ് ഫിഗേഴ്സ് നിരത്തി ഉത്തരവാദിത്തതോട് കൂടി വിമർശിച്ചാൽ ഫിറോസ് മറുപടി പറയുവാൻ ബാധ്യസ്ഥനാണ് .
ഒരു കാര്യം കൂടി .ഫിറോസ് ഇത് ചെയ്യുന്നതിന് മുമ്പ് കേരളത്തിലും അല്ലാതെയും ഒരുപാട് പേർ ഇത് പോലെ ചെയ്യുന്നവർ ഉണ്ട് .മാരക രോഗവസ്ഥയിലുള്ളവരെ സഹായിക്കാൻ ദശ കോടികൾ ക്രൗഡ് സോഴ്സിലൂടെ സഹായിക്കുന്ന രണ്ടു പ്ലാറ്റുഫോമുണ്ട് ഇന്ത്യയിൽ തന്നെ . എനിക്ക് നേരിട്ട് അറിയാവുന്ന പല സ്ഥാപനങ്ങൾ കേരളത്തിലുണ്ട് .കേരളത്തിൽ സി പി എമും കോൺഗ്രസ്സും ലീഗും ഉൾപ്പെടെയുള്ള പാർട്ടികളും പിരിവ് എടുത്തു രോഗ സഹായം ചെയ്യുന്നുണ്ട് .ഞാൻ ഉൾപ്പെടയുള്ളവരും ബോധിഗ്രാമും ഇത് വര്ഷങ്ങളായി ചെയ്യുന്നുണ്ട് .എന്നാൽ വലംകൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്ന സോഷ്യൽ എത്തിക്സിൽ വിശ്വസിക്കയ്ന്നത് കൊണ്ട് കൊട്ടിഘോഷിക്കാറില്ല .കഴിഞ്ഞ പ്രളയ സമയത്തു കോടി കണക്കിന് രൂപ ശേഖരിച്ചു ചിലവഴിച്ചിട്ടു ഒരു പോസ്റ്റോ , പത്ര സമ്മേളനമോ ഫേസ് ബുക്ക് ലൈവോ ഇടഞ്ഞത് മനപ്പൂർവമാണ് .
ഉൾവിളിയും ഉൾക്കരുത്തും കൺവിക്ഷനും അകൗൻഡബിലിറ്റിയും ഉണ്ടെങ്കിൽ നമ്മൾ പറയാതെ തന്നെ വിശ്വാസ്യതയും സാധുതയും കിട്ടും . Legitimacy is earned through commited action in a consistent manner over a period of time with courage of conviction .Legitimacy is never demanded or claimed . Legitimacy doesn't necessarily come through quick fix or publicity . It is always earned by respecting others and combining confidence with humility .
ജെ എസ് അടൂർ

No comments: