Wednesday, October 16, 2019

ദാരിദ്ര്യ ലഘൂകരണത്തിന് നോബൽ .


ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നു പേർക്കാണ് .അമേരിക്കയിൽ ബോസ്റ്റണിലുള്ള പ്രശസ്തമായ മസ്സാച്യുസെറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നൊലെജിയിലെ പ്രൊഫെസ്സർമാരായ അഭിജിത് ബാനർജി , എസ്ഥേർ ഡഫ്ളോ , ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫെസ്സറായ മൈക്കിൾ ക്രെമർ എന്നിവരാണ് നൊബേൽ സമ്മാനം പങ്കിട്ടത് .
കാരണം വികസന സാമ്പത്തികശാസ്ത്രത്തിൽ അവർ നടത്തിയ സാമൂഹ്യ ശാസ്ത്ര റാൻഡം സാംപ്ലിങ് വിവര ശേഖരണ രീതിയിലൂടെ കിട്ടുന്ന തെളിവുകൾ പൊതു നയ (പബ്ലിക് പോളിസി )രൂപികരണത്തിലും നടത്തിപ്പിലും എങ്ങനെ ഉപയോഗിക്കാം എന്നതിനാണ് . പരീക്ഷണാത്മകമായ ഗവേഷണ വിവര ശേഖരണ രീതിസംവിധാനത്തെ അവർ പോവെർട്ടി ആക്ഷൻ ലാബ്‌ എന്ന ഗവേഷണ പരിശീലന പരിപാടികളിൽ കൂടി പ്രശസ്തമാക്കി . 2003 ലാണ് അവർ പോവെർട്ടി ആക്ഷൻ ലാബ് വിവിധ ഡോണർ ഏജൻസികളുടെ സഹായത്തോടെ എം ഐ റ്റിയിൽ തുടങ്ങിയത് . ഇതിനാധാരം അഭിജിത് ബാനർജി 90കളുടെ മദ്ധ്യം മുതൽ ഇന്ത്യയിൽ ചെയ്ത ഫീൽഡ് ഗവേഷണങ്ങളാണ് .
അന്ന് അദ്ദേഹത്തിന്റ കൂടെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന ഫ്രഞ്ച്കാരിയായ എസ്ഥേർ ഡാഫ്‌ളോയുമായി ചേർന്നാണ് 2003 ഇൽ പോവെർട്ടി ആക്ഷൻ ലാബ് തുടങ്ങിയത് . പിന്നീട് അതിന് സൗദി ബില്ല്യനയരും എം ഐ റ്റി യിലെ പൂർവ വിദ്യാർതിയുമായ മുഹമ്മദ് ജലീൽ അദ്ദേഹത്തിന്റ പിതാവിന്റ പേരിൽ കൊടുത്ത എൻഡോവ്മെന്റിന്റ പേരിലാണ് അത് അബ്ദുൾ ലത്തീഫ് ജലീൽ പോവെർട്ടി ആക്ഷൻ ലാബായത് . അത് ജെ -പാൽ (J-PAL ) എന്ന പേരിലാണ് അറിയപ്പെടുന്നത് .
2005 മുതൽ അവരുടെ പ്രവർത്തനങ്ങളെ അറിയാം .കാരണം അത് എം ഐ റ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള എൻ ജി ഓ ഗവേഷണ നെറ്റ്വർക്കാണ് .അവർക്ക് ഏഷ്യയിലും ആഫ്രിക്കയിലും എല്ലാ റീജനിലും റിസേർച് സെന്ററുളളുണ്ട് .ഏതാണ്ട് 80രാജ്യങ്ങളിലെ ഡേറ്റ സെറ്റുള്ള ആഗോള നെറ്റ് വർക്ക് അറിയപ്പെടുന്നത് ഗവേഷണ തെളിവുകളുടെ വെളിച്ചത്തിലുള്ള പൊതു നയ രൂപീകരണത്തിനാണ് . ഗേറ്റ്സ് ഫൗണ്ടേഷനും മറ്റും ചേർന്നുണ്ടാക്കിയ ഇന്റർനാഷൻ വാക്സിൻ സംരഭത്തിലെല്ലാം അവരുട റാൻഡം സാംപ്ലിങ് ഉപയോഗിച്ച് ഇമ്പാക്റ്റ് അസ്സമെന്റ് വിവര വിശകലങ്ങളാണ് ഉപയോഗപ്പെടുത്തിയത് അതുപോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും അവരുടെ ഗവേഷണ രീതി പൊതു നയ രൂപീകരണത്തിലും നടത്തിപ്പിലും ഉപയോഗിച്ചിട്ടുണ്ട് .
അവർ 2011 ഇൽ ഇറക്കിയ പുവർ എക്കോണമിക്സ് എന്ന പുസ്തകത്തിൽ അവരുടെ ഗവേഷണ രീതിയുടെ വിശദീകരണമുണ്ട് .ആ പുസ്തകം അന്ന് തന്നെ വിശദമായി വായിച്ചതാണ് .പബ്ലിക് പോളിസിയിൽ താല്പര്യമുള്ളവർ വായിക്കേണ്ട പുസ്തകം .
എന്നാൽ അവരുടെ ഗവേഷണ രീതിയെ പലരും എതിർക്കുന്നുണ്ട് .കാരണം അത് അമേരിക്കൻ ബിഹേവിയറിസത്തിന്റ വകഭേദമായ റ്റിപ്പിക്കൽ ക്വിക് ഫിക്സ് ഏർപ്പാട് എന്നതാണ് . അത് മിക്കപ്പോഴും നിലവിലുള്ള വ്യവസ്ഥയുടെ ചില ലീക്കുകൾ തടയുന്ന ഇൻക്രിമെന്റലിസമാണെന്നത് . രണ്ടാമത് ദാരിദ്ര്യത്തിന്റ കരണങ്ങളായ അസമത്വ അന്യായ വിഭവ വിന്യാസത്തെ ചോദ്യം ചെയ്യാതെ ബേസിക് വെൽഫെയർ എങ്ങനെ കാര്യക്ഷമായി വിതരണം ചെയ്യാം എന്ന നിലപാടാണ് . പലപ്പോഴും സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെടെയും സാമൂഹിക സാമ്പത്തിക നീതിയുടെയും രാഷ്ട്രീയം അവഗണിക്കുന്നു എന്നുള്ളതും വിമർശിക്കപ്പെടുന്നു . അത് പോലെ അവരുട ഒറ്റമൂലി പലപ്പോഴും ഇൻസെന്റീവ് കൊടുത്തു ആളുകളെ വെൽഫെയർ പരിപാടികളിൽ പങ്കെടുപ്പിക്കുക എന്നതാണ് . തലവേദനക്ക് ക്രോസ്സിൻ നല്ലതാണ് .പെയിൻ കില്ലർ അല്പം ആശ്വാസം നൽകും .പക്ഷെ മാരക രോഗത്തിന് അത് പലപ്പോഴും പ്രതിവിധിയല്ല .അത് പ്രതി രോധ ശക്‌തി കൂട്ടുകയില്ല .അവിടെയാണ് പ്രശ്നവും .
ജെ എസ് അടൂർ
തുടരും

No comments: