Monday, March 23, 2020

കോവിഡ് നഷ്ട്ടങ്ങൾ : കണ്ടിജൻസി പ്ലാൻ അത്യാവശ്യം

21 March at 13:12
കോവിഡ് നഷ്ട്ടങ്ങൾ : കണ്ടിജൻസി പ്ലാൻ അത്യാവശ്യം
ചിന്ന കോവിഡ് വൈറസ് ചെറിയ കാപ്പികട മുതൽ വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകളെ വരെ നഷ്ട്ടത്തിലക്കിയിരിക്കുന്നു.മിക്കവാറും റെസ്റ്റോറന്റ്കൾ പൂട്ടാൻ തുടങ്ങിയിരിക്കിന്നു. പല മീറ്റിങ്‌ങ്ങളും മാറ്റി വച്ചു. സംരംഭകർ അങ്കലാപ്പിലാണ്. ഞാനുൾപ്പെടെ സെൽഫ് എംപ്ലോയ്‌മെന്റ് ചെയ്യന്നവർക്ക് ഒരുപാടു വരുമാനം നഷ്ട്ടമാകും.
ഇങ്ങനെ രണ്ടാഴ്ച്ച പോയാൽ മിക്കവാറും വിമാന കമ്പിനികളും ഹോട്ടലുകളും കടക്കെണിയിൽപ്പെടും. പലതും കുത്ത് പാളയെടുക്കും. ഇതു ബാങ്കിംഗ് മേഘലയെയും സ്റ്റോക് മാര്കെറ്റിനെയും വല്ലാതെ ബാധിക്കും.
ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ഫോര്മൽ അസംഘടിത മേഖലയിൽ പ്രതിദിന വേതനക്കാരെ ആയിരിക്കും. നാലു ദിവസം പണി ഇല്ലെങ്കിൽ പട്ടിണിയാകുന്നവർ. ഇന്ത്യയിൽ ഏതാണ്ട് നാൽപതു ശതമാനത്തിലധികം ഇങ്ങനെയുള്ളവരാണ്. പട്ടിണിയും രോഗ ഭീതിയും നേരിടുന്നവർ. കേന്ദ്ര സർക്കാർ അത്യാവശ്യം ചെയ്യണ്ടത് അങ്ങനെയുള്ളവർക്ക് അയ്യായിരം വീതം രണ്ടു മാസത്തേക്ക് അകൗണ്ടിൽ പണം എത്തിക്കുക എന്നതാണ്.
അതുപോലെ ശ്രദ്ധിക്കേണ്ടത് പൂഴ്ത്തി വെപ്പ് തടഞ്ഞു അവശ്യ സാധനങ്ങളുടെ വിതരണവും ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുക എന്നതാണ്.
രണ്ടാംഘട്ടത്തിൽ കുറെയേറെ മധ്യവർഗ്ഗത്തിൽ പെട്ടവർക്ക് ശമ്പളം കുറയുകയോ ജോലി നഷ്ട്ടപ്പെടുകടുകയോ ചെയ്യും. പ്രത്യേകിച്ച് ട്രാവൽ ഹോട്ടൽ ടൂറിസം മേഖലയിൽ. അതിന്റെ അനുരണങ്ങൾ മറ്റു മേഖലകളിലുമുണ്ടാകും.
അതുപോലെ പെട്രോളിന്റെ ഉപയോഗം കുറയുന്നതോടെ സർക്കാരിന് നികുതി വരുമാനം കുറയും. ബിസിനസ് കുറയുന്നതോട് കൂടി ജി എസ് ടി വരുമാനം കുറയും. അതുകൊണ്ടു കോവിസ് പ്രഭാവം രണ്ടു മാസത്തിൽ അധികം നീണ്ടാൽ സർക്കാർ റെവന്യൂവിനെയും ബാധിക്കും.
കോവിഡ് വൈറസ് 2008ഇൽ ഉണ്ടായതിലും അധികം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കുമോ എന്നാണ് അറിയേണ്ടത്.
മിക്കവാറും സംരംഭങ്ങൾക്ക് ഒരു മാസമോ അതിൽ അധികമൊന്നും റിസേർവ് ഫണ്ട് കാണില്ല. മിക്കവാറും വൻ കിട ചെറുകിട സംരംഭങ്ങൾക്ക് വലിയ ഒരു ശതമാനം വരുമാനം ബാങ്കുകൾക്ക് അടക്കാനുനുള്ള കടമാണ്. പലർക്കും ബാങ്കുകളുടെ ഈ എം ഐ അടക്കാൻ പറ്റിയെന്നു വരില്ല. ആ അടവ് രണ്ടു മാസം നടന്നില്ലെങ്കിൽ പല ബാങ്കുകൾക്കും സംരംഭങ്ങൾക്കും ക്യാഷ് ഫ്ലോ പ്രശ്നമുണ്ടാക്കും.
അതുകൊണ്ട് തന്നെ ബിസിനസ് ഉള്ളവരും പല വിധ സാരംഭമുള്ളവരും അത്യാവശ്യം റിസ്ക് അസ്സസ്മെന്റും കണ്ടിജൻസി പ്ലാനും തയ്യാറാക്കണം. അല്ലെങ്കിൽ പണി പാളും. ഇതു എല്ലാ സംരംഭകരും ചെയ്യേണ്ടയൊന്നാണ്.
ഇപ്പഴത്തെ സ്ഥിതി അനുസരിച്ചു ഈ പ്രതിസന്ധി മാറുവാൻ കുറഞ്ഞത് രണ്ടു മാസമെടുക്കും. അതിനകം വാക്സിൻ വന്നാൽ പ്രതീക്ഷയൂണ്ട്
എന്തായാലും സർക്കാർ രോഗത്തെയും അതുമായി ബന്ധപ്പെട്ട ദുരന്ത അവസ്ഥയെയും നേരിടാൻ രാജ്യം മുഴുവൻ ശ്രമിക്കുന്നതിനോടൊപ്പം സാമ്പത്തിക റിസ്ക് അസ്സസ്മെന്റും കണ്ടിജൻസി പ്ലാനും നടത്തേണ്ടത് അത്യാവശ്യമാണ്.
ലോക ചരിത്രത്തിൽ മഹാമാരികൾ കഴിഞ്ഞുള്ള ക്ഷാമമാണ് അതിൽ അധികം ആളുകളെ കൊന്നത്.
ഇന്ത്യൻ സാമ്പത്തിക അവസ്ഥ ഒന്നര വർഷമായി തകരാറിലാണ്. ബാങ്കുകളുടെ നോൻ പെർഫോമിംഗ് അസറ്റ് വളരെകൂടുതലാണ്. ഇപ്പോൾ തന്നെ വിമാന കമ്പിനികൾ പ്രതിസന്ധിയിലാണ്. ഇന്ത്യൻ രൂപയുടെ വില ചരിത്രത്തിൽ ഏറ്റവും അധികം താഴോട്ടാണ് പോകുന്നത്.
അതുകൊണ്ടു ഇതെല്ലാം കണക്കാക്കി സർക്കാർ മുൻകരുതൽ എടുത്തു സംരംഭകരുടെ ആത്മ വിശ്വാസം കൂട്ടിയില്ലെങ്കിൽ പ്രശ്‍നമാണ്.
ഈ ഏപ്രിലിൽ ലോഞ്ച് ചെയ്യാനിരുന്ന രണ്ടു സംരംഭങ്ങളും ഫ്രീസ് ചെയ്യണ്ട അവസ്ഥയിലാണ് ഞാനും.
ഇതു കാരണം നഷ്ട്ടമായത് കിട്ടേണ്ട രണ്ടു ഇന്റർനാഷണൽ റിസേർച്ച്‌ അസൈന്മെന്റാണ്.
കാര്യം ഒരു ചിന്ന വൈറസ് ആണെങ്കിലും പ്രശ്‍നം ഗുരുതരമാണ്.
ജെ എസ് അടൂർ

No comments: