Saturday, July 14, 2018

അല്പം സെലിബസിയും സ്വല്പം സെക്‌സും

സെലിബസിയെ കുറിച്ചും ലൈംഗീക വിരക്ത ജീവിതത്തെ കുറിച്ച് പറയുന്നതിന് മുമ്പ് ആദ്യമേ ഒരു നയം വ്യക്തമാക്കട്ടെ.. അച്ചനായാലും കപ്യാർ ആയാലും ബിഷപ്പായാലും കന്യകാത്വം ഉള്ള സ്ത്രീ ആയാലും ഇല്ലാത്ത സ്ത്രീയായാലും ഈ നാട്ടിലെ നിയമം എല്ലാവര്ക്കും തുല്യമാണ്. അല്ലാതെ കാനോൻ നിയമമൊക്കെ അങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതി. അത് കൊണ്ട് ആരെങ്കിലും വ്യഭിചരിച്ചാണെങ്കിലും പീഡിപ്പിച്ചാണെങ്കിലും നിയമം തെറ്റിച്ചാൽ അതിൽ പന്തിയിൽ പക്ഷ ഭേദമരുത് എന്നതാണ് നയം. പോലീസ് പോലീസിന്റെ പണി പള്ളിയാണോ പട്ടക്കാരനാണോ എന്നു നോക്കാതെ ന്യായയുക്തമായി ചെയ്യണം.
അച്ചന്മാരിൽ ചിലർ പത്തു.കൽപ്പനകളിലെ ഏഴാം കൽപ്പനയും പത്താം കല്പനയും ഇടക്കിടക്ക് ലംഘിക്കുന്നതെന്തു.കൊണ്ടാണ്.? ഇതിൽ ഒരു പ്രധാന വില്ലൻ ടെസ്ട്രറ്റോൺ ആണ്. സ്ത്രീകളിൽ ഇസ്ട്രോറോജേനും. നല്ല ശാപ്പാടോക്കെ സ്ഥിരം അടിച്ചു സുഭിക്ഷമായി ജീവിക്കുന്ന ആരോഗ്യമുള്ളവർക്ക്‌ അച്ചനായാലും കപ്യാരായാലും പച്ച മലയാളത്തിൽ പറഞ്ഞാൽ കമ്പിയടിക്കും അഥവാ ലൈംഗീക ഉത്തേജനമുണ്ടാകും. സാധാരണ സ്ത്രീക്കായാലും പുരുഷനായാലും ലൈംഗീക ഉത്തേജനമുണ്ടാകുക സാധാരണയൊരു ശരീര പ്രക്രിയയും എല്ലാ മൃഗങ്ങളെയും പോലെ പ്രത്യുപൽപ്പാദന പ്രോഗ്രാമിങ്ങിന്റെ ഭാഗം കൂടിയാണ് ഈ ഹോർമോണുകളുടെ കളി.
സാധാരണ ഹോർമോണുകൾ ഉള്ള എല്ലാ ആണിനും പെണ്ണിനും ലൈംഗിക വിചാരവും വികാരവും ഉത്തേജനവും അതാത് പ്രായത്തിനു അനുസരിച്ചു കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. ഇത് മനുഷ്യ ജീവിക്കും കോഴിക്കും പട്ടിക്കും പൂച്ചക്കും മിക്ക മൃഗങ്ങൾക്കും ഉള്ള ഒരു കാര്യമാണ്. ഇങ്ങനെ ദിനോസറുകളുടെ കാലത്തിന് മുമ്പ് അതാത് കുലത്തിലെ ആണും പെണ്ണും പരിപാടികൾ നടത്തി സുഖീച്ചു വിജയിപ്പിക്കുന്നതിനാലാണ് ഈ ഭൂലോകം ഇങ്ങനെ വൈവിധ്യമുള്ള പക്ഷി മൃഗാദികളോടും വൃക്ഷ ലതാതികളോടും കൂടി സുന്ദരമായി കാക്ക തോള്ളായിരം കൊല്ലങ്ങളായി പോകുന്നത്.. ജീവനുള്ളതിനെല്ലാം വായുവും സൂര്യ പ്രകാശവും ആഹാരവും പോലെ പ്രധാനമായൊരു ബയോളേജിക്കൽ നീഡാണ് ലൈംഗീകത. ലൈംഗീക തൃഷ്ണ അതുകൊണ്ട് തന്നെ ജീവിത ത്രിഷ്ണയാണ്. അതിനെ പ്രകൃതിയുടെ താളവെട്ടത്തിൽ പല സ്‌പഷീസുകളും പല തരത്തിലാണ് മാനേജ് ചെയ്യുന്നത്.
മനുഷ്യൻ പ്രായേണ ശാരീരിക ലിമിറ്റേഷൻ ഉള്ള ജീവിയായതിനാൽ തന്നെ ഹോമോ സാപ്പിയൻസ് സാമൂഹികമായാണ് ആഹാരം തേടാൻ വേട്ടയും പിന്നെ കൃഷിയുമൊക്കെ തുടങ്ങി സാമൂഹിക ജീവിയായത്. അതുകൊണ്ട് തന്നെ മനുഷ്യൻ ആഹാരം തേടി സംസ്കരിച്ചു ഭക്ഷിക്കുന്നതിനും വിചാര വികാര വിരേചനങ്ങൾക്കും ഇണയും തുണയും ആവശ്യമായി വന്നു. ഇണയും തുണയും തേടുന്നത് ഒരു സാമൂഹിക പ്രക്രിയ ആയതുകൊണ്ട് അതിന് അതിർ വരമ്പുകൾ ഉണ്ടാക്കിയാണ് കുടുംബം എന്ന അടിസ്ഥാന സ്ഥാപനമുണ്ടാകുന്നത്.
പ്രകൃതി ശക്തികളെപ്പോലെയുള്ള ജീവൽ ശ്കതിയാണ് ലൈംഗീക തൃഷ്ണഎന്നും അത് ജീവന്റെ അന്യുസൂത ഒഴുക്കിന് ആവശ്യമായ ലൈഫ് ഫോഴ്‌സാണെണെന്നും മനുഷ്യൻ തിരിച്ചറിഞ്ഞ ആദ്യ കണ്ടെത്തെലുകളിൽ ഒന്നാണ്. വായുവിനെയും വെള്ളത്തെയും അഗ്‌നിയേയും പോലെയുള്ള ഒരു ലൈഫ് ഫോഴ്‌സാണ് എന്ന് തിരിച്ചറിഞ്ഞതോട് കൂടി അവയുടെ ദിവ്യത്വവും പ്രശ്നവും പ്രശ്ന പരിഹാരങ്ങളും സാമൂഹിക മാനേജ്മെന്റും മനുഷ്യൻ പഠിച്ചു. മിക്കവാറും എല്ലാ സംസ്കാരങ്ങളിലും ലിംഗ യോനീ പൂജകളും ഫെർട്ടിലിറ്റി കൾറ്റുകളും കൃഷി സംസ്‌കാരങ്ങളുടെ ഭാഗമാണ്.
അതുപോലെ ഹോർമോണുകളുടെ സജീവതയിൽ പുരുഷനും സ്ത്രീയും പ്രത്യുൽപ്പാദന ശേഷി ആർജിക്കുന്നതിന്റെ അനുഷ്ട്ടാനങ്ങൾ പല സംസ്കാരങ്ങളിലുമുണ്ട്. ഒരു സമൂഹത്തിൽ ലൈംഗീക ശ്കതിയെയും മറ്റു പ്രകൃതി ജീവൽ ശക്തികളെയും നിയന്ത്രിക്കുവാൻ അതിലും മുകളിൽ ഒരു ശക്തിയെ പ്രതിഷിട്ടിച്ചു ഉണ്ടായ തിയോളേജിയാണ് ആദ്യത്തെ സാമൂഹിക അധികാര വിനിമയം. അങ്ങനെ ടോട്ടെവും ടാബുവും ഭാഷയും ഭാഷ വ്യാഖ്യാനങ്ങളും അതിർ വരമ്പുകളുടെ അടയാള ചിഹ്നങ്ങളുമുണ്ടായി. ഒരു സമൂഹത്തെ നിയന്ത്രിക്കുവാൻ ലൈംഗീകതയെ നിയന്ത്രിച്ചു മാനേജ് ചെയ്യേണ്ടി വന്നപ്പോൾ മുതലാണ് അതിന്റെ പ്രധാന മാനേജ്‌മെന്റ് ഡൊമൈൻ കുടുംബമായത്.. ആഹാരവും ലൈംഗീക തൃഷ്‌ണയും ഉൽപ്പാദനവും പ്രത്യുൽപ്പാദനവും എല്ലാം കുടുംബ എന്ന പൊളിറ്റിക്കൽ -ഇക്കോണോമിക് -സൈക്കോളെജിക്കൽ വ്യവസ്ഥയ്ക്ക് അകത്തു ആക്കി ചിട്ടപ്പെടുത്തിയാണ് മനുഷ്യൻ മറ്റെല്ലാ മാറ്റങ്ങളും വരൂത്താൻ തുടങ്ങിയത്.
ആദ്യത്തെ അധികാരികൾ ദൈവത്തിന്റെ പ്രതി പുരുഷർ എന്ന് കൽപ്പിച്ചു നൽകിയ ഗോത്ര മൂപ്പന്മാരായിരുന്നു.. ലൈംഗീകതയെ ത്യജിച്ചു ലൈംഗീക ശക്ത്തിയെ ആവാഹിച്ചു അതിനു മുകളിൽ സ്വയം പ്രതിഷിട്ടിക്കുന്നത് കൊണ്ട് അവർ ദൈവത്തിന്റെ കൈയാളുകളും ലൈഗീകതയുടെ കാവൽകാരുമായി. പത്തു കൽപ്പന ഒരു ഗോത്ര സമൂഹത്തെ മാനേജ് ചെയ്യാൻ കല്ലിൽ കൊത്തി ദൈവം കൊടുത്തു എന്ന് പറഞ്ഞാണ് മോശ എന്ന ഗോത്ര മൂപ്പൻ മരുഭൂമിയിൽ ഉള്ള നൊമാഡിക് ആയ ഒരു ഗോത്ര സമുദായത്തിന് ആദ്യമായി ഗവർനെൻസും റൂൾ ഓഫ് ലോയും കൊടുക്കുന്നത്. അന്യന്റെ ഭാര്യയയെ ആഗ്രഹിക്കരുത് എന്നും വ്യഭിചാരം ചെയ്യരുത് എന്നും ഉള്ള കുടുംബ ബദ്ധമായ ലൈംഗീക പരിധി നിർണ്ണയ്ക്കുമ്പോൾ മുതൽ വിവാഹമെന്ന വ്യവസ്ഥാപിത ലൈസൻസിനുള്ളിൽ ഒതുക്കണ്ട ഒന്നായി സെക്സ്. അതിനപ്പുറം വേലിചാടിയാൽ അത് വ്യഭിചാരമായ പാപവും നിയമ ലംഘനവുമായി എല്ലാ സെമിറ്റിക് മതങ്ങളും വ്യവസ്ഥാപനവൽക്കരിച്ചു.
അതുകൊണ്ട് ശുദ്ധിയും വിശുദ്ധിയും അശുദ്ധിയും പാപവും പുണ്യവും എല്ലാം ലൈംഗീകതയെ മാനേജ് ചെയ്യുന്നതുമായി ബന്ധപ്പെടുത്തി. സ്വാഭാവിക ലൈംഗീക തൃഷ്ണയെ നിയന്ത്രിച്ചു ജനത്തെ വരുതിയിലാകുന്നവർക്ക് അവരുടെ ലൈംഗീക തൃഷ്‌ണയെ ദൈവീക ശക്തി കൊണ്ട് നിയന്ത്രിക്കാം എന്ന അവകാശ വാദത്തിൽ നിന്നാണ് അവർക്ക് വിശുദ്ധിയുടെ പരിവേഷം കിട്ടി പുരോഹിതന്മാരായത്.
അത് മാത്രമല്ല ഏറ്റവും വലിയ ദൈവീക അധികാരത്തിന്റെ വക്താക്കൾ വിവാഹം കഴിച്ചു കുട്ടികൾ ഉണ്ടായാൽ അത് ഭൂമിയിൽ രാജ ഭരണം ദൈവത്തിന്റെ പേരിൽ നടത്തുന്നവർക്ക് മത്സരമാകും. അങ്ങനെയാണ് ക്രിസ്തുവിന് മുമ്പ് തന്നെ പല സംസ്ക്കാരങ്ങളിലും സെലിബസി അഥവാ ബ്രഹ്മചര്യം ഒരു മത സംസ്ഥാപന രീതി ആയത്.
ക്രിസ്തീയ മതത്തിൽ ആദ്യം മുതൽ ഇന്ന് വരെയുള്ള ഒരു ചർച്ച വിഷയമാണ്. ആദിമ ക്രിസ്തീയ സമൂഹത്തിന്റ അതിർ വരമ്പുകളും എത്തിക്സുമൊക്ക ഏറ്റവും കൃത്യമായി എഴുതിയിരിക്കുന്നത് ക്രിസ്തീയ മത സംസ്ഥാപനത്തിന്റെ പ്രധാന വക്താവായ പൗലോസ് അപ്പോസ്തോലൻ എഴുതിയ പതി മൂന്നു ലേഖനങ്ങളിലാണ്. പൗലോസ് അവിവാഹിതനായിരുന്നു.. പക്ഷെ പൗലോസിനു കാര്യങ്ങളുടെ കിടപ്പുവശമറിയാമായിരുന്നു . അത് കൊണ്ട് പിടിച്ചു നില്ക്കാൻ കഴിയാത്തവരെല്ലാം മാനം മര്യാദക്ക് കല്യാണം കഴിച്ചോളാൻ നേരെ ചൊവ്വേ പറഞ്ഞിട്ടുണ്ട് . യേശുവും സ്നാപക യോഹന്നാനും അതുപോലെ എസ്സെനി സന്യസ്തരും വിവാഹം കഴിച്ചതിന് ബൈബിളിൽ തെളിവില്ല.
അന്ന് തൊട്ട് തുടങ്ങിയ ചർച്ച മൂന്നാം നൂറ്റാണ്ടിൽ എൽവീരയിലും നാലാം നൂറ്റാണ്ടിൽ നൈസിയയിലും നടന്നിരുന്നു. അവസാനം ഇത് സന്യസ്തർക്ക് ഒരു ഓപ്‌ഷനായി. പൗരസ്ത്യ സഭയായ ഓർത്തോഡോക്സ് വിഭാഗങ്ങളിൽ പൗരോഹിത്യം കിട്ടുന്നതിന് മുമ്പ് വിവാഹം കഴിക്കാം എന്നും എന്നാൽ കല്യാണം കഴിക്കാതെ ജീവിത സെലിബസി ഉള്ളവർക്ക് മാത്രമേ ബിഷപ്പ് അല്ലെങ്കിൽ മെത്രാൻ ആകാൻ സാധിക്കുകയുള്ളൂ എന്ന നിലപാട് തുടർന്നു. നിലവിലുമതാണ്.
എന്നാൽ റോമൻ ചർച്ചിൽ ഇത് നിര്ബന്ധമില്ലായിരുന്നു.. പുരോഹിതന്മാരും പോപ്പുമാരും ഒക്കെ കല്യാണം കഴിച്ചവരായിരുന്നു..പല പോപ്പുമാരുടെയും മക്കൾ പോപ്പുമാരായി. പുരോഹിതന്മാർക്കും പോപ്പിനുമൊക്ക കുടുംബമായതോട് കൂടി പള്ളിയിലെ ഭണ്ടാരത്തിൽ നിന്ന് അടിച്ചു മാറ്റാൻ തുടങ്ങി. അഴിമതിയും അധികാര ദലാലിയും വ്യാപകമായി. പല പോപ്പുമാർക്കും അന്തപ്പുരങ്ങൾ ഉണ്ടായി. 904 മുതൽ 964 വരെയുള്ള വർഷങ്ങളിൽ ലൈംഗിക അരാജകത്വം നടമാടി. അങ്ങനെയാണ് പോണോക്രസി എന്ന പദം വന്നത്. അതിന് പിന്നീടുള്ള ചരിത്രകാരൻമാർ പറഞ്ഞത് വേശ്യമാരുടെ ഭരണം എന്നാണ്. പേപ്പൽ ചരിത്രത്തിൽ നിന്ന് തന്നെ മായിച്ചു കളഞ്ഞ ചിത്രമാണിത്. ഒരു പോപ്പിനെ വധിച്ചത് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് എന്നാണ് ഒരു കഥയിൽ
അതുകഴിഞ്ഞു കത്തോലിക്ക സഭ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു യൂറോപ്പിലേക്കുള്ള മുസ്ളീം അധിനിവേശമായിരുന്നു.
അങ്ങനെ ക്രൂസേഡുകൾ രണ്ടു നൂറ്റാണ്ട് ചെയ്തതിന്റെ സമ്പത്തിക വെല്ലുവിളികളുമൊക്ക ആയി കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോഴാണ് 12നൂറ്റാണ്ടിൽ അച്ചന്മാർക്കു വിവാഹം നിഷേധിച്ചു സെലിബസി നിർബന്ധമാക്കിയത്. അതു ഒരു പൊളിറ്റിക്കൽ ഇക്കോണോമിക് പാരഡൈം ഷിഫ്റ്റ് കൂടിയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ സെലിബസി തത്വം വീണ്ടുമുറപ്പിച്ചു വ്യവസ്ഥയാക്കി. കത്തോലിക്ക സഭ രാഷ്ട്രറിയ അധികാരം പോയെങ്കിലും വൻ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി നിലനിന്നു വെല്ലുവിളികളെ നേരിട്ട് വളർന്ന് ലോക ശ്കതികളിൽ ഒന്നായി നിലനിൽക്കുന്നതിന്റ കാരണം പത്താം നൂറ്റാണ്ടിൽ അച്ചന്മാരും പോപ്പുമാരും പള്ളിയിൽ നിന്നും അടിച്ചു മാറ്റി വീട്ടിൽ കൊണ്ടുപോകുന്ന പരിപാടി അവസാനിപ്പിച്ചത് കൊണ്ടാണ്. സെലിബസിയും കുടുംബവും മക്കളും ഇല്ലാത്ത ലക്ഷകണക്കിന് ലോക കത്തോലിക്ക സഭയിൽ ഉള്ളതിനാലാണ് ഇന്നത് ലോകത്തെ തന്നെ സാമ്പത്തിക ശ്കതിയായി നിൽക്കുന്നത്.
പക്ഷെ ആജീവനാന്ത സെലിബസി എന്നൊക്കെപറയുന്നത് പരിശീലിക്കാൻ വളരെ കുറച്ചു പേർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതും ആർക്കറിയാം? സാധാരണക്കാരിൽ ബ്രഹ്മചര്യം സെലിബസി എന്നൊക്ക പറയുന്നത് കുറിച്ചു ദിവസം ഉപവാസമെടുക്കുന്നത് പോലെയോ അല്ലെങ്കിൽ കുറെ മാസം ആഹാരത്തെ ക്രമപ്പെടുത്തിയോ ജീവിക്കുന്നത് പോലെയോ ഒരു താൽക്കാലിക ഏർപ്പാടാണ് . അത് പലരും മത പരമായ കാരണങ്ങളാലും സാമൂഹിക കാരണങ്ങളാലും ചുരുങ്ങിയ കാലത്തേക്ക് ശ്രമിക്കാറുമുണ്ട്
സാധാരണ ഹോർമോണ്കളുള്ള എല്ലാ മനുഷ്യരിലും ലൈംഗിക തൃഷ്ണ സ്വാഭാവികമാണ് .അതുകൊണ്ടു തന്നെ മനുഷ്യനാണെങ്കിൽ അവൾക്ക് അവനു ആഹാര തൃഷണ പോലെ ലൈംഗീക തൃഷണയും കാണും .അതുകൊണ്ട് ഇണയുമായി പരിപാടി എന്ന് സാധാരണ മലയാളത്തിൽ പറയുന്ന സംഭോഗമോ അല്ലെങ്കിൽ സ്വയംഭോഗമോ ചെയ്യാതെ ജീവിത കാലം മുഴുവൻ ജീവിക്കുക എന്ന് അവകാശപ്പെടുന്നത് തന്നെ കപടമാകാനാണിട. അച്ചൻമാർ കുപ്പായമി്ട്ടെന്നു കരുതി അവർക്ക് കമ്പിയടിക്കില്ലേ ?
ഹോർമോൺ സജീവമായുണ്ടെങ്കിൽ എല്ലാ മനുഷ്യർക്കും സ്വാഭാവികമായും ലൈംഗീക തൃഷ്ണ കാണും .അതിനെ അടക്കി ആജീവനാന്ത സെലിബസി എന്നൊക്ക പറയുന്നത്
ഒന്നുകിൽ അമാനുഷികരായിരിക്കണം അല്ലെങ്കിൽ ഒരു അഭിനവ പരിവേഷം . എല്ലാ സഭകളിലും അച്ചനോ , പാസ്റ്ററോ , കന്യാക സ്ത്രീയോ ആകുന്നത് സ്വയമായി തിരഞ്ഞെടുക്കുന്ന ഒന്നാണ് . അതി ആത്മീക താല്പര്യം കൊണ്ടോ സാമൂഹിക സാമ്പത്തിക കാരണങ്ങളാലോ ആകാം . എന്തെയാലും സ്വയം അങ്ങനെ തിരഞ്ഞെടുക്കുന്നവർ ഒരു വിശ്വാസ ഉടമ്പടിയിൽ ദൈവത്തോടും സഭയോടും ഉള്ള വിശ്വസ്ത കാത്തു കൊള്ളാമെന്നുള്ള ഉടമ്പടിയാണത് . ഇതിൽ ഒരു വലിയ വിഭാഗം ആ വിശ്വാസ ഉടമ്പടി കാക്കുന്നത് കൊണ്ടാണ് ഇത് നിലനില്കുന്നത് . അത് കൊണ്ട് എല്ലാ അച്ചൻമാരും ഒരുപോലെയല്ല .പക്ഷെ ചില അച്ചന്മാരും പാസ്റ്ററുമാരും വേലി ചാടുമ്പോൾ സാധാരണക്കാർ ചാടുന്നപോലെയല്ല. അത് ഒരു വ്യവസ്ഥയുടെ വിശ്വാസിത തകർക്കും
കത്തോലിക്ക മതം പട്ടാള ചിട്ടയിൽ അച്ചന്മാരെയും കന്യസ്ത്രീമാരെയും അടക്കി ഒതുക്കി നിർത്തുന്നത് ഒരു ലോക അധികാര സ്ഥാപന വ്യവസ്ഥയുടെ യാഥാസ്ഥിക നിലനിൽപ്പിനു വേണ്ടിയാണ് . ലൈംഗികതയെ അടിച്ചർത്തി സ്ഥാപന സാമ്രാജ്യ വേലിക്കുള്ളിൽ ആജീവനാന്ത സെലിബ്റ്റ് സൈനീകരക്കുന്നത് കൊണ്ടാണ് ചില അച്ചൻമാരും കന്യാസ്ത്രീകളുമൊക്ക ചിലപ്പോഴൊക്കെ വേലി ചാടുന്നത് . അത് പട്ടിണിക്കിട്ട ഒരാൾ ആഹാരം കണ്ടാൽ മോഷ്ടിച്ചാണെങ്കിലും വിശപ്പടക്കുന്നത് പോലെയാണ്.
വെറുതെ വേലി ചാടാതെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞപോലെ പിടിച്ചു നിൽക്കാൻ പറ്റാത്തവർ പറ്റാത്ത പട്ടത്വം കളഞ്ഞു കല്യാണം കഴിച്ചോ അല്ലാതെയോ ജീവിക്കാമല്ലോ .
ആജീവനാന്ത സെലിബസിയൊക്കെപറഞ്ഞിട്ട് സ്വയം ഭോഗം പോലും ചെയ്യാത്ത ഏതെങ്കിലും അച്ചൻമാരുണ്ടോയെന്നു അവർക്കും ദൈവത്തിനും മാത്രമറിയാം !!
ജെ എസ്സ് അടൂർ

No comments: