Tuesday, April 26, 2016

ആഗോളവൾക്കരിക്കപ്പെട്ട മലയാളികൾ

ഇന്നത്തെ ചിന്താ വിഷയം മലയാളികളുടെ ആഗോളവൽക്കരണത്തെ കുറിച്ചാണ്. ഒരു പത്തു ഇരുപതു കൊല്ലം മുന്നേ കേരളത്തിലെ മുക്കിലും മൂലയിലും പ്രിയ സഖാക്കൾ ആഗോളവൾക്കാരണതിനെതിരെയും അമേരിക്കൻ സാമ്രാജ്യത്തെയുമൊക്കെ എതിർത്തു മൈക്ക് സ്ടാന്റിന്റെ കഴുത്തിൽ പിടിച്ചുനിന്നു ഘോര ഘോരം പ്രസംഗിക്കുമായിരുന്നു. ഇപ്പോഴ്ത് അത്ര കേൾക്കാനില്ല. അതിന്റെ കാര്യം എന്താണെന്നു ഞാൻ രഹസ്യമായി ഒരു പ്രിയ സഖാവിനോട് ചോദിച്ചു. " പിള്ളേര് മൂന്നും അമേരിക്കയിലെ നല്ല മൾട്ടി നാഷണൽ കമ്പിനികളിൽ, പിന്നെ ഞാനിപ്പോ പകുതി സമയം അവിടയ. ബേബി സിറ്റിങ്ങാനു പണി. നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് സുഖമായി കഴിയുന്നു. പിന്നെ ഞാനെങ്ങനെ ആഗോളവൽക്കരണത്തിന് എതിരെ പ്രസംഗിക്കും സഖാവേ ?'' നമ്മുടെ നാട്ടിൽ ചൂടിപ്പോ കൂടുതലാണെമ്കിലും തിരഞ്ഞെടുപ്പിന് ഇതുവരെ വലിയ ചൂടോന്നും ഇവിടില്ല. പക്ഷെ ന്യൂഓർക്കിലും ഫിലാദഫിയായിലും ലണ്ടനിലും ദുബായിലും ഇരുന്നു കേരള തിരഞ്ഞെടുപ്പിനെ പറ്റി വേവലതിപ്പെടുന്ന ആത്മാക്കൾ ഏറെയാണ്. കഴിഞ്ഞ പ്രാവശ്യം മിയാമിയിൽ പോയൊപ്പോൾ അവിടേം ഒരു കേരളാ കോൺഗ്രസ്സുടെന്നു ഒരച്ചയാൻ പറഞ്ഞു. മാണി സാറെന്നു കേട്ടാൽ പുള്ളിക്ക് ജീവനാ. ന്യൂയോർക്കിലും ദുബായിലുമിരിന്നു കേരളത്തിലെ വിപ്ലത്തെ കുറിച്ച് സ്വപ്നം കാണുന്ന സഖാക്കൾ ഏറെയാണ്. ഞാൻ നമ്മുടെ നേതാക്കളെ ഒക്കെ അടുത്ത് കാണുന്നത് തിരുവന്തപുരം ദുബായ് എമിറേറ്റ്സ് ഫ്ളൈറ്റിൽ ആണ്. മിക്കവാറും ബിസിനിസ്സ് കളാസ്സിൽ. ദോഷം പറയരുതല്ലോ നല്ല തങ്കപ്പെട്ട മനുഷ്യർ. പലപ്പോഴും നമ്മുടെ നേതാക്കളെ ഒന്ന് മാനം മര്യാദക്ക് കാണണമെങ്കിൽ ദുബാക്ക് പോകേണ്ട അവസ്ഥയാണ്. അവരെ കണ്ടില്ലെങ്കിൽ അവരുടെ മക്കളെ കണ്ടു കാര്യം സാധിക്കാം. അതിനു ഇത്ര കുഴപ്പമെന്താണെന്നെ? നമ്മൾ മലയാളികൾ കാക്ക തൊള്ളായിരം വര്ഷങ്ങക്കു മുന്നേ ആഗോളവൾക്കാരിക്കപ്പെട്ട മഹാന്മാരും മഹതികളും ആണ് എന്റെ സാറന്മാരേ. ഇപ്പോൾ കേരളത്തിലുള്ള കപ്പേം ചെനേം റബ്ബറും ഒക്കെ ആമസോണിൽ നിന്ന് ലിസ്ബൻ വഴി കപ്പലിറങ്ങിയതാണ്. പറങ്കി അണ്ടിയും പറങ്ങിപുണ്ണും കപ്പലും കൊച്ചീൽ കപ്പലിറങ്ങി. ചൈനക്കാർ കൊല്ലത്തു കപ്പലാടുപ്പിച്ചു കച്ചോടം ചെയ്തില്ലയിരുവെങ്കിൽ നമുക്ക് കൊഴുക്കട്ടയും, ഇടി അപ്പവും മുറുക്കും അച്ചപ്പവും പിന്നെ ചീന ചട്ടിയും ചീന ഭരണിയും ചീന വലയും ചിന്ന കടയുമുണ്ടാകില്ലയിരുന്നു. കൊല്ലത്തുള്ള പലർക്കും ഇപ്പോഴും ഒരു ചിന്ന ചൈനീസ് ലൂക്കുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? കേരളത്തിന്റെ തനതായെന്നു നമ്മൾ കരുതുന്ന നാലു കെട്ടും കെട്ടിട നിർമ്മാണ കലയും ചൈനയിൽ നിന്ന് ഇവിടെ കുടിയേറിയതാണ്. കഞ്ഞിയും പിഞ്ഞാണവും ചൈനയിൽ നിന്ന് നാം കടം കൊണ്ടതാണ്. അപ്പവും സ്‌റ്റുവും പൂ കേക്കും പോര്ടുഗീസുകാർ തന്നതാണ്. തെങ്ങു കൃഷി ഇവിടുണ്ടായത് ഡച്ചുകാർ വന്നിട്ടാണ്. റബ്ബർ മലേഷ്യയിൽ നിന്നും മുണ്ടക്കയത് കൊണ്ട് വന്നു സായിപ്പു കൃഷി ചെയ്തു തുടങ്ങിയതാണ്. ഇവിടെ പള്ളീം അമ്പലോം ഒക്കെ പല നാട്ടിൽ നിന്ന് വന്നതാണ്. ജനലും മേശയും കസേരയുമൊകെ നാം പോർത്തുഗീസ് ഭാഷയിൽ നിന്നും കടമെടുത്തതാണ്. കക്കൂസ് ഡച്ചു ഭാഷയിൽ നിന്നും. ബൂര്ഷ ജർമനിയിൽ നീന്നും. മാർക്സമ്മാവൻ ലണ്ടനിൽ നിന്നും. എന്തിന് അധികം പറയുന്നു നമ്മുടെ ജീൻ പൂൾ പോലും യമനിൽ നിന്നും ജോർഡാനിൽ നിന്നും ഈജിപ്തിൽ നിന്നും ലബാനിൽ നിന്നും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നുമൊക്കെ കച്ചോടം വഴി പല പരിപാടിയിൽ കൂടി ഇവിടെകൂടിയതാണ്. ഞാനീ എഴുതുന്ന മലയാള ഭാഷ രണ്ടായിരമാണ്ടുണ്ടായിരുന്നുവെന്നു പുളൂ അടിച്ചു നാം ശ്രേഷ്ടട്ട ഭാഷ പദവി ഒക്കെ സങ്കടിപ്പിച്ചെങ്കിലും ഗുണ്ടർട്ട് സായിപ്പും ബെയിലി സായിപ്പോമൊക്കെ ഇല്ലാരുന്നേൽ മലയാളം നമ്മളെഴുതുന്നതും പറയുന്നതും ഇങ്ങനെ ആയിരിക്കില്ല. തിരുവന്തപുരത് മര്യാദകോരു പൊതു കെട്ടിടം ഉണ്ടങ്കിൽ അത് സായിപ്പ് പണിഞ്ഞതാണ്. ബാർട്ടൻ സായിപ്പിന്റെ മഹ്വതം അറിയണമെങ്കിൽ 1869 ഇൽ പണിത നമ്മുടെ സെക്രട്ടറിയേറ്റ് മന്ദിരവും ഇന്നാളിൽ പണി കഴിപ്പിച്ച നിയമ സഭാ മന്ദിരവും ഒന്ന് തൂക്കി നോക്ക്. കഴിഞ്ഞ പതേൻപത്കൊല്ലമായി നമ്മൾ സിലോണിലും സിംഗപ്പൂരിലും ബർമേലും ബോർണിയോയിലും എത്യോപ്പിയായിലും ടാൻസാനിയായിലും ജർമനിയിലും ജനീവയിലും പേർഷ്യയിലും പിന്നെ കൂട്ടത്തോടെ ഗൾഫ് നാടുകളിലും അമേരിക്ക കാനഡ യു കെ ആസ്‌ട്രേലിയ വഴി ലോകമെമ്പാടും പെറ്റു പെരുകി. ഇന്ത്യയിൽ ഏറ്റവും ആഗോളവൾക്കാരിക്കപ്പെട്ട സമൂഹം നമ്മളാണെന്നുളത്തിൽ തർക്കമില്ല. നമ്മൾ അടിമുടി ആഗോളവൽക്കരിക്കപ്പെട്ട ആഗോളവളക്കരിക്കപ്പെട് കൊണ്ടിരിക്കുന്ന സമൂഹമാണ്. ഒരു കോടി ലക്ഷം രൂപയാണ് വെളിയിൽ നിന്നും നമ്മുടെ ബാങ്കുകളിൽ വന്നു നിറയുന്നത്. കുമ്പനാട് ഒരു കിലോമീറ്ററിനുള്ളിൽ ഒരു ഇരുപതു ബാങ്കുകൾ കാണും. ഞാൻ പോകാത്ത രാജ്യങ്ങൾ കുറവാണ്. ഏതു ദുനിയാവിൽ ചെന്നാലും എനിക്ക് മുമ്പേ എത്തിയ ഒരു മലയാളി കാണും.ആമസോൺ കാടുകളും സംസ്കാരവും കാത്തു സൂക്ഷിക്കാൻ പണിപ്പെടിന്ന പാലക്കാരനായ എന്റെ കൂട്ടുകാരൻ ഷാജി യെ പരിചയപ്പെട്ടത് ബ്രസീലിലെ ബെലേം നഗരത്തിലെ യൂണിവേഴ്‌സിറ്റി ഭക്ഷണ ശാലയിൽ വച്ചാണ്. നോർവേയുടെ ഏറ്റവും അങ്ങേയറ്റം നോർത് പൊളിനടുത്തെ പ്രശസ്ത ഡന്റിസ്റ് ഉതിമൂടുകരനായ എൻെറ കൂട്ടുകാരൻ സജിയാണ്. കിഗാലിയിലെ വലിയ റെസ്റ്റോറന്റിൽ ആഫ്രിക്കൻ ഭക്ഷണം ഉണ്ടാക്കിയത് കൊച്ചീക്കാരൻ സന്തോഷ്. ഏറ്റെന്സിലെ ചൈനീസ് റീസ്റ്ററന്റിൽ ഭക്ഷണം വിളമ്പിയത് കിളിമാനൂർക്കാരൻ റഷീദ്. ഇവിടെ ചെറു പ്പക്കാർ പഠിച്ചു പാസായാൽ ആദ്യം ചിന്തിക്കുന്നത് എവിടേലും പോയി രക്ഷ പെടണമെന്നാണ്. അങ്ങനെയാണ് ഞാൻ ചെങ്ങന്നൂരിൽ നിന്നും ജയന്തി ജനതയിൽ കയറി ആഗോള പൗരനായ ഒരു നാടോടി ആയതു. നമ്മുക്ക് കേന്ടക്കി ഫ്രെയിട് ചിക്കാനൊക്കെ ലുലുമാലിരുന്നു അടിച്ചുകൊണ്ടു വീണ്ടും ആഗോളവാക്കരണത്തിനെതിരെ ആത്മ രോക്ഷം കൊള്ളാം.

No comments: