Tuesday, April 5, 2016

തിരഞ്ഞെടുപ്പ് ചിന്തകൾ


വീണ്ടും ഒരു തിരഞ്ഞെടുപ്പ് മാമാങ്കത്തിന് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കക്ഷികൾ തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പ് ഒരു ജനായത്ത വ്യവസ്ഥയിൽ ഏറ്റവും പ്രധാന ഘടകമാണ് . എന്നാൽ തിരഞ്ഞെടുപ്പിലെ പണാധിപധ്യം ജനായത്ത തിരഞ്ഞെടുപ്പ് വ്യവസ്ഥയെ തന്നെ കളന്ഗിതമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതിൽ എത്രയോ ഇരട്ടി തുകയാണ് മിക്ക സ്ഥാനാര്തികളും ചിലവഴിക്കുന്നത്. ഒട്ടുമിക്ക പ്രധാന രാഷ്ട്രീയ പാർടികളും അവർക്ക് കിട്ടുന്ന ഫണ്ടിങ്ങിന്റെ ഉറവിടത്തെ കുറിച്ചോ എങ്ങനെ ചിലവാക്കുന്നു എന്നതിനെകുറിച്ചോ സത്യാവസ്ഥയോ വെളിപ്പെടുത്താറില്ല. മിക്ക വന്കിട അഴിമതികളുടെയും ഉത്ഭവം തുടങ്ങത് തല്പര കക്ഷികളായ കൊർപെറെട്ടു ബിസിനെസ്സ്കാര് കോടിക്കണക്കിനു തുക പാര്ടികൾക്കും പ്രധാന സ്ഥാനര്തികൾക്കും 'സംഭാവന' നല്കുന്നതോട് കൂടിയാണ്. കൂടുതൽ കൂടുതൽ കൊർപെര്രട്ടു ബാന്ധവങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയ പാർടികളും കോര്പ്രേട്ടവൽക്കരിക്കപ്പെടുന്നു. തിരഞ്ഞടുപ്പ് പരസ്യങ്ങളും മുദ്രാവാക്യങ്ങളും അട്വേര്ടിസിംഗ് ഏജൻസികൾക്ക് ഔട്സൌഴ്സ് ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് മാനേജ്‌മന്റ്‌ ഇവന്റ്-മാനേജ്‌മന്റ്‌ കമ്പിന്കൾക്ക് കൈമാറുന്നു. ഇപ്പോൾ വന്നു വന്നു സ്ഥാനര്തികളെ പ്പോലും ഔട്സൌര്സ് ചെയ്യേണ്ട അവസ്ഥയിൽ ആയിരിക്കുന്നു . ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും താഴത്തെ ഘടകങ്ങള്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിനപ്പുറത്തു വലിയ റോളില്ലാത്ത അവസ്ഥയാനിന്നുള്ളത്. പാർലിമെന്റു അസ്സംബ്ലി തിര്ഞ്ഞുട്പ്പിൽ സ്ഥാനര്തികൾ ആകുവാൻ താഴെ തലത്തിൽ നിന്ന് പ്രവര്ത്തിച്ചു വന്നവർക്ക് അവസരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഉത്സാഹ കമ്മറ്റികല്ല്ക്കപ്പുറം ലോക്കൽ നേതാക്കൾക്ക്‌ പറയത്തക്ക സ്റ്റൈക്കൊന്നുമില്ല. ആയതിനാൽ ഒട്ടുമിക്ക രാഷ്ട്രീയ പര്ട്ടികളുടെയും താഴെത്തട്ടിലുള്ള നേതാക്കളും അണികളും അസംത്രിപ്തരാണ്.ഈ അവസ്ഥയിൽ മിക്ക പാര്ടികളുടെയും അടിത്തട്ടു ദ്രവിച്ചു കൊണ്ടിരിക്കുന്നു. ഏതിങ്കിലും സ്ഥാനമാനങ്ങൾ ഇല്ലങ്കിൽ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കാൻ ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ് മിക്ക രാഷ്ട്രീയ പാരടികളും ഇന്നുള്ളത്. ഇപ്പോഴും വിരളിൽ എന്നവുന്നത്ര സ്ത്രീകള് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് . ഏതെങ്കിലും നേതാക്കളുടെയോ അവരുടെ കോര്പരെട്ടു സ്പോൻസർമാരുടെയോ, ജാതി-മത-വര്ഗീയ സംഘടനകളുടെയോ അനുഗ്രഹആശിസുകൾ ഇല്ലങ്കിൽ ഇന്ന് ഒരു രാഷ്ട്രീയ പാര്ട്ടിയും ആര്ക്കും സീറ്റ് കൊടുക്കാത്ത അവസ്ഥയാണുള്ളത് . എങ്ങനെയും ഭരണം കൈക്കലാക്കാൻ മാത്രം തത്രപ്പെടുന്ന രാഷ്ട്രീയ നേതാക്കളും പ്രത്യേയശാസ്ത്രവും ധർമികതുമെല്ലം വാചക കസ്ര്തുമാത്രമാകുമ്പോൾ രാഷ്ട്രീയ പാർട്ടികളിൽ സാധാരണക്കാരായ ജനങ്ങൾക്കുള്ള വിശ്വാസം കുറയെന്നു. ഇന്ന് ജനയാത്ത വ്യവസ്ഥ നേരിടുന്ന ഏറ്റുവും വലിയ വെല്ലുവിളി രാഷ്ട്രീയ പാര്ട്ടികളുടെ അരാഷ്ട്രീയവൽക്കരണവും കോര്പെടട്ടുവല്ക്കരണവുമാണ്.

No comments: