Thursday, May 18, 2017

ഇവിടെ ആരോക്കയാണ് ഭൂമി കൈയ്യേറൂന്നത്?

ഇവിടെ ആരോക്കയാണ് ഭൂമി കൈയ്യേറൂന്നത്? ഇവിടെ വന ഭൂമികളും മലകളും കുന്നുകളും കൈയ്യേരുന്നത് കൈയ്യുക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുമുള്ള സമ്പന്ന വിഭാഗമാണ്‌.
ഇടുക്കി ജില്ലയില്‍ പോയാല്‍ ഇതിനു ഉദാഹരണങ്ങള്‍ ഏറെയാണ്‌. മിക്ക പാര്‍ട്ടികളുടെയും ബഹുനില ഓഫീസ് മന്ദിരങ്ങള്‍ നില്‍ക്കുന്നത് അങ്ങനെ കൈയ്യേറിയ ഭൂമിയില്‍ ആണ് . പള്ളിയുടെ പേരിലും അമ്പലത്തിന്‍റെ പേരിലും കൈയ്യേറ്റങ്ങള്‍ അന്നും ഇന്നും നടക്കുന്നു.
കഴിഞ്ഞ വര്ഷം ചെറുതോണിയില്‍ സത്യാഗ്രഹ സമരം ചെയ്യുന്ന ആദിവാസി സുഹൃതുക്കളോടൊപ്പം ചിലവഴിച്ചു. ഏകത പരിഷത്തിലെ സുഹൃതുക്കൊലോടൊപ്പം ഇടുക്കിയിലെ സ്ഥിതി അറിയുവാനായി ഒരു സെമിനാര്‍ ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ചു. അവിടുത്തെയും പലയിടതെയും സ്ഥിതി ഇതാണ് . ലക്ഷ കണക്കിന് ആള്‍ക്കാര്‍ക്ക് ഒരു തുണ്ട് ഭൂമിയില്ല . എന്നാല്‍ മസില്‍ പവറും പാര്‍ട്ടികളുടെയും മത-ജാതി സ്ഥപങ്ങലുടെയും ഒത്താശയോടെ വനം കൊള്ളയും ഭൂമി കൊള്ളയും ഇവിടെ യഥേഷ്ടം നടക്കുന്നുണ്ട്. ഒരു സമ്പന്ന വ്യക്തി കയ്യേറിയ ഭൂമിയില്‍ കുടില്‍ കെട്ടിയ എന്താണ്ട് നൂറു ആദിവാസികളെ പോലീസ് നിഷ്ടൂരമായി മാര്‍ദ്ടിച്ചാണ് കുടിലുകള്‍ നശിപ്പിച്ചത് .
പുനലൂരുനടുത് അരിപ്പയില്‍ ഭൂമി ഇല്ലാത്ത മൂന്നോരോളം കുടുമ്പങ്ങള്‍ വര്‍ഷങ്ങളായി സമരത്തിലാണ്.. അവര്‍ ഇന്ന് താമസിക്കുന്ന ഏതാണ്ട് അമ്പതെക്കരോളം ഭൂമി ലീസിന്റെ കാലാവധിക്ക് ശേഷം സര്‍ക്കാരിനു തിരികെ നല്കിയതാണ്. അതില്‍ ആദ്യം കൈയ്യേറിയത് ഒരു മത സ്ഥപാനമാണ്. പിനീട് കൈയ്യേറിയത് കേരളം ഭരിക്കുന്ന പാരിട്ടിയുടെ അനുഭവികലാണ്‌. എന്നാല്‍ തികച്ചും സമാധനപരമായി ഭൂമിയില്ലാത്ത ആദിവാസികളും ദളിത് കുടുമ്പങ്ങളും എല്ലാ സമുദായങ്ങളില്‍ നിന്നുള്ള ആളുകളും അവിടെ കുടില്‍ കെട്ടി കൃഷി ഇറക്കിയപ്പോള്‍ ആദ്യം അവരെ ത്രീവ്ര വാദികള്‍ ആക്കി പിന്നെ കള്ളന്മാരെന്ന് വിളിച്ചു.. പ്രതി പക്ഷതിരിക്കുംപോള്‍ നേതാക്കള്‍ ഇവര്‍ക്ക് ഐക്യധാര്‍ട്യം പ്രഖാപിക്കും . ഭരണത്തില്‍ കയറിയാല്‍ കളി മാറും . ഒരു അപ്പൊയിമെന്ടു പോലും കൊടുക്കില്ല..
അരിപ്പ സമരത്തിനു എക്യടര്‍ദ്യം കൊടുത്തു ഏകത പരിഷത് പീ വി രാജഗ്പോലിന്റെയുമം ശ്രീരാമന്‍ കൂയന്റെയും എന്റെയുംമോക്കെ നേത്രത്വത്തില്‍ സത്യഗ്രഹം ഇരുന്നപ്പോള്‍ ഏല്ല വലിയ നേതാക്കളും വന്നു പ്രസംഗിച്ചു . അവരില്‍ ചിലരൊക്കെ ഇന്ന് മന്ത്രിമാരാണ്.. അന്നെത്തെ മുഖ്യമന്ത്രി ഞങ്ങളെ ചര്‍ച്ചക്ക് വിളിച്ചു റവന്യു മന്ത്രിയും ഉണ്ടായിരുന്നു . എന്നാല്‍ ചര്‍ച്ച വിജയിച്ചു പക്ഷെ ഒരുതാരക്കും ഒരു തുണ്ട് ഭൂമിയും കിട്ടിയല്ല. ചര്‍ച്ചയുടെ തീരുമാനം അട്ടിമറിച്ചത് ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം .അതിന്റെ വിവരങ്ങള്‍ പിന്നീട് ഒരിക്കല്‍ എഴുതാം .
ഇപ്പോഴത്തെ മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടി ചുറ്റികളികളും അത് പോലെ തന്നെയാണ്. കാശുള്ള കള്ളന്മാര്‍ ഭൂമി കൈയ്യേറിയാല്‍ അതിനു ചൂട്ടു പിടിച്ചു കൊടുക്കാനും അവര്‍ക്ക് കുട പിടിച്ചു കൊടുക്കവനും ഇന്ന് രാഷ്ട്രീയ് പാര്ട്ടി നേതാക്കളും മത സ്ഥാപന അധികാര ദല്ലാള്‍ മാരുമുണ്ട്. എന്നാല്‍ ആദിവസികളോ ദളിതരോ ഭൂമി ഇല്ലതവരോ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടിയാല്‍ അവരെ ഭീകര വാദികളും മാവോയിസ്റ്റുകളും ത്രീവ വാദികളും ആകി മുദ്രകുത്തി പോലീസിനെ ഉപയോഗിച്ചു അടിച്ചമര്‍ത്തും .
തിരെഞ്ഞെടുപ്പിനു മുമ്പ് എല്ലാ കഷികളും വോട്ടു കിട്ടാന്‍ മാനിഫെസ്റ്റോയിലൂടെ തേനും പാലും വാഗദാനം ചെയ്യും . ഭരണം കിട്ടിയാല്‍ മന്ത്രിമാര്‍ കാറില്‍ കയറി ഞെളിഞ്ഞിരുന്നു ചീറി പായും.. ഇലക്ഷനു മുമ്പ് വന്ദ്യ വിനീതരായി നില്‍ക്കുന്ന പലരും ഭരണം കിട്ടിയാല്‍ വലിയ തിരക്കിലാണ്‌ . പലരും അഹങ്കാരത്തിന്റെ ആള്‍ രൂപങ്ങളായി മാറും. ഇത് വര്‍ഷങ്ങളായി ഞാന്‍ നേരില്‍ കാണുന്നതാണ്. അത് പാര്‍ട്ടി വ്യത്യാസം ഇല്ലതെയും മുന്നണി വ്യത്യാസം ഇല്ലതയും ഇവിടെ നടക്കുന്ന പ്രക്രിയയാണ്‌. തല്ക്കാലം പേരെടുത്തു പറയുന്നില്ല .
ചെങ്ങറയില്‍ ഭൂ സമരം നടന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പറഞ്ഞതും മറ്റുള്ളവര്‍ പറഞ്ഞതും എല്ലാം ഇപ്പോഴും ഓര്‍ക്കുന്ണ്ടാകും . അരിപ്പയിലും ചെറു തോണിയിലും നടക്കുന്നു പവപെട്ടവരുടെ ഭൂസമരങ്ങളിലും നടക്കുന്നതിതു തന്നെയാണ്.
ഹാരിസ്സെന്ടെ കയ്യില്‍ നിന്നോ ടാറ്റയുടെ കയ്യില്‍ നിന്നോ , ഭൂമാഫിയകളുടെ കയ്യില്‍ നിന്നോ ഒരു തുണ്ട് ഭൂമി തിരിച്ചു പിടിച്ചു ആദിവാസികള്‍ക്കും ഭൂമിയില്ലാത്ത ദളിദു കുടുംബങ്ങള്‍ക്കും കൊടുക്കാന്‍ ഭരിച്ച ഭരിക്കുന്ന ഏതെങ്കിലും പാര്ട്ടികള്‍ക്ക് ചങ്കുറപ്പുണ്ടോ? ഇന്നലെ സര്‍ക്കാര്‍ കുരിശി പിഴുതു പിടിച്ചെടുത് എന്നു പറയുന്ന ഭൂമി ഒരു മാസത്തിനുള്ളില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് കൊടുക്കുവാന്‍ ഈ സരക്കരിനു കഴിയുമോ?
സര്‍വ കക്ഷി യോഗം വിളിച്ചു ജനങ്ങളുടെ കണ്ണില്‍ പോടിയിട്ടിട്ടു ഒരു കാര്യവുമില്ല . കാരണം ഒട്ട് മിക്ക പാര്‍ടി നേതാക്കളും അവരുടെ ബന്ധുക്കളും , പാര്‍ട്ടിക്കാരും , അവര്‍ക്ക് ഫണ്ട് നല്‍കുന്നവരും ഈ ഭൂ മാഫിയ നെറ്റ് വര്ക്കിന്ടെ ഭാഗമാണ് . അവരുടെ പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ ഇപ്പോള്‍ കടലും കടലാടിയും തമ്മില്‍ ഉള്ള ബന്ധമേയുള്ളൂ.
ടീ വീ കളെ എല്ലാവിളിച്ചു വരുത്തി കുരിശു പൊളിച്ചതും ഈ ഇരട്ടത്താപ്പ് നയത്തിന്റെ ഭാഗമാണ്.കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിച്ചത്തില്‍ ഒരു കുഴപ്പവുമില്ല . പക്ഷേ അത് ഒരു ടീ വി സെപ്ടക്കിള്‍ ആക്കി ചര്‍ച്ചയക്കിയത്തില്‍ ഒരു അപകടകരമായ രാഷ്ട്രീയ ഇരട്ടതാപ്പുണ്ട്. ഇത് 'സര്‍ക്കാര്‍' അറിയാതെയാണ് നടന്നതെന്ന് മുഖ്യ മന്ത്രി പറഞ്ഞാല്‍ അതിന്ടെ അര്‍ഥം എന്താണ് ? അപ്പോള്‍ സര്‍ക്കാരാണ്? സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന് ഒരു മുഖ്യ മന്ത്രിക്കു അറിയില്ലെങ്കില്‍ അതു സര്‍ക്കാരിനെ കുറിച്ചും , മുഖ്യ മന്ത്രിയെ കുറിച്ചും എന്താണ് സൂചിപ്പിക്കുന്നത് ?
ഇവടെ കുരിശല്ല വിഷയം . അവിടുത്തെ കുരിശു വെറും നോക്ക് കുത്തിയാണ്. അത് പിഴുതെറിഞ്ഞത് കൊണ്ട് ഒരു കുഴപ്പവുമില്ല .പ്രശ്നം അതല്ല. അതു പ്രശന്മാക്കുന്നത് പ്രശനത്തില്‍ നിന്ന് വഴി തിരിച്ചു വിടാനുള്ള ഒരു ശ്രമമാണ് .
അരിപ്പയിലും ചെറു തോണിയിലും സത്യാഗ്രഹം ചെയ്യുന്ന ഭൂമി ഇല്ലതവര്‍ക്ക് രണ്ടു മാസത്തിനകം ഭൂമി നല്‍കുവാന്‍ കഴിവുണ്ടോ? പിടിച്ചെടുത് എന്ന് അവകാശപെടുന്ന ഭൂമി ഭൂമിയില്ലാത്ത ആദ്വിസികള്‍ക്ക് കൊടുക്കുമോ? അതാണ് ഞങ്ങള്‍ക്ക് അറിയണ്ടത് . ഏകത പരിഷത്തിന്റെ നിലപാട് ഇന്ന് വൈകിട്ട് മാധ്യമങ്ങളെ ഞങ്ങള്‍ അറിയിക്കും .
LikeShow More Reaction

No comments: